Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങള്‍ പൊളിക്കുന്നതായിരുന്നു പാര്‍ലമെന്റില്‍ ദല്‍ഹിസര്‍വീസ് ബില്ലിനു ലഭിച്ച പിന്തുണ. പ്രതിപക്ഷത്തെ ബിജെഡിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ സര്‍ക്കാരിന് ലഭിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ലിന് അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചെന്നു മാത്രമല്ല, പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിക്കുകയും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിന് പിന്തുണയില്ലെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെങ്കിലും സര്‍ക്കാര്‍ ഒന്നുകൂടി കരുത്താര്‍ജിക്കുകയാണ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 05:00 am IST
inEditorial

രാജ്യതലസ്ഥാനമെന്ന നിലയ്‌ക്ക് ദല്‍ഹി സംസ്ഥാന ഭരണത്തിലെ സുപ്രധാന അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിലനിര്‍ത്തുന്ന ദല്‍ഹി സര്‍വീസ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയതോടെ നിയമമായിരിക്കുകയാണല്ലോ. ഈ അധികാരങ്ങള്‍ ദല്‍ഹിയിലെ എഎപി സര്‍ക്കാരിന് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെതുടര്‍ന്ന് ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റും പ്രതിക്കൂട്ടില്‍  നില്‍ക്കുന്ന മദ്യ ലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തിരക്കിട്ട് സ്ഥലംമാറ്റിയിരുന്നു. കേസില്‍ ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കുന്ന സിസോദിയയെയും മറ്റും രക്ഷപ്പെടുത്താനാണ് ഇതെന്ന വിമര്‍ശനം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇതിന് തടയിടുന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിനെതിരെ എഎപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നതും നിയമമായിരിക്കുന്നതും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ല് അവതരിപ്പിച്ചതും, ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും ആഭ്യന്തര മന്ത്രി അമിത് ഷായാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതും, അവരുടെ സങ്കുചിത രാഷ്‌ട്രീയത്തെ തുറന്നുകാട്ടുന്നതുമായിരുന്നു അമിത്ഷായുടെ പ്രസംഗം. ബില്ലിനെ അനുകൂലിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം ശ്രദ്ധേയമായിരുന്നു.

സുപ്രീംകോടതി ഉത്തരവിനെ ഒരുതരത്തിലും ലംഘിക്കാത്തതാണ് ഈ നിയമനിര്‍മാണമെന്നു പറഞ്ഞ അമിത്ഷാ, രാജ്യതലസ്ഥാനത്ത് ഫലപ്രദവും അഴിമതിരഹിതവുമായ ഭരണം നിലനിര്‍ത്തുന്നതിനാണ് ഇതെന്ന് വ്യക്തമാക്കുകയുമുണ്ടായി. കോണ്‍ഗ്രസ്  നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലം മുതലുള്ള ഒരു നിയമവ്യവസ്ഥയും മാറ്റിയിട്ടില്ലെന്നു പറഞ്ഞ ഷാ, മോദി സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവമാണ് നിയമനിര്‍മാണത്തിനു പിന്നിലെന്ന ആരോപണത്തിന് ചുട്ടമറുപടിയും നല്‍കി. ബില്ല് കൊണ്ടുവന്നത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനോ ജനങ്ങളുടെ അവകാശങ്ങള്‍ കവരാനോ അല്ലെന്നു ഷാ പരിഹസിച്ചത് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ഇതിനു മുന്‍പ് ദല്‍ഹി സംസ്ഥാനം ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച് യാതൊരു പരാതിയുമില്ലായിരുന്നുവെന്നും, അവര്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വന്നില്ലായിരുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി. 2015 ല്‍ ഒരു ‘വിപ്ലവത്തിനുശേഷം’ അധികാരത്തില്‍ വന്ന സര്‍ക്കാരാണ്, കേന്ദ്രം തങ്ങളുടെ അധികാരം കവരുകയാണെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയതെന്നും, എന്നാല്‍ ഇത്  ശരിയല്ലെന്നും, രാജ്യത്തെ ജനങ്ങള്‍ തങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും ഷാ പറഞ്ഞത് എഎപിയുടെ തനിനിറം തുറന്നുകാട്ടി. കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി സംസ്ഥാനത്ത് ഭരണസ്തംഭനം സൃഷ്ടിക്കുകയാണെന്ന എഎപി അംഗങ്ങളുടെ  വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു ഇത്. ദല്‍ഹിക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്നതിനെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുപോലും അനുകൂലിച്ചിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞത് കോണ്‍ഗ്രസ് അംഗങ്ങളെ  നിരായുധരാക്കി.

ദല്‍ഹി സംസ്ഥാനത്തെ സുപ്രധാന അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ബില്‍ നിയമമായതോടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഒന്നിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ മഹാസഖ്യത്തിനുള്ള ഉപാധികളിലൊന്നുപോലും ഈ ബില്ലിനെതിരെ ഒന്നിക്കുകയെന്നതായിരുന്നു. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളെ പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷസഖ്യത്തിനില്ലെന്ന് അരവിന്ദ് കേജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. പിന്തുണയില്ലെങ്കില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും കേജ്‌രിവാള്‍ ഭീഷണി മുഴക്കി. കേജ്‌രിവാളിന് പിന്തുണ നല്‍കുന്നതിനെ കോണ്‍ഗ്രസ്സിന്റെ ദല്‍ഹി ഘടകവും പഞ്ചാബ് ഘടകവും ശക്തിയായി എതിര്‍ത്തു. ഇതു തള്ളിയാണ് കോണ്‍ഗ്രസ് എഎപിയെ പിന്തുണച്ചത്. കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണ ലഭിച്ചാല്‍ രാജ്യസഭയില്‍ ബില്ല് പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം. എന്നാല്‍ ഈ അവകാശവാദങ്ങള്‍ മുഴുവന്‍ പൊളിക്കുന്നതായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനു ലഭിച്ച പിന്തുണ. പ്രതിപക്ഷത്തെ ബിജെഡിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ സര്‍ക്കാരിന് ലഭിച്ചു. നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജെഡിയുടെ രാജ്യസഭാ നേതാവ് ബില്ലിനെ ശക്തമായി അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്തു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ലിന് അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചെന്നു മാത്രമല്ല, പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിക്കുകയും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിന് പിന്തുണയില്ലെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെങ്കിലും സര്‍ക്കാര്‍ ഒന്നുകൂടി കരുത്താര്‍ജിക്കുകയാണ് ചെയ്തത്.

Tags: സുപ്രീംകോടതിdelhiകേന്ദ്ര സര്‍ക്കാര്‍മനീഷ് സിസോദിയപ്രതിപക്ഷംAmith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.