Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പദ്ധതികള്‍ നിരവധി; ഇപ്പോഴും അപകടക്കെണിയായി വെള്ളായണിക്കായല്‍, കുളിക്കാനിറങ്ങുന്നവർ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 11:41 am IST
in Thiruvananthapuram, Environment

തിരുവനന്തപുരം: പായലും ചെളിയും മൂടി അപകടക്കെണിയൊരുക്കി വെള്ളായണിക്കായല്‍. കുളിക്കാനിറങ്ങുന്നവരെ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയ്‌ക്കുന്നതൊഴിവാക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചത്. എല്ലാം ജലരേഖയായി മാറുന്നതാണ് കഴിഞ്ഞദിവസം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിന് വഴിവച്ചത്. 19 ഉം 20 വയസുള്ള ബിബിഎ വിദ്യാര്‍ഥികളായ മൂന്ന് യുവാക്കള്‍ക്കാണ് കായലിലെ ചെളിക്കെട്ടില്‍ പുതഞ്ഞ് നഷ്ടമായത്.

വെളളിയാഴ്ച ഉച്ചയ്‌ക്ക് 2.30 ഓടെ വവ്വാമ്മൂല കടവിലായിരുന്നു അപകടം. വിഴിഞ്ഞം മുക്കോല കടയ്‌ക്കുളം വാറുതട്ടുവിള വീട്ടില്‍ ലാസര്‍സ്‌റ്റെല്ല ദമ്പതികളുടെ മകന്‍ ലിബ്‌നോ (20), വെട്ടുകാട് തൈവിളാകം ഹൗസില്‍ ടിസി 33/396 ല്‍ ഫ്രാന്‍സിസിന്റെയും മേരിസുമയുടെയും മകന്‍ ഫെര്‍ഡിനാന്‍ (19), മണക്കാട് കുര്യാത്തി എന്‍എസ്എസ് കരയോഗത്തിന് സമീപം ടിസി 41/1079 ല്‍ കവിതയില്‍ സുരേഷ്‌കുമാര്‍ കവിതാറാണി ദമ്പതികളുടെ മകന്‍ മുകുന്ദന്‍ ഉണ്ണി (20) എന്നിവരാണ് മരിച്ചത്.

കൂട്ടത്തിലുണ്ടായിരുന്ന പൊഴിയൂര്‍ സ്വദേശി സൂരജ് രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായിരുന്നു ഇവര്‍.
രണ്ട് ഇരുചക്ര വാഹനങ്ങളിലായി നാലുപേരാണ് കടവില്‍ കുളിക്കാനെത്തിയത്. കായലില്‍ നീന്തവെ മൂന്നുപേര്‍ കായലില്‍ മുങ്ങിത്താഴുകയായിരുന്നു. പലേടത്തും മണലെടുപ്പുകാര്‍ വലിയ കുഴികളും തീര്‍ത്തിട്ടുള്ളതും അപകടകരമാണ്.

കായല്‍ അപകടകാരിയാകുന്നത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സംരക്ഷണ നടപടികളില്ലാതെ ചെളി നിറയുന്നതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. 450 ഏക്കര്‍ വിസ്തീര്‍ണമുള്ള കായല്‍ വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്. 2021 നവംബറില്‍ കായല്‍ നവീകരണത്തിന് 96.5 കോടി രൂപയ്‌ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. കായലിന്റെ ആഴം കൂട്ടാനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുമായിരുന്നു തുക അനുവദിച്ചത്. ഇതുപ്രകാരം കായലില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യും. കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നത് തടയാന്‍ കരിങ്കല്‍ ഭിത്തി കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കും, കാക്കമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ പരസ്പരം ബന്ധിപ്പിക്കും, വെള്ളായണിക്കായലിന്റെ പ്രധാന ശ്രോതസുകളായ 64 കൈത്തോടുകള്‍ കണ്ടെത്തി പുനരുജ്ജീവിപ്പിക്കും എന്നെല്ലാമായിരുന്നു വാഗ്ദാനം.
കന്നുകാലിച്ചാല്‍-പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കുമെന്നും കായല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് കായലിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണയിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. കായല്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കായല്‍ സംരക്ഷണസമിതി സര്‍ക്കാരിന് പലതവണ നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. എന്നാല്‍ പ്രഖ്യാപിച്ച നടപടികള്‍പോലും പേരിലൊതുങ്ങി കായല്‍ മരണക്കെണിയായി മാറുകയാണ്.

Tags: lakegovernmentvellayaniProtection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

Kerala

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.