Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വെളിച്ചത്തിന്റെയും വീണ്ടെടുപ്പിന്റെയും പുസ്തകം

ബൃന്ദ by ബൃന്ദ
Nov 26, 2023, 10:01 pm IST
in Varadyam, Literature

മാനവിക മൂല്യങ്ങളുടെ വെണ്‍മുത്തുകള്‍ അക്ഷര നൂലില്‍ കോര്‍ത്തെടുത്ത പ്രകാശഹാരമാണ് ഡോ. കായംകുളം യൂനുസ് രചിച്ച ‘സുഭാഷിതങ്ങള്‍’ എന്ന ഗ്രന്ഥം. സമൂഹത്തിന്റെയും താന്‍ ജീവിക്കുന്ന കാലത്തിന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനെയും നന്മയെയും അഗാധമായി കാംക്ഷിക്കുന്ന ഒരു എഴുത്തുകാരന്റെ, ഒരു മനുഷ്യന്റെ സ്‌നേഹ വെളിപാടുകളുടെ ഹൃദയരേഖയാണിത്. ഓരോ താളും മറിക്കുമ്പോള്‍ വെളിച്ചത്തിന്റെ ഓരോരോ വാതിലുകള്‍ തുറന്നുവരുന്നു.

ജീവിതം ഒരു കലയാണ്. മൂല്യങ്ങളാണ് അതിന്റെ അച്ചുതണ്ട്. എല്ലാവരും ജീവിച്ചു പോകുന്നുണ്ട്. പക്ഷേ മനോഹരമായി ജീവിക്കേണ്ടതിന് സ്വയം ചില പരിശീലനങ്ങള്‍ ആവശ്യമാണ്. അവനവന്റെ ഇരുണ്ട മുറികളിലും മുറിവുകളിലും ഒളിച്ചിരുന്ന് വാതില്‍പ്പഴുതിലൂടെ ലോകത്തെ നോക്കിക്കാണുന്ന പുതുലോകത്തിന്, നഷ്ടപ്പെട്ടുപോയ വെളിച്ചപ്പൊട്ടുകളെ കണ്ടെത്താന്‍ ‘സുഭാഷിതങ്ങള്‍’ സഹായിക്കുന്നു. അതിനാല്‍ ഇത് വീണ്ടെടുപ്പിന്റെ പുസ്തകമാണ്!

സത്ത നഷ്ടപ്പെട്ട് ഒരു വെറുംപദമായി മാറിയിരിക്കുന്നു ഇന്ന് സ്‌നേഹം. വാക്കുകള്‍ക്ക് പോലും ജീവന്റെ ചിറകുകളെ വച്ചുപിടിപ്പിക്കേണ്ടതുണ്ട്. വേനല്‍ക്കാലവും മഴക്കാലവും കടന്ന് ഋതുക്കള്‍ പോലും മരവിച്ച് നിശ്ചലമായിപ്പോയ കോവിഡ് കാലത്തിലൂടെയും ലോകം കടന്നുപോയി. എന്നിട്ടും ജീവിതത്തിന്റെ നിസ്സാരത മനുഷ്യര്‍ ഉള്‍ക്കൊണ്ടില്ല. സ്വാര്‍ത്ഥതയും നശീകരണ വാസനയും മനുഷ്യര്‍ക്കിടയില്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചു. തന്റെ സമൂഹത്തെ നൂറു നൂറു ഖണ്ഡങ്ങളായി വിഭജിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്.

ആപത്കരവും നശീകരണോന്മുഖവുമായ ചിന്തകള്‍ രോഗമെന്നപോലെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ സുഭാഷിതങ്ങള്‍ അതിനുള്ള പ്രതിവിധിയുടെ രൂപമെടുക്കുന്നു. അതിനാല്‍ ഇത് ഓര്‍മപ്പെടുത്തലുകളുടെ പുസ്തകമാണ്.

