Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടി അനധികൃതം; വീണയുടേയും റിയാസിന്റേയും ആദായനികുതി വിവരങ്ങളില്‍ തുക ഉള്‍പ്പെട്ടിട്ടില്ല; വെട്ടിലായി സിപിഎം; സത്യവാങ്മൂലത്തിലും പരാമര്‍ശമില്ല

ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ വീണയുടെ പേരിലും പണം നല്കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വരുമാനം വീണ നല്കിയ റിട്ടേണില്‍ സമര്‍പ്പിച്ചുണ്ടോയെന്ന ചോദ്യം ഉയരുന്നതിനാല്‍ ആദായ നികുതി അന്വേഷണവും നേരിടേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 10:50 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരേ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ വീണ്ടും വെട്ടിലായി സിപിഎം. വീണയുടെ ആദായ നികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ സത്യവാങ്മൂലത്തിലോ സിഎംആര്‍എല്ലില്‍നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് പരാമര്‍ശമില്ല.

റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണയുടെ ആദായ നികുതി വിവരങ്ങള്‍ നല്കിയിട്ടുണ്ട്. ഇതനുസരിച്ച് 2016-17ല്‍ 8,25,708 രൂപയാണ് വരുമാനം. 2017-18ല്‍ 10,42,864 രൂപ, 2018-19ല്‍ 28.68 ലക്ഷം, 2019-20ല്‍ 30.72 ലക്ഷം, 2020-21ല്‍ 29.94 ലക്ഷം എന്നിങ്ങനെയാണ് നല്കിയിരിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചതനുസരിച്ച് സിഎംആര്‍എല്ലില്‍ നിന്നു വീണയുടെ പേരില്‍ 2017-18ല്‍ 15 ലക്ഷവും 2019-20ല്‍ 40 ലക്ഷവും നല്കിയിട്ടുണ്ട്. റിയാസിന്റെ സത്യവാങ്മൂലത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.  

കണക്കുകള്‍ പുറത്തുവന്നതോടെ സിപിഎമ്മും വെട്ടിലായി. ആദായ നികുതി ബോര്‍ഡിന്റെ വിധിയായതിനാല്‍ കമ്പനിയില്‍ നിന്നു പണം വാങ്ങിയില്ലെന്ന് പറയാനാകില്ല. ഒന്നുകില്‍ സത്യവാങ്മൂലത്തില്‍ നല്കിയിരിക്കുന്നത് കളവാണെന്ന് റിയാസിന് സമ്മതിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ എംഎല്‍എ സ്ഥാനവും വരെ നഷ്ടപ്പെടാം. സിഎംആര്‍എല്‍ നല്കിയ പണം ഉള്‍പ്പെടുത്താത്തത് മാസപ്പടി ഇനത്തില്‍ ലഭിച്ചതിനാലാണെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ നികുതി വെട്ടിപ്പിന് നടപടി നേരിടേണ്ടി വരും. വീണയ്‌ക്കും കമ്പനിക്കും നല്കിയ 1.72 കോടിയില്‍ 55 ലക്ഷം വീണയുടെ പേരിലാണ് നല്കിയിരിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ വീണയുടെ പേരിലും പണം നല്കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വരുമാനം വീണ നല്കിയ റിട്ടേണില്‍ സമര്‍പ്പിച്ചുണ്ടോയെന്ന ചോദ്യം ഉയരുന്നതിനാല്‍ ആദായ നികുതി അന്വേഷണവും നേരിടേണ്ടി വരും.  

നിയമപരമായി ഉണ്ടാക്കിയിട്ടുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ രണ്ടു കമ്പനികള്‍ തമ്മിലുള്ള ഒരു എഗ്രിമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും തെറ്റ് മുഖ്യമന്ത്രിയുടെ മകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നാണ് സിപിഎം നേതാവ് എ.കെ. ബാലന്‍ ചോദിച്ചത്. ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്നോ അല്ലെങ്കില്‍ പണം വാങ്ങിയില്ലെന്നോ പറയണമെന്ന് തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമ നപടികളിലേക്ക് നീങ്ങാനാണ് മാത്യു കുഴല്‍നാടന്റെ തീരുമാനം.

Tags: Pinarayi Vijayanവീണ വിജയന്‍പി.എ. മുഹമ്മദ് റിയാസ്income tax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.