Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസാറ്റ് ഭ്രമണപഥത്തില്‍; ഈ വനിതകള്‍ വിജയപഥത്തില്‍, അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുക ലക്ഷ്യം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 2, 2024, 01:16 pm IST
in Kerala

തിരുവനന്തപുരം: പുതുവര്‍ഷദിനത്തില്‍ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി 58 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ തലസ്ഥാനത്തെ ഒരുകൂട്ടം വനിതകളുടെ ആത്മാഭിമാനവും കുതിച്ചുയരുകയായിരുന്നു. ആദ്യമായി ഭാരതത്തില്‍ വനിതകളുടെ കൂട്ടായ്‌മ നിര്‍മ്മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ വിമന്‍ എന്‍ജിനീയേഡ് സാറ്റലൈറ്റ് -വിസാറ്റ് ഭ്രമണപഥത്തിലെത്തി. തിരുവനന്തപുരം പൂജപ്പുരയിലെ എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജിലെ സ്പേസ് ക്ലബ്ബ് ആണ് വിസാറ്റ് വികസിപ്പിച്ചെടുത്തത്. വിസാറ്റില്‍ നിന്നുള്ള ആദ്യചിത്രവും എല്‍ബിഎസിലെ ഗ്രൗണ്ട് സ്റ്റേഷനിലെത്തി.

പൂര്‍ണമായും വിദ്യാര്‍ഥികള്‍ മാത്രം ചേര്‍ന്നു നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് വി സാറ്റ്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ അള്‍ട്രാ വയലറ്റ് വികിരണങ്ങളുടെ തോത് അളക്കാനുള്ള ഉപകരമണാണിത്. ആറുമാസം വിസാറ്റ് ബഹിരാകാശത്ത് തുടരും. വിഎസ്എസ്സിയിലായിരുന്നു നിര്‍മ്മാണം ഭൗമോപരിതലത്തില്‍ നിന്ന് 350 കിലോമീറ്റര്‍ ഉയരെ അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഓസോണ്‍ പാളികളില്‍ തട്ടി എത്ര അള്‍ട്രാവയലറ്റ് രശ്മികള്‍ ബഹിരാകാശത്തേക്ക് തിരിച്ച് പോകുന്നുണ്ടെന്നും കണ്ടെത്തും. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഇത് സഹായിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ വിഎസ്എസ്സിയില്‍ ലഭിക്കും. കൂടാതെ ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍കോളജ് ക്യാമ്പസില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള ഗ്രൗണ്ട് സ്റ്റേഷനിലും ലഭ്യമാകും.

2018 ലാണ് എല്‍ബിഎസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ലിസി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വി സാറ്റിനായുള്ള പ്രവര്‍ത്തനമാരംഭിച്ചത്. 2018-19ല്‍ പഠിച്ചിറങ്ങിയവരും ഇപ്പേള്‍ പഠിക്കുന്നവരുമായ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലെ നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളുടെ അഞ്ചു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് വിജയത്തിലെത്തിയത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥും ലിസി എബ്രഹാമും വിദ്യാര്‍ത്ഥികളും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി.

കൊവിഡ് കാലത്താണ് ഉപഗ്രഹം നിര്‍മിക്കുന്നതിനുള്ള താല്‍പര്യം അറിയിച്ച് ഐഎസ്ആര്‍ഒയ്‌ക്ക് കത്തയച്ചത്. അനുവാദം ലഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) കൂടി സഹകരണത്തോടെയാണ് ഉപഗ്രഹം നിര്‍മിച്ചത്. ഉപഗ്രഹത്തിന് ഒന്നര കിലോഗ്രാം തുക്കമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ പഠനമാണിതെന്ന് ഡോ.ലിസി ഏബ്രഹാം പറഞ്ഞു.

Tags: ISROVSATLBS engineering college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.