Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാര്‍പ്പണം ചെയ്തു വാഴുക; ബ്രഹ്മമായി ഭവിച്ചീടുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 02:28 am IST
in Samskriti

(അര്‍ജ്ജുനോപാഖ്യാനം തുടര്‍ച്ച)

അക്കാലം അര്‍ജ്ജുനനും ധൃതരാഷ്‌ട്രന്റെ നൂറു മക്കളും തമ്മില്‍ ഘോരമായ യുദ്ധമുണ്ടാകും. മരിക്കാനുറച്ചു നേരിട്ടു യുദ്ധംചെയ്യാനൊരുങ്ങിക്കൊണ്ട് നില്‍ക്കും സ്വജനങ്ങളെയെല്ലാം കണ്ടിട്ട് ആ പാണ്ഡുപുത്രല്‍ ഏറ്റവും വിഷാദിച്ചുകൊണ്ടീടും, യുദ്ധം ചെയ്യാനൊരുങ്ങീടുകയില്ല. പ്രാപ്തകാരൈ്യകസിദ്ധിക്കായ്‌ക്കൊണ്ട് വാസുദേവന്‍ അന്നേരം പാര്‍ത്ഥനോട് ഏവം ഉപദേശം ചെയ്യും. ‘ആദിമദ്ധ്യാന്തഹീനം, അവ്യക്തം, അനാമയം, ആത്മാനം, ആലോകനംചെയ്‌ക നീ രാജസിംഹ! ജ്ഞാനസ്വരൂപനായി വിളങ്ങീടുന്നവന്‍ നീ, നൂനം നീ നിത്യന്‍, ദോഷമല്പവുമില്ലാത്തവന്‍. ജനിക്കെന്നതുമില്ല, മരിക്കെന്നതുമില്ല, ചിന്തിച്ചീട് അജന്‍, നിത്യന്‍, ശാശ്വതന്‍, പുരാണനാണു നീ. ഒരുകാലത്തില്‍ ഇല്ലാതിരുന്നിട്ട് ആത്മാവ് പിന്നെ ഒരുകാലത്തുണ്ടായിവരികെന്നതില്ല. നശിച്ചീടുന്നതാണ് ദേഹമെന്നിരിക്കിലും നിശ്ചയമായും ആത്മാവെന്നും നശിച്ചീടുകയില്ല. ഉള്ളില്‍ ഫലകാംക്ഷകൂടാതെ കര്‍മ്മങ്ങളെ സിദ്ധിയിലും അസ്സിദ്ധിയിലും നീ സമനായി ചെയ്തീടുക. ഇത്തരം ബ്രഹ്മാര്‍പ്പണം ചെയ്തു വാഴുന്നതായാല്‍ സത്വരം നീ ബ്രഹ്മമായിത്തന്നെ ഭവിച്ചീടും. ഈശ്വരനായിക്കൊണ്ട് എല്ലാവസ്തുക്കളെയും അര്‍പ്പിച്ച് ഈശ്വരാത്മാവായി നിരാമയനായി സദാകാലം സര്‍വഭൂതാത്മാവായി ഭൂഷിതഭൂതലനായി ഉര്‍വ്വീമന്ദ്രമൗലേ! നീതാനീശ്വരനായീടുക.സുമതേ! സങ്കല്പങ്ങളൊക്കെയും നീ അകറ്റി സമനായി, ശാന്തമനസ്സായി നല്ല മുനിയായി സന്ന്യാസയോഗയുക്താത്മാവായി കര്‍മ്മങ്ങളെയെല്ലാം നന്നായി ചെയ്ത് മുക്തിമതിയായി ഭവിച്ചാലും.’

ഇങ്ങനെ വാസുദേവന്‍ അരുള്‍ചെയ്യുന്നേരം ബുദ്ധിമാനായ അര്‍ജ്ജുനന്‍ ഇപ്രകാരം ചോദിച്ചു. ‘കേശവ! സംഗത്യാഗം, പിന്നെ ബ്രഹ്മാര്‍പ്പണം, ഈശ്വരാര്‍പ്പണം, സന്ന്യാസം, ജ്ഞാനം, യോഗം ഇവയുടെ വിഭാഗം എവ്വണ്ണമാണ്, അതു മോഹനിവൃത്തിക്കായി ക്രമത്തില്‍ അരുളിച്ചെയ്യേണമേ.’ അര്‍ജ്ജുനന്റെ ഈവണ്ണമുളള ചോദ്യംകേട്ടിട്ട് അച്യുതന്‍ കനിഞ്ഞരുളിച്ചെയ്തു, ‘എല്ലാ സങ്കല്പങ്ങളും ദൂരെനീങ്ങി അല്പവും വാസനയില്ലാതായി ഭവിച്ച് ഒരു ഭാവനയും ഇല്ലാതിരിപ്പതുതന്നെ നരപാലകമൗലേ! ബ്രഹ്മമെന്നറിഞ്ഞാലും. ബ്രഹ്മമാകുന്നതിനുള്ള ഉദ്യോഗംതന്നെ ജ്ഞാനം; യോഗമാകുന്നതും അതുതന്നെ.