എല്ലാ മനുഷ്യരുടെയും ഹൃദയത്തിനുള്ളില്‍ സ്‌നേഹത്തിന്റെ വലിയൊരു ഉറവയുണ്ട്. അതിനെ ഇടയ്‌ക്കിടെ നാമോരുത്തും ഉദ്ദീപിപ്പിച്ചു വിടുകയും വിരുദ്ധമായ ദുഃസ്വഭാവങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്താല്‍ പൊതു സമൂഹത്തില്‍ ഊഷ്മളമായ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമെന്ന് എഴുത്തുകാരന്‍ ഓര്‍മപ്പെടുത്തുന്നു.

മനുഷ്യര്‍ ഇപ്പോള്‍ മാനുഷിക ഗുണങ്ങളില്‍ നിന്ന് പിന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു. ആകാശത്തിന്റെ വാതിലുകള്‍ വിശാലമായി തുറക്കപ്പെടുമ്പോള്‍ ഹൃദയാകാശം ഇരുളടഞ്ഞു കാണപ്പെടുന്നു. ഉള്‍വെളിച്ചം എന്നത് വിശ്വാകാശം പോലെ ഉജ്വലമായ ഒന്നാണ്. സ്‌നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം കരുണ, സഹാനുഭൂതി തുടങ്ങിയുള്ള അനേകം മൂല്യങ്ങള്‍ ഉള്‍ത്താരില്‍ വെളിച്ചം വിതറുന്ന നക്ഷത്രങ്ങളാണ്. സുഭാഷിതങ്ങളില്‍ അത്തരത്തിലുള്ള അനേകം നക്ഷത്ര ചിന്തകളെ പതിച്ചു വച്ചിട്ടുണ്ട്. അതിനാല്‍ ഇത് വെളിച്ചത്തിന്റെ പുസ്തകമാണ്!

ആകാശവാണി പ്രക്ഷേപണം ചെയ്ത് ശ്രോതാക്കളുടെ പ്രശംസയേറ്റു വാങ്ങിയ ഈ സുഭാഷിതങ്ങള്‍ പുസ്തകരൂപത്തില്‍ വരുമ്പോള്‍ വായനക്കാരനു മുന്നില്‍ പുതിയൊരു പാത വെട്ടിത്തുറക്കുന്നു. എങ്ങനെയാണ് ജീവിതത്തെ ഉദ്യാനമാക്കേണ്ടതെന്ന തിരിച്ചറിവുകള്‍ സ്പര്‍ശിക്കുന്നു.

വളരെ ചെറിയൊരു കാലയളവാണ് മനുഷ്യന് ഭൂവാസത്തിന് ലഭിക്കുന്നത്. അക്കാലം കരുതലോടെ ജീവിക്കുകയും നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. സമയം എന്നത് അമൂല്യ വസ്തുവാണ്. ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിന് കഠിനമായ പരിശ്രമം അത്യന്താപേക്ഷിതമാണ്. ഒരോ മനുഷ്യനും വ്യത്യസ്തനും വിവിധങ്ങളായ കഴിവുകളോടും കൂടിയാണ് പിറക്കുന്നത്. ചിന്താശേഷിക്കൊപ്പം പ്രയത്‌നശേഷിയും വര്‍ദ്ധിപ്പിക്കേണ്ടതാണ്. ആരും സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടവരല്ല, തുടങ്ങിയ ചിന്തകള്‍ എഴുത്തുകാരന്‍ നല്‍കുന്നുണ്ട്. അതിനാല്‍ ഇത് പ്രചോദനത്തിന്റെ പുസ്തകമാണ്!

