വാഷിംഗ്ടണ്‍ ഡിസി: ഭാരതത്തിനു പിന്നാലെ ഹമാസിന്റെത് ഭീകരാപ്രവര്ത്തനങ്ങളെ അപലപിച്ച് അഞ്ചു രാജ്യങ്ങള്‍ രംഗത്ത്. അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
അചഞ്ചലവും ഏകീകൃത പിന്തുണ ഉണ്ടാകുമെന്നും ഇസ്രായേലിന് രാജ്യങ്ങള്‍ ഉറപ്പു നല്കി. ഇത്തരം ക്രൂരതകള്‍ക്കെതിരെ തങ്ങളേയും അവിടുത്തെ ജനങ്ങളേയും പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ നമ്മുടെ രാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണയ്ക്കും.
ഇസ്രായേലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പാര്‍ട്ടിക്കും ഈ ആക്രമണങ്ങള്‍ മുതലെടുത്ത് നേട്ടമുണ്ടാക്കാനുള്ള നിമിഷമല്ല ഇതെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്, യുകെ പ്രധാനമന്ത്രി റിഷി സുനാക്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
നമ്മളെല്ലാവരും പലസ്തീന് ജനതയുടെ ന്യായമായ അഭിലാഷങ്ങള്‍ തിരിച്ചറിയുകയും ഇസ്രായേലികള്‍ക്കും പലസ്തീനികള്ക്കുമായുള്ള തുല്യ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും നടപടികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഹമാസ് ആ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നില്ല. കൂടുതല്‍ ഭീകരതയും രക്തച്ചൊരിച്ചിലുമല്ലാതെ പലസ്തീന് ജനതയ്ക്ക് അത് ഒന്നും നല്‍കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍, ഇസ്രായേലിന്റെ സഖ്യകക്ഷികളായും പൊതു സുഹൃത്തുക്കളായും ഞങ്ങള്‍ ഐക്യത്തോടെയും ഏകോപിപ്പിച്ച് നിലകൊള്ളും. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും ആത്യന്തികമായി സമാധാനപരവും സംയോജിതവുമായ മിഡില്‍ ഈസ്റ്റ് മേഖലയ്ക്ക് സാഹചര്യങ്ങള്‍ ഒരുക്കാനും പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഹമാസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സാര്‍വത്രികമായി അപലപിക്കപ്പെടേണ്ടതുണ്ടെന്നും ഞങ്ങള്‍ വ്യക്തമാക്കുന്നു അതേസമയം, ഇസ്രായേല്‍ പൗരന്മാര്ക്കെതിരെ ഹമാസ് ‘ഐസിസ് മോഡല്‍ ക്രൂരത’ നടത്തുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: