Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അളമുട്ടിയാല്‍ ചേരയും കടിക്കും

കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 05:18 am IST
inEditorial

ഭരണനേട്ടങ്ങള്‍ കൊട്ടിപ്പാടാനും അത് ജനങ്ങളിലെത്തിച്ച് നേട്ടമുണ്ടാക്കാനും സംഘടിത ശ്രമം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അതിനിടയിലാണ് കല്ലുകടിയായി ഇടതുമുന്നണിയിലെ രണ്ടാംകക്ഷി മുഖ്യമന്ത്രിയെയും ഭരണത്തെ ആകെയും കുറ്റപ്പെടുത്തി രംഗത്തു വന്നിരിക്കുന്നത്. കോടികള്‍ ചെലവഴിച്ചാല്‍ തെറ്റുതിരുത്താന്‍ കഴിയുമെന്നത് വ്യാമോഹമാണെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തിയത്. ഇതു തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണി നേതൃത്വത്തിനോ കഴിയുന്നില്ല. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തില്‍ മന്ത്രിമാര്‍ മണ്ഡല സദസ്സിനു പോയിട്ട് കാര്യമൊന്നുമില്ലെന്നും സിപിഐ അഭിപ്രായപ്പെട്ടു. കേരളീയം പോലുള്ള പരിപാടികള്‍ ധൂര്‍ത്താണ്. തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെ പിന്നാലെ വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കു കനത്ത തിരിച്ചടിയേല്‍ക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ലൈഫ് പദ്ധതി പോലും പൂര്‍ത്തിയാക്കാനായില്ലെന്നും കടുത്ത ഭാഷയിലാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. മന്ത്രിമാരുടെ പേരെടുത്ത് തന്നെ വിമര്‍ശനമുയര്‍ന്നു. ധനമന്ത്രി മുതലാളിമാരെപ്പോലെയാണു പെരുമാറുന്നത്. മുഖ്യമന്ത്രിയെ കണ്ട് ജനങ്ങള്‍ക്കു പരാതി പറയാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. മകളുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി ജനങ്ങള്‍ക്കു ദഹിക്കുന്നതല്ല.

സിപിഎം നേതാക്കള്‍ ചര്‍ച്ചകളിലും മറ്റും തോന്നുംപോലെ എന്തെങ്കിലും വിളിച്ചുകൂവുന്ന അവസ്ഥയിലാണ്. സംസ്ഥാന സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പുതന്നെ എ.കെ. ബാലനെപ്പോലുള്ള നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു. ഇടതുമുന്നണി യോഗം പോലും പ്രഹസനമാകുന്നു. ഏഴു വര്‍ഷത്തെ ഭരണത്തില്‍ എടുത്തുകാണിക്കാവുന്ന പദ്ധതിയൊന്നുമില്ല. സില്‍വര്‍ലൈന്‍ പറഞ്ഞ് ജനങ്ങളെ ശത്രുക്കളാക്കിയതല്ലാതെ പ്രയോജനമുണ്ടായില്ല. സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കി. വിവാദങ്ങളിലും അഴിമതിയിലും പെട്ട സര്‍ക്കാരാണെന്ന ഖ്യാതി മാത്രമാണ് ഇപ്പോഴുള്ളത്. പൗര പ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നുമാണ് സിപിഐയുടെ അഭിപ്രായം. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ലജ്ജാകരമാണന്ന് പറയാതിരിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രി പറഞ്ഞത് ഒരു കറുത്ത വറ്റെന്നാണ്. എന്നാല്‍ കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാലും വെളുപ്പ് കാണാനില്ല. കലം മുഴുവന്‍ കരിഞ്ഞിരിക്കുന്നതിനാലാണ് വെളുത്ത വറ്റൊന്നും കാണാത്തത്. മുഖ്യമന്ത്രി അതു മനസ്സിലാക്കണം. 399 സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയെന്നു വകുപ്പു മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ അന്വേഷണം നടക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യമാണിത്. 600ലേറെ സ്ഥാപനങ്ങളില്‍ തട്ടിപ്പു നടന്നതായാണ് കണക്കാക്കുന്നത്. ഇത്രയധികം തട്ടിപ്പു നടന്നെന്നു മന്ത്രി സമ്മതിക്കുമ്പോള്‍, മുഖ്യമന്ത്രി പറയണം ഇത് ഒരു കറുത്ത വറ്റ് മാത്രമാണോ എന്ന്.

5000 കോടിയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നായിരുന്നു. ഈ കുംഭകോണത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. ആര്‍ക്കെങ്കിലുമെതിരെ തെളിവു നല്‍കുന്നുണ്ടെങ്കില്‍ അതു നശിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ അനുമതിയും അനുവാദവും ഈ സഹകരണ മെഗാ കുംഭകോണത്തിന് ഉള്ളതിനാല്‍, സിപിഎം കള്ളന്മാരെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്. അഴിമതിയുടെ മറ്റൊരുമുഖമാണ് ആരോഗ്യവകുപ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും. ഈ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ ഒരു പ്രക്ഷോഭം പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഭരണമുന്നണിയിലെ രണ്ടാം കക്ഷിക്കുതന്നെ കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നത്. അതാകട്ടെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ലുപോലെയുമായി.

Tags: cpmcongressPICKKaruvannur Cooperative Bank Scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.