Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചക്കുളത്ത് കാവ്: ആത്മസമര്‍പ്പണമായി പൊങ്കാല; കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 08:56 pm IST
inKerala
കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങുന്നു

കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങുന്നു

ചക്കുളത്ത്കാവ്: ഭക്തിയുടെ നിറവില്‍ ആത്മസമര്‍പ്പണമായി ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍. ‘അമ്മേ നാരായണ’ മന്ത്രങ്ങള്‍ അലയടിച്ച ധന്യമുഹൂര്‍ത്തത്തില്‍ പൊങ്കാലക്കലങ്ങള്‍ തിളച്ചുതുളുമ്പി, ചക്കുളത്തമ്മയുടെ അനുഗ്രഹവര്‍ഷത്തില്‍ മനം നിറഞ്ഞു ഭക്തര്‍, മഴ മാറി നിന്നതോടെ ചടങ്ങുകള്‍ സുഗമമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ആയിരക്കണക്കിനു ഭക്തര്‍ ദിവസങ്ങള്‍ മുന്‍പ് തന്നെ ക്ഷേത്ര പരിസരത്തു പൊങ്കാലയടുപ്പുകള്‍ ഒരുക്കിയിരുന്നു.

അടുപ്പുകളുടെ നിര കിലോമീറ്ററുകള്‍ക്കപ്പുറം തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, മാന്നാര്‍, എടത്വ, കിടങ്ങറ എന്നിവിടങ്ങളിലേക്കു നീണ്ടു. എംസിറോഡിലും തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലും ചക്കുളത്തു കാവിന് സമീപത്തുള്ള ഗ്രാമീണ റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗശാലയായി.

സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ചക്കുളത്ത്കാവില്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് വ്രതം നോറ്റ് ദേവി മന്ത്രങ്ങള്‍ ഉരുവിട്ട് പൊങ്കാല അര്‍പ്പിച്ചത് പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ തുടങ്ങി രാവില 10 ന്‌വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലെ കെടാവിളക്കില്‍ നിന്ന് കൊളുത്തിയ തിരിയില്‍ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. 11.30 ഓടെ പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടന്നു.

500 ല്‍ അധികം പൂജാരിമാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ചു. തുടര്‍ന്ന് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.

ക്ഷേത്രത്തിലെത്തിയ ഭക്തരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമായി 1000 ത്തോളം പോലീസുകാരെയും മൂവായിരത്തോളം വാളണ്ടിയര്‍മാരെയുമാണ് നിയോഗിച്ചിരുന്നത്. ഹരിത ചട്ടങ്ങള്‍ പാലിച്ചായിരുന്നു പൊങ്കാല. അഭീഷ്ടസിദ്ധിക്ക് ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് നിര്‍വൃതിയോടെയാണ് ഭക്തരുടെ മടക്കം. അടുത്ത വര്‍ഷവും പൊങ്കാലയ്‌ക്കെത്താമെന്ന പ്രതീക്ഷയാണ് ഭക്തര്‍ക്ക്.

കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി. തിന്മയ്‌ക്ക് മേല്‍ നന്മയുടെ ആധിപത്യം പുലര്‍ത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കല്‍ ചടങ്ങ് നടത്തുന്നത്. ദേവിയെ പുറത്തേയ്‌ക്ക് എഴുന്നുള്ളിച്ച് കിഴക്കോട്ട് ദര്‍ശനമായി പീഠത്തില്‍ പ്രതിഷ്ഠിച്ച ശേഷമാണ് സ്തംഭം അഗ്‌നിക്ക് ഇരയാക്കുന്നത്. ദേവിക്ക് ഒരു വര്‍ഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, തണുങ്ങ്, പടക്കം എന്നിവ കവുങ്ങിന്‍ തടിയില്‍ ചുറ്റിയാണ് കാര്‍ത്തിക സ്തംഭം ഒരുക്കിയത്. നിരവധി ഭക്തരുടെ സാന്നിദ്ധ്യത്തില്‍ സ്തംഭം കത്തിക്കല്‍ ചടങ്ങ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ് നിര്‍വഹിച്ചു.

കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച സാംസ്‌കാരിക സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷനായി. മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ഉണ്ണിക്യഷ്ണന്‍ നമ്പൂതിരി കാര്‍ത്തിക സ്തംഭത്തില്‍ മംഗളാരതി സമര്‍പ്പണവും നടത്തി.

Tags: pongalaChakkulath KavuKarthika pillar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

ഗായത്രി മന്ത്രവും ഭഗവദ് ഗീതയും കേട്ടാണ്, വളർന്നത്…ആറ്റുകാലില്‍ പൊങ്കാലയിട്ടതിന് ആക്രമിച്ച ജിഹാദികള്‍ക്ക് മറുപടിയുമായി റെനിഷ റഹ്മാന്‍…

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.