Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പദ്ധതികള്‍ നിരവധി; ഇപ്പോഴും അപകടക്കെണിയായി വെള്ളായണിക്കായല്‍, കുളിക്കാനിറങ്ങുന്നവർ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 11:41 am IST
inThiruvananthapuram, Environment

തിരുവനന്തപുരം: പായലും ചെളിയും മൂടി അപകടക്കെണിയൊരുക്കി വെള്ളായണിക്കായല്‍. കുളിക്കാനിറങ്ങുന്നവരെ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയ്‌ക്കുന്നതൊഴിവാക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചത്. എല്ലാം ജലരേഖയായി മാറുന്നതാണ് കഴിഞ്ഞദിവസം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിന് വഴിവച്ചത്. 19 ഉം 20 വയസുള്ള ബിബിഎ വിദ്യാര്‍ഥികളായ മൂന്ന് യുവാക്കള്‍ക്കാണ് കായലിലെ ചെളിക്കെട്ടില്‍ പുതഞ്ഞ് നഷ്ടമായത്.

വെളളിയാഴ്ച ഉച്ചയ്‌ക്ക് 2.30 ഓടെ വവ്വാമ്മൂല കടവിലായിരുന്നു അപകടം. വിഴിഞ്ഞം മുക്കോല കടയ്‌ക്കുളം വാറുതട്ടുവിള വീട്ടില്‍ ലാസര്‍സ്‌റ്റെല്ല ദമ്പതികളുടെ മകന്‍ ലിബ്‌നോ (20), വെട്ടുകാട് തൈവിളാകം ഹൗസില്‍ ടിസി 33/396 ല്‍ ഫ്രാന്‍സിസിന്റെയും മേരിസുമയുടെയും മകന്‍ ഫെര്‍ഡിനാന്‍ (19), മണക്കാട് കുര്യാത്തി എന്‍എസ്എസ് കരയോഗത്തിന് സമീപം ടിസി 41/1079 ല്‍ കവിതയില്‍ സുരേഷ്‌കുമാര്‍ കവിതാറാണി ദമ്പതികളുടെ മകന്‍ മുകുന്ദന്‍ ഉണ്ണി (20) എന്നിവരാണ് മരിച്ചത്.

കൂട്ടത്തിലുണ്ടായിരുന്ന പൊഴിയൂര്‍ സ്വദേശി സൂരജ് രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായിരുന്നു ഇവര്‍.
രണ്ട് ഇരുചക്ര വാഹനങ്ങളിലായി നാലുപേരാണ് കടവില്‍ കുളിക്കാനെത്തിയത്. കായലില്‍ നീന്തവെ മൂന്നുപേര്‍ കായലില്‍ മുങ്ങിത്താഴുകയായിരുന്നു. പലേടത്തും മണലെടുപ്പുകാര്‍ വലിയ കുഴികളും തീര്‍ത്തിട്ടുള്ളതും അപകടകരമാണ്.

കായല്‍ അപകടകാരിയാകുന്നത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സംരക്ഷണ നടപടികളില്ലാതെ ചെളി നിറയുന്നതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. 450 ഏക്കര്‍ വിസ്തീര്‍ണമുള്ള കായല്‍ വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്. 2021 നവംബറില്‍ കായല്‍ നവീകരണത്തിന് 96.5 കോടി രൂപയ്‌ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. കായലിന്റെ ആഴം കൂട്ടാനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുമായിരുന്നു തുക അനുവദിച്ചത്. ഇതുപ്രകാരം കായലില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യും. കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നത് തടയാന്‍ കരിങ്കല്‍ ഭിത്തി കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കും, കാക്കമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ പരസ്പരം ബന്ധിപ്പിക്കും, വെള്ളായണിക്കായലിന്റെ പ്രധാന ശ്രോതസുകളായ 64 കൈത്തോടുകള്‍ കണ്ടെത്തി പുനരുജ്ജീവിപ്പിക്കും എന്നെല്ലാമായിരുന്നു വാഗ്ദാനം.
കന്നുകാലിച്ചാല്‍-പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കുമെന്നും കായല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് കായലിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണയിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. കായല്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കായല്‍ സംരക്ഷണസമിതി സര്‍ക്കാരിന് പലതവണ നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. എന്നാല്‍ പ്രഖ്യാപിച്ച നടപടികള്‍പോലും പേരിലൊതുങ്ങി കായല്‍ മരണക്കെണിയായി മാറുകയാണ്.

Tags: Protectionlakegovernmentvellayani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.