Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരത്തെ കിണര്‍ ദുരന്തം ആകസ്മികം; രക്ഷാദൗത്യം ദുഷ്‌കരം

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2023, 08:56 am IST
in Thiruvananthapuram

സതീഷ് കരുംകുളം

തിരുവനന്തപുരം: മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടിലെ കിണറിനുള്ളിലെ നിര്‍ത്തിവച്ച പണി ഇന്നലെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മഹാരാജനും മണികണ്ഠനും ദുരന്തത്തിലേക്ക് ഇറങ്ങിയത്. മണികണ്ഠന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടപ്പോള്‍ മഹാരാജന്‍ ദുരന്തത്തിനിരയായി.

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

കഴിഞ്ഞ ആഴ്ചയില്‍ നാല് ദിവസത്തെ പണിക്ക് ശേഷം മഴ കണക്കിലെടുത്ത് പണി നിര്‍ത്തിവച്ച കിണര്‍ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ മഹാരാജനും സംഘവും ഇന്നലെ അവസാനഘട്ട ജോലിക്കിറങ്ങിയത്. മഹാരാജനെ കൂടാതെ കരാര്‍ ഏറ്റെടുത്ത പുന്നകുളം സ്വദേശി മണികണ്ഠന്‍, മുക്കോല സ്വദേശികളായ വിജയന്‍, ശേഖര്‍, കണ്ണന്‍ എന്നിവര്‍ രാവിലെ ഏഴരയോടെയാണ് കിണറിന്റെ ഉടമസ്ഥനായ മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടില്‍ എത്തിയത്.

90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ നേരത്തെ ഉണ്ടായിരുന്ന പതിനാറ് റിംഗുകള്‍ക്ക് പുറമെ പുതിയതായി ഇറക്കിയ പതിനഞ്ച് റിംഗുകള്‍ കൂടി അടുക്കിയിരുന്നു. ഇന്നലത്തെ പ്രധാന ദൗത്യം കിണറിനുള്ളിലെ മണ്ണും നേരത്തെ കുടുങ്ങിയ പമ്പ്‌സെറ്റും പുറത്തെടുകയായിരുന്നു. പണി ഏറ്റെടുത്ത മണികണ്ഠനും മഹാരാജനും കിണറിനുള്ളില്‍ ഇറങ്ങി.

ചെളിയില്‍ പുതഞ്ഞു കിടന്ന മോട്ടോര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. ദുഷ്‌കരമെന്ന് മനസിലാക്കിയ തൊഴിലാളികള്‍ മോട്ടോര്‍ കരയ്‌ക്കെത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ച് പുറത്ത് കടക്കാന്‍ തീരുമാനിച്ചു.

ഇതിനിടയില്‍ മുകളില്‍ നിന്നുള്ള മണ്ണിന് ഇളക്കം തട്ടുന്നതായി മനസിലാക്കിയ മണികണ്ഠന്‍ മഹാരാജനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടശേഷം വേഗത്തില്‍ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. അപകടം മനസിലാക്കി മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടയില്‍ റിംഗുകള്‍ തകര്‍ത്ത മണ്‍കൂന വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കിണറിന്റെ ആഴം നേര്‍പകുതിയായി ഉയര്‍ന്നു.

ഇതിനിടയില്‍പ്പെട്ട് അമര്‍ന്ന മഹാരാജന്റെ നിലവിളിയും ആരും കേട്ടില്ല. മഴ പെയ്തു കുതിര്‍ന്നതിനാല്‍ മണ്ണ് മാറ്റാനുള്ള ദൗത്യം അതീവദുഷ്‌കരമായി. ഉപജീവനത്തിനായുള്ള കിണര്‍ പണിക്കിടയില്‍ മണ്ണിനടിയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞും പുറത്തെടുക്കാനാകാത്ത തൊഴിലാളിയുടെ ജീവനുവേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.

Tags: keralaതിരുവനന്തപുരംwellfire force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.