Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജ്ഞാന്‍വാപിയിലെ ഉത്തരവ് ചരിത്രപരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 02:59 am IST
inEditorial

കാശിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിശ്വാസപ്രകാരം പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചരിത്രപരമാണ്. മസ്ജിദിനകത്തെ നിരവധി നിലവറകളിലൊന്നായ വ്യാസ നിലവറയിലെ ശൃംഗാര്‍ ഗൗരി അഥവാ പാര്‍വതി ദേവിയുടെ വിഗ്രഹത്തിനു മുന്നിലും ഇതര പ്രതിഷ്ഠകള്‍ക്കു മുന്നിലുമുള്ള പൂജകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. പൂജ നടത്തുന്ന സ്ഥലത്തെ ഇരുമ്പുവേലി പൊളിച്ചുമാറ്റാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ഹിന്ദുക്കള്‍ക്ക് പൂജ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും, കാശിവിശ്വനാഥ ട്രസ്റ്റ് പൂജാരിയെ ഇതിന് അനുവദിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്. പൂജ ഉടന്‍ ആരംഭിക്കുമെന്ന് അനുകൂല ഉത്തരവ് ലഭിച്ച ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ശൃംഗാര്‍ ഗൗരിയെ ആരാധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാസ നിലവറയുടെ ഉടമസ്ഥതയുള്ള കുടുംബത്തിലെ അംഗമാണ് കോടതിയെ സമീപിച്ചത്. നിലവറ പള്ളിക്കകത്താണെങ്കിലും കാലങ്ങളായി ഇതിന്റെ കൈവശാവകാശം വാരാണസിയിലെ വ്യാസ കുടുംബത്തിനാണ്. തങ്ങളുടെ ആരാധനാവകാശം പുനഃസ്ഥാപിച്ചു കിട്ടാന്‍ ഈ കുടുംബം മസ്ജിദ് അധികൃതരുമായി നിരന്തരം നിയമയുദ്ധത്തിലായിരുന്നു. ഇതിന്റെ അനന്തരഫലമെന്നോണമാണ് ആരാധനയ്‌ക്കുള്ള അനുമതി കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ ഹൈന്ദവ സ്വഭാവം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുമായി ഇപ്പോഴത്തെ വിധിക്ക് ബന്ധമില്ല. ആ കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

ഹിന്ദുക്കള്‍ക്ക് മസ്ജിദിനകത്തെ വിഗ്രഹത്തില്‍ ആരാധനാവകാശം നല്‍കിയ ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് അധികൃതര്‍ സുപ്രീകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തിലിടപെടാനോ ജില്ലാ കോടതി ഉത്തരവ് റദ്ദാക്കാനോ സുപ്രീംകോടതി തയ്യാറായില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് ചിഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് മസ്ജിദ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയെങ്കിലും അവിടെനിന്നും തിരിച്ചടി നേരിട്ടു. ഒരാഴ്ചയ്‌ക്കകം ആരാധന നടത്താനുള്ള അനുമതിയാണ് ലഭിച്ചതെങ്കിലും, കോടതി ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പൂജ തുടങ്ങിയെന്ന് മസ്ജിദ് അധികൃതരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജനുവരി 31 ലെ ജില്ലാ കോടതി ഉത്തരവു പ്രകാരം ജില്ലാ അധികൃതര്‍ വ്യാസ നിലവറയിലെ കമ്പിവേലികള്‍ നീക്കം ചെയ്യുകയും, പൂജാരിക്ക് അവിടെ പ്രവേശിക്കാനുള്ള പാതയൊരുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വൈകിട്ടുതന്നെ വ്യാസ കുടുംബത്തിലെ അംഗങ്ങള്‍ നിലവറയിലെത്തി ആരാധന നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ദിവസേന അഞ്ച് ആരതികള്‍ വീതം നടന്നുവരികയുമാണ്. ജില്ലാ കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും തയ്യാറാവാത്തതിനാല്‍ ഹിന്ദുക്കളുടെ ആരാധന തുടരും. ഇത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. അതിനു പകരം ക്രമസമാധാനപാലത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ അധികൃതരോട് ആവശ്യപ്പെടുകയാണ് ചെയ്തത്.

മസ്ജിദിനകത്തെ വിഗ്രഹാരാധനയ്‌ക്ക് അവസരമൊരുക്കിയതോടെ ഹിന്ദുക്കള്‍ക്ക് അവിഹിതമായ ഒരു അവകാശം നല്‍കുകയല്ല കോടതി ചെയ്തതെന്ന കാര്യം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയില്‍ മുഗള്‍ ആക്രമണകാരിയും ഭരണാധികാരിയുമായിരുന്ന ഔറംഗസീബാണ് കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചത്. ക്ഷേത്ര ഭാഗങ്ങള്‍ മസ്ജിദിന്റെ ഭാഗമായി നിലനിര്‍ത്തുകയും ചെയ്തു. ഹിന്ദുക്കളെ അപമാനിക്കാനും, അവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനും വേണ്ടി ബോധപൂര്‍വമാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിനു മേലുള്ള അവകാശം ഹിന്ദുക്കള്‍ കയ്യൊഴിഞ്ഞിരുന്നില്ല. പില്‍ക്കാലത്തും അവര്‍ ആരാധന തുടര്‍ന്നു. 1992ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവാണ് വര്‍ഗീയപ്രീണനത്തിന്റെ ഭാഗമായി ഇത് നിരോധിച്ചത്. നിയമവിരുദ്ധമായ ഈ നിരോധനം നീക്കുക മാത്രമാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം മസ്ജിദിന്റെ വളപ്പ് പുരാവസ്തുവകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇങ്ങനെയൊരു പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ ജ്ഞാന്‍വാപി മസ്ജിദ് ക്ഷേത്രമായിരുന്നെന്ന് അവിടം സന്ദര്‍ശിച്ചവര്‍ക്കു ബോധ്യപ്പെടും. ഇതു സംബന്ധിച്ച വിധി വരാനിരിക്കുന്നതേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഹിന്ദുക്കള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയിട്ടുള്ളത്. അയോദ്ധ്യയ്‌ക്കു പുറമെ കാശിയും മഥുരയും തങ്ങള്‍ക്ക് കൈമാറണമെന്നത് ഹിന്ദുക്കളുടെ നെടുനാളത്തെ ആവശ്യമാണ്. തങ്ങളുടെ പുണ്യനഗരങ്ങളോടും മഹാക്ഷേത്രങ്ങളോടും ഹിന്ദുക്കള്‍ക്കുള്ള വികാരം ഉള്‍ക്കൊണ്ട് അങ്ങനെ ചെയ്യാനുള്ള സന്മനസ്സ് മുസ്ലിം സമൂഹം കാണിക്കണം. അയോദ്ധ്യ അവര്‍ക്ക് വഴികാട്ടിയാവണം.

 

Tags: HinduismGynanvapiVaranasi pilgrims
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.