തൃശൂർ: തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്പോടനമുണ്ടായി. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്കുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ ഉണ്ടാക്കുന്ന സ്ഥലത്താണ് സ്ഫോടനം.
വെടിക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് അമ്പതോളം ജീവനക്കാർ ഇവിടെയുണ്ടായിരുന്നു. ഒരു പാടത്തിനോട് ചേർന്നാണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്യുന്നത്. മുണ്ടത്തിക്കോട് സുരേഷ് എന്നയാളാണ് ലൈസൻസി. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് 24നാണ്. ഇതിനു വേണ്ടി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ.
പ്രദേശം മുഴുവൻ പുകപടലങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിരവധി ആംബുലൻസുകളും എത്തിച്ചേർന്നിട്ടുണ്ട്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആണ് കൊണ്ട് പോകുന്നത്. 40 ഓളം പേര്‍ക്ക് പരുക്കേറ്റതായി പ്രഥമിക വിവരമുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ ആർപ്പോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















