കിളിമാനൂർ : ചൂട്ടയിൽ ജുമാമസ്ജിദ് പള്ളി കമ്മിറ്റി കയ്യേറിയ പള്ളിക്കെതിർ വശമുള്ള താമരക്കുളത്തിൻറെ പുറമ്പോക്ക് ഭൂമി ഇന്നലെ ചിറയിൻകീഴ് താലൂക്ക് തഹസീൽദാറുടെ നേതൃത്വത്തിൽ എത്തിയ സംഘം അളന്ന് തിരിച്ച് കല്ലിട്ടു. പള്ളിക്കമ്മിറ്റി കൈയേറി സ്ഥാപിച്ച ബങ്കും അനുബന്ധ സാധനങ്ങളും പുറമ്പോക്ക് ഭൂമിയിൽ നിന്നും പള്ളിക്കമ്മിറ്റിയുടെ ഭൂമിയിലേക്ക് മാറ്റിസ്ഥാപിച്ചു.
പള്ളിക്കമ്മിറ്റി പുറമ്പോക്ക് ഭൂമി കൈയേറിയ വിവരം ജന്മഭൂമി വാർത്തയെ തുടർന്നാണ് പുറത്തറിയുന്നത് .പ്രമുഖ മാധ്യമങ്ങളടക്കം വിഷയത്തിൽ ഇതു വരെ മൗനം പാലിക്കുകയായിരുന്നു . കിളിമാനൂർ ആലംകോട് റോഡ് വക്കിലെ ലക്ഷങ്ങൾ വിലയുള്ള ഭൂമിയാണ് കൈയേറിയത്.
നിലവിൽ അളന്നു തിരിച്ച പുറമ്പോക്ക് ഭൂമിയിൽ പള്ളിക്കമ്മിറ്റി നിർമ്മിച്ച ചെറിയ ഒരു കോൺക്രീറ്റ് മുറിയുണ്ട് . പഞ്ചായത്ത് അതേറ്റെടുക്കേണ്ടതുണ്ട് .അതിനു പുറമെ അളന്നു തിരിച്ച ഭൂമി വേലി സ്ഥാപിച്ച് സംരക്ഷിക്കേണ്ടതായുമുണ്ട് , വരുന്ന ദിവസങ്ങളിൽ ആ നടപടി തുടരുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു .
തഹസീൽദാർക്ക് പുറമെ കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറി ,പഞ്ചായത്ത് പ്രസിഡൻറ് മനോജ് , വാർഡ് മെമ്പർ ജോഷി ,കിളിമാനൂർ പോലിസ് എസ് എച്ച് ഒ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ വലിയ ഉദ്യാഗസ്ഥ സംഘമാണ് അളന്ന് തിരിച്ച് കല്ലുകൾ സ്ഥാപിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: