Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ടല ബാങ്കിന്റെ തകര്‍ച്ച; സിപിഎമ്മിനെ ലക്ഷ്യംവച്ച് ഭാസുരാംഗന്‍, ബാങ്കിന്റെ തകർച്ചയ്‌ക്ക് കാരണം കാട്ടക്കട എംഎൽഎയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 02:38 pm IST
inThiruvananthapuram

മാറനല്ലൂര്‍: കണ്ടല സഹകരണ ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം സിപിഎം എംഎല്‍എ ഐ.ബി. സതീഷാണെന്ന കുറ്റപ്പെടുത്തലുമായി കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍. ഭരണസിരാകേന്ദ്രത്തില്‍ ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിയാണ് ബാങ്കിന്റെ തകര്‍ച്ചയ്‌ക്കിടയാക്കിയതെന്നും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതും ആരുടെയോ പ്രേരണയാല്‍ നിക്ഷേപകര്‍ വന്‍തുകകള്‍ പിന്‍വലിച്ചത് കാരണവുമാണ് ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നും കാട്ടാക്കട എംഎല്‍എ ഐ.ബി. സതീഷിനെതിരെ പരോക്ഷവിമര്‍ശനമുന്നയിച്ച് ഭാസുരാംഗന്‍ രംഗത്തെത്തിയതോടെ കണ്ടല ബാങ്ക് അഴിമതിയില്‍ സിപിഎം- സിപിഐ പോര്‍മുഖം തുറന്നു.

എല്ലാം വ്യക്തിപരമായി തകര്‍ക്കാന്‍ ചെയ്ത ഗൂഢനീക്കം ആയിരുന്നെന്നും ബാങ്കിനെതിരെ നടന്ന അന്വേഷണങ്ങളിലും പണാപഹരണം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും ആ റിപ്പോര്‍ട്ട് പോലും ആരുടെയോ സ്വാധീനത്തിന് വഴങ്ങിയാണ് പുറത്തുവന്നതെന്നും ഭാസുരാംഗന്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങളുടെ പരിഹാരം കാണാന്‍ നിക്ഷേപകരെ ഒഴിവാക്കി വൈരാഗ്യങ്ങളോ പിണക്കങ്ങളോ ഒക്കെ മറന്ന് ജനപ്രതിനിധികളുടെ ഒരു യോഗം എംഎല്‍എ തന്നെ വിളിക്കണം എന്നാണ് ഭാസുരാംഗന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എംഎല്‍എ തുടങ്ങിവച്ചത് എംഎല്‍എ തന്നെ അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് പറയാതെ പറഞ്ഞു വയ്‌ക്കുകയാണ് ഭാസുരാംഗന്‍. കോടികളുടെ അഴിമതി നടന്നുവെന്നും പണം നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒറ്റമുറി ബാങ്കില്‍ നിന്നും ഇന്ന് കാണുന്ന നിലയില്‍ ബാങ്കിനെ എത്തിച്ച കഥ വീണ്ടും എടുത്തുപറഞ്ഞ് സര്‍ക്കാരിനെയും കേരള ബാങ്കിനേയും എംഎല്‍എയെയും പ്രതിപ്പട്ടികയിലാക്കുകയാണ് ഭാസുരാംഗന്‍.

