Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെസ്റ്റ് നമ്പർ 113 എ ഗ്രേഡ്, അഞ്ചരലക്ഷം കടം; ആഴ്ചയില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും പിരിവിന് വരും, അടവുകള്‍ പലതും മുടക്കത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 12:52 pm IST
in Kerala

കൊല്ലം: കുച്ചുപ്പുടിയില്‍ എ ഗ്രേഡ് പറയുമ്പോള്‍ മകള്‍ അഭിരാമിയെ കെട്ടിപിടിച്ച് മുത്തം നല്‍കി അമ്മ സന്ധ്യ. ഏറെക്കാലത്തെ സ്വപ്‌നം. സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരം. ഇരട്ടി സന്തോഷമുള്ള നിമിഷം. പക്ഷെ ഇടുക്കി കൊച്ചു കാമാക്ഷി എംകെ പടി ആലുങ്കല്‍ കിഴക്കേതില്‍ സുരേഷിനും സന്ധ്യയ്‌ക്കും മനസില്‍ ആധിയാണ്. വീടെത്തിയാലുടന്‍ മകള്‍ അഭിരാമിയുടെ നൃത്തത്തിനുവേണ്ടി എടുത്തത് ഉള്‍പ്പെടെ കടമെടുത്ത തുക തിരികെ അടയ്‌ക്കാന്‍ മാര്‍ഗം കണ്ടെത്തണം.

മൂന്നുമക്കളാണ് സുരേഷിനും സന്ധ്യയ്‌ക്കും. കൃഷിപ്പണിയാണ് സുരേഷിന്. പട്ടയഭൂമിയില്‍ കൃഷി ചെയ്യുമെങ്കിലും പലപ്പോഴും നഷ്ടമാണ്. സന്ധ്യ ആടിനെയും പശുവിനെയും വളര്‍ത്തുമായിരുന്നു. സന്ധ്യയുടെ മുട്ടിന് വേദന വന്നതോടെ ആ വരുമാനം നിന്നു. തൊഴിലുറപ്പിനു പോകും. സുരേഷിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പട്ടയം കിട്ടിയ ഭൂമി ഒന്നര ലക്ഷത്തിന് സ്വകാര്യ ബാങ്കില്‍ പണയത്തിലാണ്. അതിന്റെ അടവ് പലതും മുടങ്ങി. കൂടാതെ നൃത്ത പഠനത്തിനും കൃഷി ആവശ്യത്തിനും ഒക്കെയായി പല സ്വകാര്യ ബാങ്കുകളുടെ ലോണ്‍ എല്ലാംകൂടി അഞ്ചര ലക്ഷത്തോളം കടമുണ്ട്. ആഴ്ചയില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും പിരിവിന് വരും. അടവുകള്‍ പലതും മുടക്കത്തിലാണ്. മൂന്നുമക്കളുടെ പഠനവും അഭിരാമിയുടെ നൃത്തപഠനവും എല്ലാം രണ്ടു പേര്‍ക്കും കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്. എന്നാല്‍ അഭിരാമിയുടെ നൃത്തപഠനം മാത്രം മുടക്കിയിട്ടില്ല.

ഇത്തവണ പക്ഷെ കണക്കു കൂട്ടലുകള്‍ തെറ്റി. കലോത്സവത്തിന് മത്സരിക്കാന്‍ ഒരു വഴിയും കണ്ടില്ല. നൃത്താധ്യാപകന്‍ ജിഷ്ണു സഹായിച്ചു. നൃത്തം പഠിപ്പിച്ചു. പലരില്‍ നിന്നും വായ്‌പയും വാങ്ങിയാണ് കൊല്ലത്തേക്ക് എത്തിയത്. അതിനിടയില്‍ അഭിരാമി പഠിക്കുന്ന ഇരട്ടിയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ തിരുവാതിര സംഘത്തിലും ഉള്‍പ്പെടുത്തിയത്. കുടുംബത്തിന്റെ സ്ഥിതി അറിയാവുന്ന അധ്യാപികയാണ് തിരുവാതിരയ്‌ക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയത്. തിരുവാതിരയ്‌ക്കും അഭിരാമിയുടെ സംഘത്തിന് എ ഗ്രേഡുണ്ട്. പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഭിരാമിക്ക് കൃഷി ഐഛിക വിഷയമായി പഠിക്കുന്നതിനൊപ്പം നൃത്തവും കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പക്ഷെ അത്ര വരെ എത്തിക്കാന്‍ കഴിയുമോ എന്ന് സുരേഷിനും സന്ധ്യക്കും അറിയില്ല.

Tags: Abhirami62th State School Art FestivalKuchipudiidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.