എല്ലാ ജനസമൂഹങ്ങള്‍ക്കും ഒത്തുചേര്‍ന്നു പോകുവാനുള്ള പുതിയൊരു നവോത്ഥാനകാഹളമാണ് ഇനി കേരള മണ്ണില്‍ മുഴങ്ങിക്കേള്‍ക്കേണ്ടതെന്ന് സുഭാഷിതകാരന്‍ ഓര്‍മപ്പെടുത്തുന്നു. നമ്മുടെ നവോത്ഥാന നായകന്മാരുടെ ആര്‍ജവവും അവരുടെ പരിശ്രമവുമാണ് ആധുനിക കേരളത്തിന്റെ നിര്‍മിതിക്കു കാരണം. വീണ്ടും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കണമെന്നും, നവോത്ഥാനം എന്നത് ഒരു തുടര്‍പ്രക്രിയയാണെന്നും അതു നിന്നുപോയാല്‍ സമൂഹം പിന്നെയും വ്യത്യസ്ത അറകളില്‍ തന്നെ ആയിപ്പോകുമെന്നും താന്‍ ജീവിക്കുന്ന കാലത്തെ നോക്കി എഴുത്തുകാരന്‍ ആശങ്കപ്പെടുന്നു. അതിനാല്‍ അവനവന് മുഖം നോക്കാനുള്ള കണ്ണാടിയാണ് ഈ പുസ്തകം!

താന്‍ ജീവിക്കുന്ന കാലവും മണ്ണും ജലവും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ഒട്ടേറെ കുറിപ്പുകള്‍ ഈ കൃതിയിലുണ്ട്. വരും തലമുറകള്‍ക്ക് ജീവിക്കാനുതകുന്ന ഗ്രഹമായി ഭൂമിയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ആന്തരിക പരിസ്ഥിതിയെ മെച്ചപ്പെടുത്തുന്നതുപോലെ പ്രധാനം തന്നെയാണ് ഭൗമപാരിസ്ഥിതിക പരിചരണവും എന്ന് ഇതില്‍ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ ഇത് പരിസ്ഥിതി ചിന്തയുടെ പുസ്തകമാണ് !

അതോടൊപ്പം ലോകം നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രതിസന്ധിയാണ് മയക്കുമരുന്നിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വര്‍ദ്ധിച്ച ഉപയോഗം. ഇത് കേവലം വ്യക്തിപരമായ പ്രതിസന്ധിയല്ല, മറിച്ച് കുടുംബത്തിനും സമൂഹത്തിനും രാഷ്‌ട്രത്തിനു തന്നെയും കേടുവരുത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ഈ വന്‍ ദുരന്തത്തെ ഒഴിവാക്കിയാലേ ഉത്പാദന രംഗത്തും സാമൂഹിക രംഗത്തും വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കാലാനുസാരിയായ പ്രശ്‌നങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് എഴുത്തുകാരന്‍ പറയുന്നു. അതിനാല്‍ ഇത് നേര്‍ക്കാഴ്ചകളുടെ പുസ്തകമാണ്!

നമുക്ക് വസിക്കാന്‍ കൂടുതല്‍ നല്ല ഒരു ലോകം സൃഷ്ടിക്കണമെങ്കില്‍ ഓരോരുത്തരും ഹൃദയ വിശുദ്ധി കൈവരിക്കേണ്ടതുണ്ട്. ചുറ്റുപാടുമുള്ള സൃഷ്ടികളെ സഹാനുഭൂതിയോടെ വീക്ഷിക്കണം. എങ്കില്‍ മാത്രമേ മാനവകുലത്തിന് അഭിമാനകരമായ ജീവിതവുമായി മുന്നോട്ടു പോകാനാവൂ എന്ന ചിന്ത പങ്കു വയ്‌ക്കുന്നതിനൊപ്പം സമൂഹത്തിലെ ചില നന്മകളെക്കുറിച്ചും ഡോ.യൂനുസ് ഓര്‍മിപ്പിക്കുന്നു.

Tags: Malayalam LiteratureBook Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

Varadyam

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

Varadyam

കവിത: മഴയോര്‍മ്മയിലെ വെണ്‍താരം

Varadyam

കവിത: കണ്ണാടി ബിംബങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.