Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇടിഞ്ഞു പൊളിഞ്ഞ് ‘ഇന്‍ഡി’ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 05:01 am IST
inEditorial

ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ വീണ്ടും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് വരികയും, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തത് ദേശീയ രാഷ്‌ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസ്സുമായും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാര്‍ അല്‍പ്പായുസ്സായി തീര്‍ന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ‘ഇന്‍ഡി’ സഖ്യത്തിനു കനത്ത തിരിച്ചടിയാണ്. ജെഡിയുവിന്റെയും നിതീഷിന്റെയും നടപടി ചില മാധ്യമങ്ങള്‍ അവസരവാദമായി മുദ്രകുത്തുന്നുണ്ടെങ്കിലും അതില്‍ വലിയ കഴമ്പൊന്നുമില്ല. ഇതേ നിതീഷ് ഒരുമിച്ച് മത്സരിച്ച് ജയിച്ചശേഷം രൂപീകരിച്ച ബിജെപി പിന്തുണയുള്ള സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കുമൊപ്പം പോയത് ആദര്‍ശപരമാണെന്ന് കൊട്ടിഘോഷിച്ചവരാണ് ഇപ്പോള്‍ മറിച്ചുപറയുന്നത്. തങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ നിതീഷ് ആദര്‍ശവാദിയും, ബിജെപിക്കൊപ്പമാണെങ്കില്‍ അവസരവാദിയുമാണെന്നു പറയുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ലല്ലോ. ഇതുതന്നെയാണ് മഹാരാഷ്‌ട്രയുടെ കാര്യത്തിലും സംഭവിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കി ഭൂരിപക്ഷം നേടിയ ശിവസേന കോണ്‍ഗ്രസ്സിനൊപ്പം പോയപ്പോള്‍ അതിനെ വാഴ്‌ത്തിപ്പാടിയവര്‍, ഇതേ ശിവസേനയുടെ ഭൂരിപക്ഷം എംഎല്‍എമാരും പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നിന്ദിക്കുകയായിരുന്നല്ലോ. ആരെങ്കിലും ബിജെപി വിട്ടുപോയാല്‍ അത് ജനാധിപത്യവും, ആരെങ്കിലും ആ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജനാധിപത്യവിരുദ്ധവുമാകുന്ന രീതിയാണിത്!

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് എന്‍എഡിഎ സര്‍ക്കാരിനായിരുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കുമൊപ്പം പോയത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ നിതീഷ് കുമാര്‍ ഇപ്പോള്‍ എന്‍ഡിഎയില്‍ തിരിച്ചെത്തിയിരിക്കുന്നത് ജനവിധിയെ മാനിക്കുന്ന നടപടിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ വീണ്ടും അധികാരമേറ്റിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെയും മറ്റും അമര്‍ഷംകൊള്ളിക്കുന്നത് സ്വാഭാവികം. അതിന്റെ നേതാക്കള്‍ അധിക്ഷേപ വാക്കുകള്‍ തെരഞ്ഞെടുത്ത് വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസ്സിനൊപ്പമുള്ള പത്തൊന്‍പത് എംഎല്‍എമാര്‍ എത്രകാലം ഇനി ആ പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്ന് കണ്ടറിയണം. കളി ഇനിയും ബാക്കിയുണ്ടെന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നത് അധികാരം നഷ്ടമായതിന്റെ നിരാശ മറച്ചുപിടിക്കുന്നതിനാണ്. ആരാണ് ഇല്ലാതാവാന്‍ പോകുന്നതെന്ന് അധികം വൈകാതെ അറിയാം. പ്രാദേശിക കക്ഷികളുമായി കൂട്ടുചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് ബിഹാറില്‍ ഒരിക്കല്‍ക്കൂടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് ശരിക്കും ഇരുട്ടടിയാണ്. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ സ്റ്റാലിനും മറ്റും ആഹ്വാനം ചെയ്യുന്നതിന്റെ പൊള്ളത്തരവും ബിഹാറിലെ അധികാര മാറ്റം തുറന്നുകാട്ടുന്നുണ്ട്. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കാന്‍ വിടുപണി ചെയ്യുന്ന ഇടതുപാര്‍ട്ടികളും ബിഹാറില്‍ ഭരണകക്ഷികളായിരുന്നു. ഇതിന്റെ പേരില്‍ വലിയ അവകാശവാദമുന്നയിച്ച ഇവരും ഇപ്പോള്‍ നിശ്ശബ്ദരാണ്.

നിതീഷ് എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡി’യുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കുകയാണ്. ‘ഇന്‍ഡി’യുടെ കണ്‍വീനറായും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടിയിരുന്നയാളാണ് നിതീഷ്. ഈ നേതാവാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സഖ്യം വിട്ടിരിക്കുന്നത്. ‘ഇന്‍ഡി’ സഖ്യത്തിന്റെ നേതൃസ്ഥാനം തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമൊക്കെ ജെഡിയു തുറന്നടിച്ചത് കോണ്‍ഗ്രസ്സിന്റെ അധികാരമോഹമാണ് വെളിപ്പെടുന്നത്. രാഹുല്‍ വീണ്ടും ജോഡോ യാത്ര നടത്തുന്നതിനിടെയാണ് പാര്‍ട്ടിക്ക് പുതിയ പ്രഹരമേറ്റിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇന്‍ഡി സഖ്യത്തിനൊപ്പം ഇല്ലെന്ന് മമതാബാനര്‍ജിയും, പഞ്ചാബില്‍ കൂട്ടില്ലെന്ന് എഎപിയും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബിഹാറില്‍ പ്രതിപക്ഷ സഖ്യംതന്നെ ഇല്ലാതായിരിക്കുന്നത്. നാല്‍പത് സീറ്റുള്ള ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 ലേറെ സീറ്റും 50 ശതമാനം വോട്ടും നേടി അധികാരത്തുടര്‍ച്ച നിലനിര്‍ത്താനുള്ള ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രമങ്ങള്‍ക്ക് കരുത്ത് പകരും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും 50ശതമാനം വോട്ട് ലഭിച്ചിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തുടര്‍ച്ചയെന്നോണം ബിഹാറിലും ബിജെപിക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ മേല്‍കൈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം ഉറപ്പുവരുത്തുന്നുണ്ട്.

 

Tags: bjpcollapsingBihar CM Nitish KumarIndy alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.