Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടി 20 പരമ്പര കൈവിട്ട് ഇന്ത്യ; വിന്‍ഡീസിനെതിരായ പരമ്പര നഷ്ടപ്പെടുന്നത് 17 വര്‍ഷത്തിനുശേഷം

2006നുശേഷം ഇതാദ്യമായാണ് വിന്‍ഡീസിനോട് ഉഭയകക്ഷി പരമ്പര തോല്‍ക്കുന്നത്. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ട്വന്റി 20 പരമ്പര കൈവിട്ടത്.

Janmabhumi Online by Janmabhumi Online
Aug 14, 2023, 09:34 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഫ്‌ളോറിഡ: പതിനേഴുവര്‍ഷത്തിനുശേഷം വിന്‍ഡീസിനോട് പരമ്പര കൈവിട്ട് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയാണ് ഇന്ത്യ തോറ്റത്. അഞ്ചമത്തെ മത്സരത്തില്‍ എ്ട്ട് വിക്കറ്റിനാണ് ഹാര്‍ദികും കൂട്ടരും തോറ്റത്. 2006നുശേഷം ഇതാദ്യമായാണ് വിന്‍ഡീസിനോട് ഉഭയകക്ഷി പരമ്പര തോല്‍ക്കുന്നത്. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ട്വന്റി 20 പരമ്പര കൈവിട്ടത്. 2006ല്‍ നടന്ന ഏകദിന പരമ്പരയില്‍ രാഹുല്‍ ദ്രാവിഡിന് കീഴിലിറങ്ങിയ ഇന്ത്യ വിന്‍ഡീസിനോട് 1-4ന് തോറ്റതായിരുന്നു ഇതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന തോല്‍വി. അതേ ദ്രാവിഡ് ആണ് ഹാര്‍ദിക് നയിച്ച ടീമിന്റെ ഇന്ത്യന്‍ പരിശീലകന്‍ എന്നത് മറ്റൊരു കൗതുമായി.

വിന്‍ഡീസിനെതിരായ ടി20 പരമ്പര തോറ്റതോടെ ദ്വിരാഷ്‌ട്ര ടി20 പരമ്പരകളിലെ ഇന്ത്യയുടെ തുടര്‍ പരമ്പര വിജയങ്ങളുടെ റിക്കോര്‍ഡു കൂടിയാണ് മുറിയുന്നത്. വിന്‍ഡീസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യ തുടര്‍ച്ചയായി 11 ടി20 പരമ്പരകള്‍ ജയിക്കുകയോ സമനിലയാക്കുകയോ ചെയ്തിരുന്നു. ഇതിന് മുമ്പ് 2021ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ദ്വിരാഷ്‌ട്ര ടി20 പരമ്പരകളില്‍ അവസാനമായി ഇന്ത്യ പരമ്പര കൈവിട്ടത്. അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം പൂര്‍ണമായും പാളി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യ വിജയം സ്വന്തമാക്കി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ യുവനിരയ്‌ക്ക് താളം കണ്ടെത്താനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പരാജയമായി. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.  

166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്സിനെ നഷ്ടമായി. 10 റണ്‍സെടുത്ത താരത്തെ അര്‍ഷ്ദീപ് പുറത്താക്കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 5.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.  

ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 10.1 ഓവറില്‍ 100 കടത്തി പിന്നാലെ ഓപ്പണര്‍ കിങ് അര്‍ധസെഞ്ചുറിയും നേടി. എന്നാല്‍ വിന്‍ഡീസ് ബാറ്റിങ്ങിനിടെ 12.3 ഓവറില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. ആ സമയം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്നു. പിന്നീട് കളി  

പുനരാരംഭിച്ചശേഷം ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും പൂരാന്‍-കിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഒടുവില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പിരിച്ചത് തിലക് വര്‍മയാണ്. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പൂരാനെ ഹാര്‍ദിക് ക്യാച്ചെടുത്ത് പുറത്താക്കി. 35 പന്തില്‍ 47 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.  

പിന്നാലെ ഷായ് ഹോപ്പ് ക്രീസിലെത്തി. ഹോപ്പിനെ കൂട്ടുപിടിച്ച് കിങ് അടിച്ചുതകര്‍ത്തു. വൈകാതെ കിങ് വിന്‍ഡീസിന്റെ വിജയശില്‍പ്പിയായി. കിങ് 55 പന്തില്‍ അഞ്ച് ഫോറിന്റെയും ആറുസിക്സിന്റെയും സഹായത്തോടെ 85 റണ്‍സെടുത്തും ഹോപ്പ് 22 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

മത്സരശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടത് കാര്യമാക്കുന്നില്ലെന്നും വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നതും നല്ലതാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. തോല്‍വിയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും നായകന്‍ പറഞ്ഞു.  

അഞ്ചാം മത്സരം തോറ്റതോടെ ഇന്ത്യ അഞ്ച് മത്സര പരമ്പര 2-3ന് കൈവിട്ടു. റൊമാരിയോ ഷെപ്പേര്‍ഡ് കളിയിലെ താരവും നിക്കോളാസ് പൂരന്‍ പരമ്പരയിലെ താരവുമായി.

Tags: indiacricketട്വന്‍റി-ട്വന്‍റിവെസ്റ്റ് ഇന്‍ഡീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

Cricket

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

FILE - President-elect Donald Trump listens to Elon Musk as he arrives to watch SpaceX's mega rocket Starship lift off for a test flight from Starbase in Boca Chica, Texas, Nov. 19, 2024. (Brandon Bell/Pool via AP, File)

അമേരിക്ക പാർട്ടി :ട്രംപിനെതിരെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies