Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനില്‍ ഹൂതി തീവ്രവാദികളെ തകര്‍ക്കാന്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് അമേരിക്കയും ബ്രിട്ടനും; തിരിച്ചടിക്കുമെന്ന് ഇറാന്‍; ലോകയുദ്ധഭീതി പരക്കുന്നു

ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 08:08 pm IST
in World

സനെ: ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് യെമനിലെ ഹൂതി തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. തുടര്‍ന്ന് യെമനിലെ വിവിധ ഹൂതി കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഇടതടവില്ലാതെ വര്‍ഷിക്കുകയായിരുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം, യെമനെതിരെ യുഎസ്,യുകെ യുദ്ധം- ഈ മൂന്ന് യുദ്ധങ്ങളും ചേര്‍ന്ന് മൂന്നാം ലോകമഹായുദ്ധം?

ഇതോടെ തിരിച്ചടിക്കുമെന്ന് പരസ്യപ്രസ്താവനയുമായി ഇറാന്‍ രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ ഹമാസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നോട്ട് വന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇറാന്‍ ഭീഷണി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ഭീതിയിലാണ് ലോകം. പല വിദേശകാര്യവിദഗ്ധരും ഒരു ലോകയുദ്ധം പ്രവചിക്കുന്നു. ഇപ്പോള്‍ രണ്ട് യുദ്ധങ്ങള്‍ സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം. അതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടന്‍ യെമനെതിരെ ആയുധം പ്രയോഗിച്ചിരിക്കുന്നത്.

ഈ യുദ്ധങ്ങളിലെല്ലാം ലോകശക്തികള്‍ വിരുദ്ധ ചേരികളില്‍ നിലകൊള്ളുന്നുമുണ്ട്. ഒരു വശത്ത് റഷ്യയും ചൈനയും വടക്കന്‍ കൊറിയയും ഇറാനും. മറുവശത്ത് യുഎസും യുകെയും ജപ്പാനും ഇസ്രയേലും. ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ട് പോയി എല്ലാം ഒരു ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പരക്കെയുണ്ട്.

യെമന്‍ തലസ്ഥാനമായ സനെയില്‍ ടോംഹോക്ക് മിസൈല്‍ വര്‍ഷം, ഡ്രോണ്‍ ആക്രമണം

യെമന്റെ തലസ്ഥാനമായ സനെയില്‍ അമേരിക്കയും ബ്രിട്ടനും മിസൈല്‍ മഴയാണ് ചൊരിഞ്ഞത്. അനേകം ഹൂതി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അവരുടെ ക്യാമ്പുകളും ആയുധസംഭരണശാലകളും നശിപ്പിക്കപ്പെട്ടതായി യുഎസും ബ്രിട്ടനും പറയുന്നു.ഇപ്പോള്‍ ആസ്ത്രേല്യും ഈ യുദ്ധത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ചെങ്കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നും മിസൈലും വഹിച്ചുള്ള യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളില്‍ നിന്നും ടോംഹോക്ക് മിസൈലുകളും മഴപോലെ യെമന് മേല്‍ വര്‍ഷിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും.

ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ ചെങ്കടലില്‍ ഭീഷണി ഉയര്‍ത്തുന്ന തന്ത്രവുമായി ഈയിടെയാണ് ഹൂതി തീവ്രവാദികള്‍ രംഗപ്രവേശം ചെയ്തത്. ചെങ്കടലിലൂടെ ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന ഭീഷണിയില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഇസ്രയേല്‍ കപ്പലിനെ ആക്രമിക്കുന്ന് ഭീഷണിപ്പെടുത്തിയ ഹൂതികള്‍ പിന്നാലെ ജപ്പാന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്കുകപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ അടിവേരറുത്തില്ലെങ്കില്‍ പ്രശ്നമാകുമെന്ന് യുഎസും യുകെയും തിരിച്ചറിഞ്ഞത്. അങ്ങിനെയാണ് ഹൂതികള്‍ ഏകദേശം നിയന്ത്രണം പിടിച്ചെടുത്ത യെമന്‍ എന്ന രാജ്യത്തില്‍ ആക്രമണം നടത്താന്‍ ഇരുശക്തികളും തീരുമാനിച്ചത്. ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നതിനാലാണ് ഹൂതികളുടെ കേന്ദ്രമായ യെമന്‍ ആക്രമിക്കാന്‍ മറ്റ് നിവൃത്തിയില്ലാതെ യുഎസും യുകെയും തീരുമാനിച്ചത്.

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഇറാന്‍ കളിച്ചത് മരണക്കളി

കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ ആക്രമിച്ച് പ്രതിഷേധം തുടങ്ങിയ ഹൂതികള്‍ പിന്നീട് യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകളെക്കൂടി ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ ഗൗരവമായത്. 20 രാജ്യങ്ങളുടെ സഹകരണത്തോടെ ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഹൂതികളെ ആക്രമിക്കാനായിരുന്നു ആദ്യം അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. അങ്ങിനെ ഹൂതികള്‍ യാത്രാക്കപ്പലുകള്‍ക്ക് നേര്‍ക്കയച്ച
17ഓളം ഡ്രോണുകള്‍ വെടിവെച്ചിട്ടു. യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ ആക്രമിക്കാനെത്തിയ ഹൂതികളുടെ ബോട്ടുകള്‍ തകര്‍ത്ത് ഹൂതികളെ കടലില്‍ മുക്കിക്കൊന്നു. എന്നിട്ടും ഹൂതികള്‍ അടങ്ങുന്നില്ലെന്ന് കണ്ടാണ് യെമനില്‍ ആക്രമണം നടത്തിയത്.

ഹമാസ്, ഹിസ്ബുള്ള, ഹൂതി- എല്ലാറ്റിനും പിന്നിലുള്ള ഇറാന്‍ ഇറങ്ങുമോ?

ഇറാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെന്ന് അമേരിക്ക കരുതുന്നു. ഈജിപ്തിലെ ഹിസ്ബുള്ള ഭീകരരേയും യെമനിലെ ഹൂതികളേയും ഉപയോഗിച്ച് ഇസ്രയേലിനും ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നത് ഇറാന്‍ തന്നെയാണെന്നാണ് അമേരിക്ക കരുതുന്നത്.

 

 

 

Tags: HouthiYemen attackRedseaWorld War3ThirdWorldWarIsraelusuk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

World

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

World

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

India

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.