Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനില്‍ ഹൂതി തീവ്രവാദികളെ തകര്‍ക്കാന്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് അമേരിക്കയും ബ്രിട്ടനും; തിരിച്ചടിക്കുമെന്ന് ഇറാന്‍; ലോകയുദ്ധഭീതി പരക്കുന്നു

ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 08:08 pm IST
in World

സനെ: ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് യെമനിലെ ഹൂതി തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. തുടര്‍ന്ന് യെമനിലെ വിവിധ ഹൂതി കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഇടതടവില്ലാതെ വര്‍ഷിക്കുകയായിരുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം, യെമനെതിരെ യുഎസ്,യുകെ യുദ്ധം- ഈ മൂന്ന് യുദ്ധങ്ങളും ചേര്‍ന്ന് മൂന്നാം ലോകമഹായുദ്ധം?

ഇതോടെ തിരിച്ചടിക്കുമെന്ന് പരസ്യപ്രസ്താവനയുമായി ഇറാന്‍ രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ ഹമാസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നോട്ട് വന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇറാന്‍ ഭീഷണി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ഭീതിയിലാണ് ലോകം. പല വിദേശകാര്യവിദഗ്ധരും ഒരു ലോകയുദ്ധം പ്രവചിക്കുന്നു. ഇപ്പോള്‍ രണ്ട് യുദ്ധങ്ങള്‍ സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം. അതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടന്‍ യെമനെതിരെ ആയുധം പ്രയോഗിച്ചിരിക്കുന്നത്.

ഈ യുദ്ധങ്ങളിലെല്ലാം ലോകശക്തികള്‍ വിരുദ്ധ ചേരികളില്‍ നിലകൊള്ളുന്നുമുണ്ട്. ഒരു വശത്ത് റഷ്യയും ചൈനയും വടക്കന്‍ കൊറിയയും ഇറാനും. മറുവശത്ത് യുഎസും യുകെയും ജപ്പാനും ഇസ്രയേലും. ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ട് പോയി എല്ലാം ഒരു ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പരക്കെയുണ്ട്.

യെമന്‍ തലസ്ഥാനമായ സനെയില്‍ ടോംഹോക്ക് മിസൈല്‍ വര്‍ഷം, ഡ്രോണ്‍ ആക്രമണം

യെമന്റെ തലസ്ഥാനമായ സനെയില്‍ അമേരിക്കയും ബ്രിട്ടനും മിസൈല്‍ മഴയാണ് ചൊരിഞ്ഞത്. അനേകം ഹൂതി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അവരുടെ ക്യാമ്പുകളും ആയുധസംഭരണശാലകളും നശിപ്പിക്കപ്പെട്ടതായി യുഎസും ബ്രിട്ടനും പറയുന്നു.ഇപ്പോള്‍ ആസ്ത്രേല്യും ഈ യുദ്ധത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ചെങ്കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നും മിസൈലും വഹിച്ചുള്ള യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളില്‍ നിന്നും ടോംഹോക്ക് മിസൈലുകളും മഴപോലെ യെമന് മേല്‍ വര്‍ഷിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും.

ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ ചെങ്കടലില്‍ ഭീഷണി ഉയര്‍ത്തുന്ന തന്ത്രവുമായി ഈയിടെയാണ് ഹൂതി തീവ്രവാദികള്‍ രംഗപ്രവേശം ചെയ്തത്. ചെങ്കടലിലൂടെ ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന ഭീഷണിയില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഇസ്രയേല്‍ കപ്പലിനെ ആക്രമിക്കുന്ന് ഭീഷണിപ്പെടുത്തിയ ഹൂതികള്‍ പിന്നാലെ ജപ്പാന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്കുകപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ അടിവേരറുത്തില്ലെങ്കില്‍ പ്രശ്നമാകുമെന്ന് യുഎസും യുകെയും തിരിച്ചറിഞ്ഞത്. അങ്ങിനെയാണ് ഹൂതികള്‍ ഏകദേശം നിയന്ത്രണം പിടിച്ചെടുത്ത യെമന്‍ എന്ന രാജ്യത്തില്‍ ആക്രമണം നടത്താന്‍ ഇരുശക്തികളും തീരുമാനിച്ചത്. ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നതിനാലാണ് ഹൂതികളുടെ കേന്ദ്രമായ യെമന്‍ ആക്രമിക്കാന്‍ മറ്റ് നിവൃത്തിയില്ലാതെ യുഎസും യുകെയും തീരുമാനിച്ചത്.

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഇറാന്‍ കളിച്ചത് മരണക്കളി

കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ ആക്രമിച്ച് പ്രതിഷേധം തുടങ്ങിയ ഹൂതികള്‍ പിന്നീട് യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകളെക്കൂടി ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ ഗൗരവമായത്. 20 രാജ്യങ്ങളുടെ സഹകരണത്തോടെ ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഹൂതികളെ ആക്രമിക്കാനായിരുന്നു ആദ്യം അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. അങ്ങിനെ ഹൂതികള്‍ യാത്രാക്കപ്പലുകള്‍ക്ക് നേര്‍ക്കയച്ച
17ഓളം ഡ്രോണുകള്‍ വെടിവെച്ചിട്ടു. യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ ആക്രമിക്കാനെത്തിയ ഹൂതികളുടെ ബോട്ടുകള്‍ തകര്‍ത്ത് ഹൂതികളെ കടലില്‍ മുക്കിക്കൊന്നു. എന്നിട്ടും ഹൂതികള്‍ അടങ്ങുന്നില്ലെന്ന് കണ്ടാണ് യെമനില്‍ ആക്രമണം നടത്തിയത്.

ഹമാസ്, ഹിസ്ബുള്ള, ഹൂതി- എല്ലാറ്റിനും പിന്നിലുള്ള ഇറാന്‍ ഇറങ്ങുമോ?

ഇറാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെന്ന് അമേരിക്ക കരുതുന്നു. ഈജിപ്തിലെ ഹിസ്ബുള്ള ഭീകരരേയും യെമനിലെ ഹൂതികളേയും ഉപയോഗിച്ച് ഇസ്രയേലിനും ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നത് ഇറാന്‍ തന്നെയാണെന്നാണ് അമേരിക്ക കരുതുന്നത്.

 

 

 

Tags: ThirdWorldWarIsraelusukHouthiYemen attackRedseaWorld War3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

പുതിയ വാര്‍ത്തകള്‍

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.