ലോകമൊക്കെയും ഞാനും ബ്രഹ്മമാണെന്നബോധമാണ് ബ്രഹാമാര്‍പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നതുന്നെ നിര്‍മ്മലമായ സന്ന്യാസമെന്നോതുന്നു. സങ്കല്പജാലങ്ങളെ കളഞ്ഞീടുന്നത് അസംഗമെന്നു നീ ധരിക്കുക. സര്‍വാന്തര്യാമിയാകുന്ന ഏകനായ ഈശ്വരന്‍തന്നെ സര്‍വവും നടത്തുന്നതെന്ന ഭാവനയോടും രണ്ടെന്ന ഭാവം കാടാതിരുന്നീടുന്നതെല്ലാം കണ്ടറിഞ്ഞവര്‍ ഈശ്വരാര്‍പ്പണമെന്നു പറയുന്നു. എന്നെ ധ്യാനിക്കുക, എന്റെ ഭക്തനായി ഭവിക്കുക, എന്നെ നന്നായി യജിക്കുക, എന്നെ സദാ വന്ദിക്കുക, എന്നില്‍ ഇങ്ങനെ ആത്മാവിനെ ചേര്‍ത്ത് മല്‍പ്പരനായിത്തീര്‍ന്നുവെങ്കില്‍ എന്നെ നീ പ്രാപിക്കും. സാമാന്യം, പരം എന്നിങ്ങനെ എന്റെ രൂപം രണ്ടുണ്ടെന്നു നീ അറിയുക. ശംഖചക്രാദികളെ ധരിക്കുന്ന പുണ്യാദിസംയുക്തമായുള്ള രൂപം സാമാന്യമായീടുന്നു. ഏകമായി ആദ്യന്തങ്ങളില്ലാതെ വിളങ്ങുന്നതാകുന്നു എന്റെ പരമായ രൂപം. പരമാത്മാവ് പരബ്രഹ്മമെന്ന് ഏവം വിദ്വാന്മാരെല്ലാം അതിനെത്തന്നെ പറഞ്ഞീടുന്നു.

ഏതൊരുകാലത്തോളം നീ ആത്മജ്ഞാനിയായീടാതെകണ്ട് ബുദ്ധിയില്ലാത്തവനായി വസിച്ചീടുന്നുവോ അക്കാലത്തോളം ചതുര്‍ഭുജനാകുന്ന ഭഗവാനെ ഭക്തിയോടെ നന്നായി പൂജിച്ചീടുക. എന്നാല്‍ നീ പ്രബുദ്ധനായി ആദ്യന്തഹീനമാകുന്ന എന്റെ പരംരൂപം പ്രാപിക്കുമെന്നത് ഉറപ്പാണ്. പിന്നെ നീ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വാഴുകയെന്നുള്ളത് ഒരിക്കല്‍പ്പോലുമുണ്ടാകയില്ല.

തിങ്ങീടും മാനം, മോഹം എന്നിവ ദൂരെനീങ്ങി സംഗദോഷങ്ങള്‍ അല്പവുമില്ലാതെ, ആത്മാനുസന്ധാനത്തില്‍ താല്പര്യമില്ലാതെ, സദാ വര്‍ത്തിച്ചുകൊണ്ടീടുന്ന വിദ്വാന്‍ തല്‍പദത്തെ പ്രാപിക്കുന്നു. ഭൂമിയില്‍ എവന്നുള്ള സകലാരംഭങ്ങളും കാമസങ്കല്പവര്‍ജ്ജിതങ്ങളായി ഭവിക്കുന്നു, ജ്ഞാനാഗ്നിയാല്‍ കര്‍മ്മം നശിച്ചവനെ ബുധന്മാര്‍ പണ്ഡിതനെന്നു പറയുന്നു. നിത്യസത്വസ്ഥനായി നിര്യോഗക്ഷേമനായി (അലഭ്യമായ വസ്തു കൈയില്‍ വരുന്നത് യോഗം. ആ വസ്തുവിനെ നഷ്ടപ്പെടാതെയും ക്ഷയിക്കാതെയും കാത്തുസൂക്ഷിക്കുന്ന പരിപാലനം ക്ഷേമം. ഇവിടെ യോഗവും ക്ഷേമവും ഇല്ലാത്തവനായി എന്നര്‍ത്ഥം), നിര്‍ദ്വന്ദനായി, അപ്രമത്തചിത്തനായി നീ സദാകാലം യഥാപ്രാപ്താനുവര്‍ത്തിയായി ഭൂഷിതഭൂതലനായി ഭൂമീശ്വര! ഭവിക്ക. വിന്ധ്യാപര്‍വതം ചിതറിപ്പോയീടിലും കല്പാന്തവായു ഘോരമായി വീശീടിലും ഗുരുശാസ്ത്രാനുഗമായ മാര്‍ഗത്തെ ഉപേക്ഷിക്കരുതെന്ന് ധീമാനായവന്‍ അറിയണം. സത്‌ബോധമുണ്ടാകുമ്പോള്‍ വാസന അജ്ഞാനംനിമിത്തം സത്തയെയും നാശത്തെയും പ്രാപിക്കുന്നു.’ ഇത്തരം അരുളിച്ചെയ്ത് അച്യുതന്‍ ജഗന്മയന്‍ ഇത്തിരിനേരം മൗനം കൈക്കൊണ്ടു വാണീടുമ്പോള്‍ നീലത്താമരകൂട്ടത്തില്‍ ചേരുന്ന ഷള്‍പ്പദമെന്നപോലെ ആ പാണ്ഡുപുത്രന്‍ ഇങ്ങനെ പറഞ്ഞു, ‘ലോകബാന്ധവനാല്‍ താമരപൊയ്‌കയെന്നപോലെ ലോകനായക! അങ്ങയുടെ വാക്യത്താല്‍ ഇതുകാലം എന്റെ ബുദ്ധിശോകഭാരത്തെയെല്ലാം നീക്കി നല്ല ഉദയത്തെ പ്രാപിച്ചെന്നു തീര്‍ച്ച.’
(തുടരും)

Tags: Lord VishnuVedaRama and Sita Storiesജ്ഞാനവാസിഷ്ഠത്തിലൂടെMahabharta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Kerala

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

Kerala

ഭക്തിസാന്ദ്രമായിവേദക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം

Spiritual

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.