Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമനാമം 2.86 കോടി തവണ എഴുതി 73 കാരനായ രാം ചന്ദ്ര കേസര്‍വാനി; രാമനാമം എഴുതാനും നിക്ഷേപിക്കാനും ശ്രീരാമന്റെ പേരിലൊരു ബാങ്ക്

ശ്രീരാമന്റെ നാമം എഴുതാന്‍ ഒഴിഞ്ഞ നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേനയും നല്‍കാന്‍ ഒരു ബാങ്ക് അയോധ്യയിലുണ്ട്. അതിന്റെ പേര് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക് എന്നാണ്. ഈ ബാങ്കില്‍ പണമിടപാടില്ല. നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ പാസ് ബുക്ക് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 07:37 pm IST
inIndia
ശ്രീ സീതാറാം നാം ബാങ്കില്‍ നിന്നും ലഭിച്ച നോട്ടുപുസ്തകത്തില്‍ ശ്രീരാമന്റെ പേരെഴുതുന്ന ാം ചന്ദ്ര കേസര്‍വാനി(ഇടത്ത്)

ശ്രീ സീതാറാം നാം ബാങ്കില്‍ നിന്നും ലഭിച്ച നോട്ടുപുസ്തകത്തില്‍ ശ്രീരാമന്റെ പേരെഴുതുന്ന ാം ചന്ദ്ര കേസര്‍വാനി(ഇടത്ത്)

അയോധ്യ: ശ്രീരാമന്റെ നാമം എഴുതാന്‍ ഒഴിഞ്ഞ നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേനയും നല്‍കാന്‍ ഒരു ബാങ്ക് അയോധ്യയിലുണ്ട്. അതിന്റെ പേര് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക് എന്നാണ്. ഈ ബാങ്കില്‍ പണമിടപാടില്ല. നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ പാസ് ബുക്ക് ലഭിക്കും. നിങ്ങള്‍ ശ്രീരാമനാമം എഴുതിത്തീര്‍ത്ത പുസ്തകങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാം. അത് നിങ്ങളുടെ പാസ്ബുക്കില്‍ ബാങ്ക് രേഖപ്പെടുത്തും. ഇങ്ങിനെ ശ്രീരാമനാമം എഴുതിക്കൊണ്ടിരിക്കുന്നത് ആത്മീയമോക്ഷം ലഭിക്കാന്‍ നല്ലതാണെന്നാണ് സനാതനധര്‍മ്മവിശ്വാസം.

ഇ്രൗയിടെ ശ്രീരാമനാമം 2.86 കോടി തവണ എഴുതിയ 73 കാരനായ രാം ചന്ദ്ര കേസര്‍വാനി. ആ പുസ്തകങ്ങള്‍ അയോധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചു. 2010 ആഗസ്തില്‍ സംസ്ഥാന ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥാനായ കേസര്‍വാണി ഏകദേശം ഏപ്രില്‍ 2011 മുതലാണ് നോട്ടുപുസ്തകത്തില്‍ ദിവസേനയെന്നോണം രാമനാമം എഴുതാന്‍ തുടങ്ങിയത്. ദിവസേന 5000 തവണയെങ്കിലും ശ്രീരാമനാമം എഴുതും. ഇപ്പോള്‍ അദ്ദേഹം ശ്രീരാമനാമം എഴുതിയ പുസ്തകങ്ങളെല്ലാം അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഒഴിഞ്ഞ പുസ്തകത്തില്‍ ചുവന്ന മഷികൊണ്ടാണ് രാമനാമം എഴുതുക.

ഉത്തര്‍പ്രദേശിലെ കൗശാംപി സ്വദേശിയാണ് രാം ചന്ദ്ര കേസര്‍വാനി. അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കുണ്ടെന്നും അതില്‍ നമുക്ക് രാമനാമം എഴുതിയ പുസ്തകങ്ങള്‍ നിക്ഷേപിക്കാമെന്നും രാം ചന്ദ്ര കേസര്‍വാനി മനസ്സിലാക്കിയത് രോണ്‍പൂരില്‍ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. അവരില്‍ നിന്നും ഒരു പുസ്തകം വാങ്ങിയാണ് ചുവന്ന മഷി ഉപയോഗിച്ച് രാമനാമങ്ങള്‍ എഴുതിത്തുടങ്ങിയതെന്ന് രാം ചന്ദ്ര കേസര്‍വാനി പറയുന്നു. ഓരോ ആറ് മാസത്തിലും താന്‍ രാമനാമം എഴുതിയ പുസ്തകങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും രാം ചന്ദ്ര കേസര്‍വാനി പറയുന്നു.

അയോധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ അക്കൗണ്ടെടുക്കാനും രാം ചന്ദ്ര കേസര്‍വാനി രാമഭക്തരെ ഉപദേശിക്കുന്നു. മഹന്ത് സ്വാമി നിത്യ ഗോപാല്‍ദാസാണ് ഈ ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്കിന്റെ സ്ഥാപകന്‍. പുനീത് രാംദാസ് മഹാരാജാണ് അയോധ്യാ ശാഖയുടെ മാനേജര്‍. ബാങ്കില്‍ അക്കൗണ്ടെടുത്താല്‍ നിങ്ങള്‍ക്ക് ഒരു പാസ് ബുക്ക് കിട്ടും. നിങ്ങള്‍ രാമനാമം എഴുതിത്തീര്‍ത്ത പുസ്തകം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാങ്ക് നിങ്ങളുടെ പാസ് ബുക്കില്‍ നിങ്ങള്‍ എഴുതിത്തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തും.

നിങ്ങള്‍ക്ക് ശ്രീരാമനില്‍ വിശ്വാസമുണ്ടെങ്കില്‍ ബാങ്കില്‍ അംഗമായി ചേരാം. അയോധ്യാ രാംനഗരിയിലാണ് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക്. മണി റാം കി ചാവ്‌നി ഏരിയയിലാണ് ഈ ബാങ്കുള്ളത്. ഈ ബാങ്കില്‍ പണമിടപാടില്ല. ശ്രീരാമപ്രഭുവിന്റെ പേര് മാത്രമാണ് ഇവിടുത്തെ ഇടപാട് വസ്തു. ഇന്ത്യയിലൊട്ടാകെ ബാങ്കിന് 136 ശാഖകളുണ്ട്.

അംഗമായി ചേരുന്നവര്‍ക്ക് ബാങ്ക് നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേരനയും നല്‍കും. 30 പേജുള്ള പുസ്തകത്തില്‍ 108 കോളങ്ങളുണ്ട്. ഇതില്‍ ദിവസേന രാമനാമം എഴുതാം.

ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും രാമനാമം എഴുതാം. സനാതനധര്‍മ്മമനുസരിച്ച് ശ്രീരാമന്റെ പേര് എഴുതുക എന്നത് ആത്മീയജ്ഞാനം പകരുമെന്നാണ് വിശ്വാസം. പേരെഴുതുന്ന ദിവസങ്ങളില്‍ അജൈവ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.

Tags: spiritual revelationAyodhyaUttar PradeshAyodhya ramtempleSriram naam bankInternational Shri Sitaram naam bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.