Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മഹുവയ്‌ക്കെതിരെ പറഞ്ഞത് ആരുടെയും സമ്മര്‍ദ്ദത്തിലല്ല’; മഹുവ മൊയ്ത്രയെ തള്ളി ദര്‍ശന്‍ ഹീരാനന്ദാനി; മഹുവയുടെ എംപി സ്ഥാനം തെറിച്ചേക്കും

ദര്‍ശന്‍ ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്‍ശന്‍ ഹീരാനന്ദാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 09:48 pm IST
in India

ന്യൂദല്‍ഹി: ദര്‍ശന്‍ ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്‍ശന്‍ ഹീരാനന്ദാനി. ലോക്‌സഭയില്‍ അദാനിയ്‌ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ കയ്യില്‍ നിന്നും മഹുവ മൊയ്ത്ര പണവും വിലപിടിച്ച സമ്മാനങ്ങളും വാങ്ങിയെന്ന് താന്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു. ആരോപണം വ്യക്തിപരമായി നാണക്കേടുണ്ടാക്കുകയും കമ്പനിയെ പരോക്ഷമായി ബാധിക്കുകയും ചെയ്തതിനാലാണ് സ്വയം പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.

ഇതോടെ മഹുവ മൊയ്ത്രയ്‌ക്കുള്ള പിന്തുണ വീണ്ടും ദുര്‍ബലമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും മഹുവ മൊയ്ത്രയുടെ രക്ഷയ്‌ക്കെത്തിയില്ല. എന്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും മഹുവയെ പിന്തുണച്ച് എത്തിയിട്ടില്ല.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര തനിക്ക് ലോക് സഭാ വെബ് സൈറ്റില്‍ കയറാനുള്ള പാസ് വേഡ് വരെ നല്‍കിയിരുന്നെന്നും ദുബായില്‍ നിന്നും താന്‍ ആ വെബ് സൈറ്റില്‍ കയറിയെുന്നും ഉള്ള ഏറ്റവും ഗുരുതരമായ ആരോപണമാണ് മഹുവ മൊയ്ത്രയ്‌ക്ക് വിനയാവുക. കാരണം പാര്‍ലമെന്‍റില്‍ എംപി എന്ന നിലയില്‍ അവകാശ ലംഘനം നടത്തിയെ കുറ്റമായിരിക്കും പ്രധാന വിനയാവുക.

ബിജെപി എംപി നിഷികാന്ത് ദുബെയും സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദെഹാദ് റായിയും മഹുവ മൊയ്ത്രയ്‌ക്ക് എതിരായി പാര്‍ലമെന്‍റ് സദാചാരസമിതി മുന്‍പാകെ നല്‍കിയ പരാതിയില്‍ അവകാശലംഘനമായിരിക്കും ഗുരുതരമായ ആരോപണമായി മഹുവയ്‌ക്ക് എതിരെ ഉയര്‍ന്നുവരിക. ഈ കുറ്റത്തിന്റെ പേരില്‍ മിക്കവാറും മഹുവ മൊയ്ത്രയ്‌ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേയ്‌ക്കുമെന്നാണ് കരുതുന്നത്.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ പരാതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഹിരാനന്ദാനി പറയുന്നത്. മാത്രമല്ല, അദാനി ഗ്രൂപ്പ് ഈ കേസില്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തങ്ങള്‍ക്കെതിരെ ചില വ്യക്തികളും സ്ഥാപനങ്ങളും രാപ്പകലില്ലാതെ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആരോപണം. മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ നാല് വര്‍ഷത്തില്‍ (2019 മുതല്‍ 2023 വരെ) അദാനി ഗ്രൂപ്പിനെതിരെ 51 ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഇതില്‍ പലതും അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്ന, വേട്ടയാടുന്ന ചോദ്യങ്ങളാണ്. ഇതുവഴി എളുപ്പം പ്രസിദ്ധി നേടുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പക്ഷെ അദാനിയ്‌ക്കെതിരെ വിവരങ്ങള്‍ തേടാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അദാനി കമ്പനികളിലെ മുന്‍ ഉദ്യോഗസ്ഥര്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങളിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം മഹുവ മൊയ്ത്ര അദാനി ഗ്രൂപ്പിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ വിശദമായ സിബിഐ അന്വേഷണം വരെ വരാന്‍ സാധ്യതയുണ്ട്.

മഹുവ മൊയ്ത്രയ്‌ക്കെതിരെ അസാധാരണമായ രീതിയിലാണ് ആരോപണമുണ്ടായത്. എല്ലാം കുറിക്കു കൊള്ളുന്ന, വ്യക്തമായ തെളിവുകളോട് കൂടിയ ആരോപണങ്ങളായതിനാല്‍ മഹുവ മൊയ്ത്രയ്‌ക്ക് കുതറി മാറാന്‍ കഴിയുന്നില്ല. മോദി സര്‍ക്കാരിനെതിരെയും അദാനിയ്‌ക്കെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷത്തെ ഒന്നടങ്കം കൂടെ നിര്‍ത്താമെന്നാണ് മഹുവ മൊയ്ത്ര തുടക്കത്തില്‍ കരുതിയത്. എന്നാല്‍ ദര്‍ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലം മഹുവയുടെ എല്ലാ തന്ത്രങ്ങളുടെയും മുനയൊടിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി വെള്ളപ്പേപ്പറില്‍ ഒപ്പിടീച്ചാണ് ദര്‍ശന്‍ നന്ദാനിയില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയതെന്നും അത് അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നുമുള്ള മഹുവയുടെ ആരോപണങ്ങള്‍ ദര്‍ശന്‍ ഹിരാനന്ദാനി തള്ളിയതാണ് മഹുവയ്‌ക്ക് വിനയായത്.

അദാനി ഗ്രൂപ്പിനെതിരെ മഹുവയ്‌ക്കൊപ്പം രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും കൈകോര്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ദര്‍ശന്‍ ഹീരാനന്ദാനി ഉത്തരം പറഞ്ഞില്ല. എല്ലാ കാര്യങ്ങളും തന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നുമായിരുന്നു ചൊവ്വാഴ്ച ഹിരാനന്ദാനിയുടെ പ്രതികരണം.

Tags: Adani grouppmoMahua MoitraDarshan Hiranandanicash for queryPrime Minister ModiBreach of Privilege
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.