Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തനം കാര്യക്ഷമമല്ല; 18 മണിക്കൂറില്‍ അധികം ഭക്തര്‍ ക്യൂ നിന്നിട്ടും പ്രതികരിച്ചില്ല; ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ക്കെതിരെ ആക്ഷേപം

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകളും തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കൃത്യമായി ഹൈക്കോടതിയെ അറിയിക്കുന്നതിനായി നിയമിതനായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 12:04 pm IST
in Kerala, Pathanamthitta
തീര്‍ത്ഥാടക തിരക്ക് മണിക്കൂറുകള്‍ നീണ്ടതോടെ പമ്പയില്‍ നെയ്‌തേങ്ങ ഉടച്ച് തീര്‍ത്ഥാടനം അവസാനിപ്പിക്കുന്ന ഭക്തര്‍, ബുധനാഴ്ച രാവിലെ പമ്പാ ത്രിവേണിയില്‍ നിന്നുള്ള ദൃശ്യം

തീര്‍ത്ഥാടക തിരക്ക് മണിക്കൂറുകള്‍ നീണ്ടതോടെ പമ്പയില്‍ നെയ്‌തേങ്ങ ഉടച്ച് തീര്‍ത്ഥാടനം അവസാനിപ്പിക്കുന്ന ഭക്തര്‍, ബുധനാഴ്ച രാവിലെ പമ്പാ ത്രിവേണിയില്‍ നിന്നുള്ള ദൃശ്യം

ശബരിമല: ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണറുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുന്നതായി ആക്ഷേപം. ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് എതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകളും തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കൃത്യമായി ഹൈക്കോടതിയെ അറിയിക്കുന്നതിനായി നിയമിതനായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.

തീര്‍ത്ഥാടകര്‍ക്ക് സുഖ ദര്‍ശനം സാധ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകളാണ് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും കോടതി തേടിയിരുന്നത്. തീര്‍ത്ഥാടകരുടെ ദര്‍ശന സൗകര്യത്തിനായി ശ്രീകോവിലിന് തൊട്ടുമുമ്പിലുള്ള വിഐപി ദര്‍ശനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍ ഇതിനു വിപരീതമായി സന്നിധാനത്തെ പ്രധാന പൂജകള്‍ കമ്മീഷണര്‍ തൊഴാറുണ്ടെന്നും പരാതിയുണ്ട്. മാത്രമല്ല പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതുമൂലം തിരക്കുനിയന്ത്രണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായും പതിനെട്ടാം പടിയിലെ പൊലീസിന്റെ സേവനം അവതാളത്തിലാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മേല്‍ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും, കളഭാഭിഷേകത്തിന്റെ പേരില്‍ നടന്നു വന്ന തട്ടിപ്പ് സംബന്ധിച്ച് ഉയര്‍ന്ന വിവാദവും സന്നിധാനത്തേയും ശരണപാതയിലേയും പമ്പയിലേയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയുമൊന്നും ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

മാത്രമല്ല, ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമല യാചക നിരോധിത മേഖലയായി കോടതി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇക്കുറി യാചക മാഫിയാ സംഘങ്ങളുടെ നേതൃത്വത്തില്‍ രോഗികളടക്കം നിരവധി ആളുകളെയാണ് പമ്പയിലും നീലിമലയിലും അപ്പാച്ചിമേട്ടിലുമായി തമ്പടിച്ചിരുന്നത്. പോലീസിന്റെ സമയോചിത നടപടിയിലൂടെയാണ് ഇവരെ ഒരു പരിധിവരെ ഇവിടെനിന്നും ഒഴുപ്പിക്കാന്‍ കഴിഞ്ഞത്. തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുന്‍പ് മാസപൂജാ വേളകളില്‍ ഇത്തരം സംഘങ്ങള്‍ സന്നിധാനം വരെ എത്തിയിരുന്നെങ്കിലും ഇവരുടെ പ്രവര്‍ത്തനം തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

പ്രസാദ നിര്‍മ്മാണത്തിന് എത്തിച്ച അരവണയിലും ജീരകത്തിലും വിഷാംശം കണ്ടെത്തിയ സംഭവവും അടക്കം കോടതിയുടെ ശ്രദ്ധയില്‍ ആദ്യം എത്തിക്കേണ്ട ചുമതല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് ആയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായ ശേഷം വിഷയങ്ങളില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ശബരിമലയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം സേവനമനുഷ്ടിച്ചിട്ടും ഇവിടുത്തെ തിരക്ക് നിയന്ത്രിക്കുന്നതും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനും ആവശ്യമായ ഒരു നിര്‍ദ്ദേശവും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

Tags: SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.