ന്യൂദല്‍ഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരമാണ് ദുബായില്‍ നിന്നും പുറത്തുവരുന്നത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജി സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ അയച്ചത് 23 ചെറുപ്പക്കാരെയാണെന്ന് ഓര്‍ഗനൈസര്‍ മാസിക വെളിപ്പെടുത്തി. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത, ചെക്ക് കേസില്‍ പ്രതിയായ മുഹമ്മദ് ഷാജി ഇത്രയും പേരെ സമരത്തിന് അയയ്‌ക്കാന്‍ പണം എവിടെ നിന്ന് കിട്ടി എന്ന ചോദ്യമാണ് ഉയരുന്നത്.
മുഹമ്മദ് ഷാജി അയച്ച 23 പേരും സ്റ്റാര്‍ ഹോട്ടലില്‍ നടന്ന സിജെപിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ഈ ദുബായ് ബിസിനസുകാരന്‍ പെട്ടത്. ഇര്‍ഷാദ്, അന്‍ഫാസ്, ടോയോ എന്നിവര്‍ ഉള്‍പ്പെട്ട 23 പേര്‍ക്കുമുള്ള വിമാനടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും മുഹമ്മദ് ഷാജിയാണ് വഹിച്ചത്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ സഹായത്തോടെ അരങ്ങേറിയ സിജെപി സമരം വിജയിപ്പിക്കുകയായിരുന്നു മുഹമ്മദ് ഷാജിയുടെ ലക്ഷ്യം.
.അക്രമപ്രതിഷേധത്തിന്റെ അവസാന ദിവസമാണ് മുഹമ്മദ് ഷാജിയുടെ 23 പടയാളികള്‍ ഇന്ത്യയില്‍ എത്തിയത്.വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ വിജയാഹ്ളാദത്തോടെയാണ് ഈ സംഘം ദുബായിലേക്ക് മടങ്ങിപ്പോയത്.
മുഹമ്മദ് ഷാജിക്ക് ഇത്രയും വലിയ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് സുഹൃത്തുക്കളും പരിചയക്കാരും
23 പേരെ വിമാനടിക്കറ്റും ചെലവുംനല്‍കി ദല്‍ഹിയിലേക്ക് അയയ്‌ക്കാനുള്ള സമ്പത്ത് മുഹമ്മദ് ഷാജിക്കില്ലെന്ന് സുഹൃത്തുക്കളും പരിചയക്കാരും പറയുന്നു. ദുബായില്‍ വഞ്ചനാക്കേസ്, ചെക്ക് കേസ് എന്നിവയിലും ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലാണ് മുഹമ്മദ് ഷാജി. ഇതോടെയാണ് ഇത്രയും പേര്‍ക്കുള്ള പണം ഷാജിക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം ഉയരുന്നത്. എന്തുകൊണ്ടാണ് വിദേശത്ത് കേസുകളില്‍പ്പെട്ട്, സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഒരു ബിസിനസുകാരന്‍ ദല്‍ഹിയിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 23 പേരെ അയച്ചു? ഇത് ഒരു ഐക്യദാര്‍ഡ്യം മാത്രമായിരുന്നോ? അതേ ഇതിന് പിന്നില്‍ മറ്റു വല്ല ഗൂഢ അജണ്ടയുണ്ടോ?
ഒരു സ്വകാര്യ പടയാളിസംഘം എന്ന രീതിയിലാണ് 23 പേരെ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയുടെ മണ്ണില്‍ കലാപമുണ്ടാക്കാന്‍ ദുബായില്‍ നിന്നും ഒരു പടയാളി സംഘത്തെ അയച്ചത് എന്തിനാണ്? ഇവരെ അയച്ച സമയവും സംശയം ജനിപ്പിക്കുന്നു. മാത്രമല്ല, കലാപം നടക്കാന്‍ പോകുന്ന നാളുകളിലാണ് ഈ 23 അംഗം എത്തിയത് എന്നതിനര്‍ത്ഥം.അക്രമത്തിലൂടെ ഭരണത്തെ അട്ടിമറിക്കാന്‍ സിജെപി സമരത്തില്‍ പദ്ധതി ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ?
മുഹമ്മദ് ഷാജി നിലമ്പൂരിനും അദ്ദേഹം ഡൽഹിയിലേക്ക് അയച്ച 23 ജീവനക്കാർക്കും പിന്നിലെ ഫണ്ടിംഗ് വഴികള്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
















