Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുന്‍കരുതലുകളില്ല; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടുമാണ് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 05:21 pm IST
in Kasargod

കാസര്‍കോട്: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടുമാണ് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുരുക്കില്‍പ്പെടുന്നു. പുതിയ ബസ്സ്റ്റാന്റില്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നതിനാലും നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനാലും കോട്ടക്കണ്ണി റോഡിലേക്ക് പ്രവേശിക്കുന്നതിന് വലിയ പ്രയാസമാണ് നേരിടുന്നത്. കറന്തക്കാട് ജംഗ്ഷനിലും ഗതാഗതകുരുക്ക് രൂക്ഷമാണ്.  

ഇവിടേയും ഏറെ നേരമാണ് ദിനേന വാഹനങ്ങള്‍ കുടുങ്ങുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും വലിയ കുഴികളെടുത്തിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതുസംബന്ധിച്ച് സൂചനാ ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഓവുചാലുകളുടെ സ്ലാബിലെ വലിപ്പ വ്യത്യാസം മൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകുന്നതിന് ശാസ്ത്രീയ സംവിധാനം ഒരുക്കത്താത്തിനാല്‍ ചില ഇടത്ത് റോഡില്‍ തന്നെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.മതിയായ മുന്‍കരുതലുകളെടുക്കാത്തതും ശാസ്ത്രീയ സംവിധാനമൊരുക്കാത്തതുംമൂലം വാഹനാപകടങ്ങളും പതിവായി. മിക്കയിടങ്ങളിലും സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ചില ഇടങ്ങളില്‍ ഗതാഗതത്തിന് തുറന്ന് നല്‍കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സര്‍വീസ് റോഡ് അടച്ചിട്ട് ദേശീയപാതയിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. സര്‍വീസ് റോഡുകള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവനായും തുറന്ന് നല്‍കിയിരുന്നെങ്കില്‍ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇടുങ്ങിയ പാതയിലൂടെയുള്ള യാത്രയാണ് ഗതാഗതകുരുക്ക് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. ഒരു വലിയ വാഹനത്തിന് കടന്നുപോകാനുള്ള വഴിമാത്രമാണ് മിക്ക ഇടങ്ങളിലുമുള്ളത്.  

ചെറുവാഹനങ്ങള്‍ ഇടയിലൂടെ കയറ്റിയാല്‍ പോലും ഗതാഗതകുരുക്ക് രൂപപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡിന്റെ പ്രവൃത്തി പാതിവഴിയില്‍ നിലച്ച മട്ടിലാണ്. വിദ്യാനഗര്‍, ബി.സി റോഡ് ഭാഗങ്ങളില്‍ സര്‍വീസ് റോഡ് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ റോഡ് പ്രവൃത്തി നടത്തിയിട്ടില്ല. മഴ പെയ്താല്‍ മണ്ണിട്ട റോഡില്‍ വെള്ളക്കെട്ടും ചെളിക്കുളവും രൂപപ്പെടുകയാണ്. അഞ്ച് മാസത്തോളമായി ഇതേ സ്ഥിതിയാണ്. മഴ കുറഞ്ഞെങ്കിലും ഇവിടെ സര്‍വീസ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കുഴി നിറഞ്ഞ റോഡില്‍ ദുരിതം സഹിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ ഭാഗങ്ങളിലുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് രോഗികളുമായുള്ള വാഹനങ്ങള്‍ എത്തുന്നത്. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരേയും നടപടിയുണ്ടായില്ല. ദേശീയപാത നവീകരണ പ്രവൃത്തിക്ക് മുന്നോടിയായി ആവശ്യമായ മുന്‍കരുതലെടുക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണമായിരിക്കുന്നത്. ഇത് മൂലം യാത്രക്ക് വലിയ പ്രയാസം നേരിടുന്ന പ്രദേശങ്ങളുമുണ്ട്. നേരത്തെയുണ്ടായിരുന്ന റോഡുകള്‍ക്ക് മുന്നില്‍ മതില്‍കെട്ടിയടച്ചതിനാല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് ദേശീയപാതയില്‍ പ്രവേശിക്കേണ്ട സ്ഥിതിയിലാണ് ചില പ്രദേശങ്ങള്‍.

Tags: kasargodhighwayഗതാഗത കുരുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.