Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടിഞ്ഞു പൊളിഞ്ഞ് ‘ഇന്‍ഡി’ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 05:01 am IST
inEditorial

ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ വീണ്ടും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് വരികയും, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തത് ദേശീയ രാഷ്‌ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസ്സുമായും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാര്‍ അല്‍പ്പായുസ്സായി തീര്‍ന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ‘ഇന്‍ഡി’ സഖ്യത്തിനു കനത്ത തിരിച്ചടിയാണ്. ജെഡിയുവിന്റെയും നിതീഷിന്റെയും നടപടി ചില മാധ്യമങ്ങള്‍ അവസരവാദമായി മുദ്രകുത്തുന്നുണ്ടെങ്കിലും അതില്‍ വലിയ കഴമ്പൊന്നുമില്ല. ഇതേ നിതീഷ് ഒരുമിച്ച് മത്സരിച്ച് ജയിച്ചശേഷം രൂപീകരിച്ച ബിജെപി പിന്തുണയുള്ള സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കുമൊപ്പം പോയത് ആദര്‍ശപരമാണെന്ന് കൊട്ടിഘോഷിച്ചവരാണ് ഇപ്പോള്‍ മറിച്ചുപറയുന്നത്. തങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ നിതീഷ് ആദര്‍ശവാദിയും, ബിജെപിക്കൊപ്പമാണെങ്കില്‍ അവസരവാദിയുമാണെന്നു പറയുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ലല്ലോ. ഇതുതന്നെയാണ് മഹാരാഷ്‌ട്രയുടെ കാര്യത്തിലും സംഭവിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കി ഭൂരിപക്ഷം നേടിയ ശിവസേന കോണ്‍ഗ്രസ്സിനൊപ്പം പോയപ്പോള്‍ അതിനെ വാഴ്‌ത്തിപ്പാടിയവര്‍, ഇതേ ശിവസേനയുടെ ഭൂരിപക്ഷം എംഎല്‍എമാരും പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നിന്ദിക്കുകയായിരുന്നല്ലോ. ആരെങ്കിലും ബിജെപി വിട്ടുപോയാല്‍ അത് ജനാധിപത്യവും, ആരെങ്കിലും ആ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജനാധിപത്യവിരുദ്ധവുമാകുന്ന രീതിയാണിത്!

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് എന്‍എഡിഎ സര്‍ക്കാരിനായിരുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കുമൊപ്പം പോയത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ നിതീഷ് കുമാര്‍ ഇപ്പോള്‍ എന്‍ഡിഎയില്‍ തിരിച്ചെത്തിയിരിക്കുന്നത് ജനവിധിയെ മാനിക്കുന്ന നടപടിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ വീണ്ടും അധികാരമേറ്റിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെയും മറ്റും അമര്‍ഷംകൊള്ളിക്കുന്നത് സ്വാഭാവികം. അതിന്റെ നേതാക്കള്‍ അധിക്ഷേപ വാക്കുകള്‍ തെരഞ്ഞെടുത്ത് വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസ്സിനൊപ്പമുള്ള പത്തൊന്‍പത് എംഎല്‍എമാര്‍ എത്രകാലം ഇനി ആ പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്ന് കണ്ടറിയണം. കളി ഇനിയും ബാക്കിയുണ്ടെന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നത് അധികാരം നഷ്ടമായതിന്റെ നിരാശ മറച്ചുപിടിക്കുന്നതിനാണ്. ആരാണ് ഇല്ലാതാവാന്‍ പോകുന്നതെന്ന് അധികം വൈകാതെ അറിയാം. പ്രാദേശിക കക്ഷികളുമായി കൂട്ടുചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് ബിഹാറില്‍ ഒരിക്കല്‍ക്കൂടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് ശരിക്കും ഇരുട്ടടിയാണ്. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ സ്റ്റാലിനും മറ്റും ആഹ്വാനം ചെയ്യുന്നതിന്റെ പൊള്ളത്തരവും ബിഹാറിലെ അധികാര മാറ്റം തുറന്നുകാട്ടുന്നുണ്ട്. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കാന്‍ വിടുപണി ചെയ്യുന്ന ഇടതുപാര്‍ട്ടികളും ബിഹാറില്‍ ഭരണകക്ഷികളായിരുന്നു. ഇതിന്റെ പേരില്‍ വലിയ അവകാശവാദമുന്നയിച്ച ഇവരും ഇപ്പോള്‍ നിശ്ശബ്ദരാണ്.

നിതീഷ് എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡി’യുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കുകയാണ്. ‘ഇന്‍ഡി’യുടെ കണ്‍വീനറായും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടിയിരുന്നയാളാണ് നിതീഷ്. ഈ നേതാവാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സഖ്യം വിട്ടിരിക്കുന്നത്. ‘ഇന്‍ഡി’ സഖ്യത്തിന്റെ നേതൃസ്ഥാനം തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമൊക്കെ ജെഡിയു തുറന്നടിച്ചത് കോണ്‍ഗ്രസ്സിന്റെ അധികാരമോഹമാണ് വെളിപ്പെടുന്നത്. രാഹുല്‍ വീണ്ടും ജോഡോ യാത്ര നടത്തുന്നതിനിടെയാണ് പാര്‍ട്ടിക്ക് പുതിയ പ്രഹരമേറ്റിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇന്‍ഡി സഖ്യത്തിനൊപ്പം ഇല്ലെന്ന് മമതാബാനര്‍ജിയും, പഞ്ചാബില്‍ കൂട്ടില്ലെന്ന് എഎപിയും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബിഹാറില്‍ പ്രതിപക്ഷ സഖ്യംതന്നെ ഇല്ലാതായിരിക്കുന്നത്. നാല്‍പത് സീറ്റുള്ള ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 ലേറെ സീറ്റും 50 ശതമാനം വോട്ടും നേടി അധികാരത്തുടര്‍ച്ച നിലനിര്‍ത്താനുള്ള ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രമങ്ങള്‍ക്ക് കരുത്ത് പകരും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും 50ശതമാനം വോട്ട് ലഭിച്ചിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തുടര്‍ച്ചയെന്നോണം ബിഹാറിലും ബിജെപിക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ മേല്‍കൈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം ഉറപ്പുവരുത്തുന്നുണ്ട്.

 

Tags: bjpcollapsingBihar CM Nitish KumarIndy alliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.