കേരള ബാങ്കില്‍ നിന്ന് ലഭിക്കേണ്ട തുകയും കടാശ്വാസ കമ്മീഷന്‍ തുകയും ലഭിക്കാത്തതാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇപ്പോഴും ഭാസുരാംഗന്‍ പറയുന്നത്. തന്റെ കണക്കനുസരിച്ച് 42 കോടി രൂപ ബാങ്കിന് കിട്ടാനുണ്ട് എന്ന് അവകാശപ്പെടുമ്പോഴും നിക്ഷേപ ഇനത്തില്‍ മാത്രം ജനങ്ങള്‍ക്ക് നല്‍ക്കേണ്ട 172 കോടി രൂപയെക്കുറിച്ച് യതൊന്നും തന്നെ ഭാസുരാംഗന്‍ പറയുന്നുമില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഭരണസമിതിയാണ് നടത്തിയെന്ന് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ കണ്ടലയുടെ പ്രതിസന്ധിക്ക് കാരണം താന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഭാസുരാംഗന്‍ പറയുന്നു. ഇതോടൊപ്പം നൂറോളം ചെക്കുകള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഒപ്പിട്ടുവച്ചത് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിക്ഷേപകര്‍ക്ക് നല്‍കാതെ തടഞ്ഞു വച്ചു എന്നും ഭാസുരാംഗന്‍ ആരോപിക്കുന്നു. അതേസമയം കടാശ്വാസ കമ്മീഷനില്‍ നിന്നും തന്റെ കാലത്ത് ലഭിച്ച മൂന്ന് കോടിയലധികം തുക ഒരു നിക്ഷേപക പ്രതിനിധിയും അസിസ്റ്റന്റ് രജിസ്ട്രാറും സെക്രട്ടറിയും അടങ്ങുന്ന കമ്മറ്റിയുടെ തീരുമാനപ്രകാരം അര്‍ഹരായവര്‍ക്കാണ് നല്‍കിയതെന്നും ഭാസുരാംഗന്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഭാസുരാംഗന്റെ ഇഷ്ടക്കാര്‍ക്ക് അല്ലാതെ സാധാരണക്കാരായ നിക്ഷേപര്‍ക്ക് ഇതില്‍ നിന്നു തുക കിട്ടിയിട്ടില്ല എന്നാണ് നിക്ഷേപകര്‍ പറയുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങള്‍ ഭാസുരാംഗന്റെ ശില്‍പന്തികള്‍ക്ക് ഈ തുക വീതം വെച്ചുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. തന്റെ നിഴലായി നടക്കുന്ന ഒരു ഭരണസമിതി അംഗത്തിനും ബന്ധുക്കള്‍ക്കുമായി അരക്കോടിയിലേറെ തുക നല്‍കി എന്ന ആരോപണവും ഇതോടൊപ്പമുണ്ട്. ഇതിനായി ഭാസുരാംഗനെ സഹായിച്ചത് ബന്ധുവായ ശാഖാ മാനേജര്‍ എന്നാണ് പറയുന്നത്. ചിട്ടിയും വായ്‌പയുമായി മുടക്കം വരുത്തിയ ആയിരത്തോളം ആളുകളില്‍ നിന്നും തുക തിരിച്ചുപിടിക്കാന്‍ നിയമനടപടി സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു എന്ന് പറയുന്ന ഭാസുരാംഗന്‍ മകനും ഭാര്യയുമുള്‍പ്പെടെയുള്ളവരുടെ പേരില്‍ ഉള്ള ബാധ്യതകള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്നോ അതിനു എന്ത് നടപടി സ്വീകരിച്ചു എന്നോ പറയുന്നില്ല.

നിക്ഷേപകരെയും ജനങ്ങളേയും വിഡ്ഢികള്‍ ആക്കാനും ബാങ്കിന് എതിരെയും ഭാസുരാംഗന് എതിരെയും ഉള്ള അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് ഭാസുരാംഗന് സ്വാധീനമുള്ള ചില പ്രാദേശിക മാധ്യമങ്ങള്‍ വഴി പ്രചരണങ്ങള്‍ നടത്തുന്നതെന്ന ആക്ഷേപം സിപിഎം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. വരുംദിവസങ്ങളില്‍ ഭാസുരാംഗന്റെ ഒളിയമ്പ് കൂടുതല്‍ ചര്‍ച്ചയ്‌ക്കും തുറന്നപോരിലേക്കും വഴിവയ്‌ക്കുമെന്ന വിലയിരുത്തലും ഉണ്ട്.

Tags: cpikandala co-operative bankbhasurangancpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.