Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഉയിര്‍ത്തെഴുന്നേല്‍പിന് അവസാനശ്രമവുമായി ബൈജൂസ്; ‘അടികൊണ്ട് രക്തം വാര്‍ന്നുവെങ്കിലും തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു രവീന്ദ്രന്‍

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവകാശ ഓഹരികള്‍ ഇറക്കി 1600 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബൈജു രവീന്ദ്രന്‍. കമ്പനിയുടെ മൂലധനച്ചെലവുകള്‍ക്ക് ഈ പണം ഉപയോഗിക്കുമെന്ന് ഉപയോഗിക്കുമെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 04:50 pm IST
inBusiness

ബെംഗളൂരു: ഏറെ പ്രതീക്ഷകളോടെ ബൈജൂസില്‍ നിക്ഷേപമിറക്കിയ പലരും തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) സമപീച്ചതോടെ അവസാന അങ്കക്കളിക്ക് ഇറങ്ങിയിരിക്കുകയാണ് ബൈജു രവീന്ദ്രന്‍. കാരണം തന്റെ കമ്പനികളില്‍ നിക്ഷേപിച്ചവരെ പാപ്പരായി ദേശീയ കമ്പനിയ ലോ ട്രിബ്യൂണല്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ ബൈജൂസ് എന്ന കമ്പനിയുടെ വിശ്വാസ്യത ആഗോള തലത്തില്‍ തകരും. അതിന് മുന്‍പ് സര്‍വ്വശക്തിയെടുത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവകാശ ഓഹരികള്‍ ഇറക്കി 1600 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബൈജു രവീന്ദ്രന്‍. കമ്പനിയുടെ മൂലധനച്ചെലവുകള്‍ക്ക് ഈ പണം ഉപയോഗിക്കുമെന്ന് ഉപയോഗിക്കുമെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.

ഇതിന്റെ ഭാഗമായി തന്റെ ഓഹരിയുടമകള്‍ക്ക് ബൈജു തന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷം വ്യക്തമാക്കുന്ന അതിവൈകാരികമായ ഒരു കത്തും ഇറക്കിയിരിക്കുകയാണ്. ” ഓര്‍ക്കാപ്പുറത്തുള്ള അടിയേറ്റ് തലയില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ തന്റെ ശിരസ്സ് ഇനിയും കുനിഞ്ഞിട്ടില്ല” -കത്തില്‍ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കുന്നു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ ബോര്‍ഡ് അവകാശ ഓഹരികളിലൂടെ പണം പിരിക്കാന്‍ സമ്മതം നല്കിയ കാര്യവും ബൈജു വ്യക്തമാക്കുന്നു.

അവകാശ ഓഹരികള്‍ വാങ്ങാന്‍ ബൈജൂസിന്റെ ഇപ്പോഴത്തെ ഓഹരിയുടമകള്‍ക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ് അവരില്‍ വിശ്വാസം വളര്‍ത്തുന്ന രീതിയില്‍ അതിവികാരനിര്‍ഭരമായ കത്ത് ബൈജു രവീന്ദ്രന്‍ എഴുതിയത്.

പാപ്പരത്ത ഹര്‍ജി സ്വീകരിച്ചാല്‍
ബൈജൂസിന് വായ്‌പ നല്‍കിയ വിദേശകമ്പനികളാണ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ലോ ട്രിബ്യൂണലില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇത്തരത്തില്‍ ഹര്‍ജി നല‍്കിയത് ശരിയല്ലെന്നും വായ്‌പാകാലാവധി കഴിയാതെ ഇത്തരം ഹര്‍ജി നല്‍കുന്നത് അടിസ്ഥാനപരമായി തെറ്റാണെന്നുമാണ് ബൈജു രവീന്ദ്രന്റെ വാദം.

എന്നാല്‍ ബൈജൂസ് വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് തിരിഞ്ഞതെന്നാണ് വായ്‌പാദാതാക്കളുടെ അഭിപ്രായം. യുഎസില്‍ നിന്നുള്ള വായ്‌പാ ദാതാക്കളില്‍ നിന്നും 120 കോടി ഡോളറാണ് ബൈജു വായ്‌പ എടുത്തിരിക്കുന്നത്. ഇത് ടേം ലോണ്‍ ബി വായ്‌പയാണ്. വായ്‌പയുടെ 80 ശതമാനം അടച്ചുതീര്‍ത്തു എന്ന് ബൈജു രവീന്ദ്രന്‍ പറയുമ്പോഴും പരമാവധി ലാഭം കൊയ്യാനായി ഇത്തരം വായ്‌പ നല്‍കുന്ന യുഎസ് വായ്‌പാദാതാക്കള്‍ വായ്‌പാതിരിച്ചടവ് മുടങ്ങിയാല്‍ ക്ഷുബ്ധരാകുന്നത് സ്വാഭാവികം. അതാണ് അദാനി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടായപ്പോള്‍ വിദേശ വായ്‌പാദാതാക്കള്‍ക്കുള്ള തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചത്. കാരണം ഇത്തരം വിദേശ വായ്‌പാദാതാക്കളുടെ ഇടയില്‍ പേര് നഷ്ടമായാല്‍ അത് ക്രമേണ അന്താരാഷ്ട വിപണിയില്‍ പരക്കും.

പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി ആകാശ്

ബൈജൂസ് നേരത്തെ വാങ്ങിയിരുന്ന ആകാശ് എന്ന എന്‍ട്രന്‍സ് കോച്ചിംഗ് കമ്പനി ഈയിടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ 76 കോടിയിലധികം ലാഭം പ്രഖ്യാപിച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചുവരവിനുള്ള പ്രതീക്ഷ പകരുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ വെറും 43.6 കോടി മാത്രമായിരുന്നു ലാഭം. ആകാശിലും വായ്‌പാപ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മണിപ്പാല്‍ ഗ്രൂപ്പിന്റെ രഞ്ജന്‍ പൈ ഒരു രക്ഷകനെപ്പോലെ എത്തുകയായിരുന്നു. ആകാശിലെ 40 ശതമാനം ഓഹരി ഏകദേശം 2400 കോടി രൂപ മുടക്കിയാണ് രഞ്ജന്‍ പൈ സ്വന്തമാക്കിയത്. രഞ്ജന്‍ പൈയുടെ ഈ നിക്ഷേപം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ പുറത്തുവന്ന ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക ഫലം.

Tags: Byju RavidranRights IssueRanjan PaiAakaashBYJUSthink and learn
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

India

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)
India

താടിയുള്ളപ്പനെ ബൈജൂസിന് പേടിയുണ്ട്; ജയ് ഷാ ബിസിസിഐക്ക് കൊടുക്കാനുള്ള 158.9 കോടി ചോദിച്ചപ്പോള്‍ ബൈജൂസ്  ഉടന്‍ വീട്ടി; മറ്റ് കടങ്ങള്‍ തഥൈവ

Business

ബൈജൂസിന് അമേരിക്കല്‍ കോടതിയില്‍ വീണ്ടും തിരിച്ചടി; ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി

പുതിയ വാര്‍ത്തകള്‍

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.