Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പ്രതിപക്ഷ മഹാസഖ്യം എന്ന തട്ടിക്കൂട്ട് കമ്പനി

യാതൊരു ഐക്യവുമില്ലാത്ത അസംതൃപ്തരുടെ കൂട്ടം എന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി നേതാവ് മായാവതിയും ഇല്ലാത്ത പ്രതിപക്ഷ യോഗത്തിനെന്തു പ്രസക്തിയെന്നാണ് ബിജെപിയുടെ പരിഹാസം. മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡയും ജെഡിഎസും പ്രതിപക്ഷകൂട്ടായ്‌മയില്‍ ഇല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ നേതാക്കളുടെ അസാന്നിധ്യം തന്നെ ബിജെപിക്കെതിരെ യോജിച്ച തെരഞ്ഞെടുപ്പ് പോരാട്ടം നടക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് സ്മൃതി ഇറാനി പറയുന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jun 28, 2023, 05:00 am IST
inMain Article

രാംമനോഹര്‍ ലോഹ്യയുടെ ശിഷ്യന്മാരെന്നറിയപ്പെടുമ്പോഴും അഴിമതിയും ദുര്‍ഭരണവും കാഴ്ചവച്ച് സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളെ നിരാശപ്പെടുത്തിയ നേതാക്കളാണ് മുലായംസിങ് യാദവും ലാലുപ്രസാദ് യാദവും. ദീര്‍ഘകാലം ബിജെപിക്കൊപ്പം നിന്ന നിതീഷ്‌കുമാറും സഖ്യം ഉപേക്ഷിച്ച് ലാലുവിനൊപ്പം കൂടിയതോടെ ബീഹാറിലെ അഴിമതിക്കഥകളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ട്. ഗംഗാതടത്തിലെ സ്വാധീനമേറിയ നേതാക്കളായി മാറിയെങ്കിലും മൂവര്‍ക്കും പ്രധാനമന്ത്രിപദമെന്ന സ്വപ്‌നം ബാക്കിയാണ്. മുലായം സിങ് യാദവ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. അഴിമതിക്കേസുകളില്‍ പെട്ട് ജയിലിലും അസുഖങ്ങള്‍ മൂലം ആശുപത്രികളിലുമാണ് ലാലുപ്രസാദ് യാദവിന്റെ ജീവിതം. അവശേഷിക്കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. ബിജെപിയുടെ തണലുപറ്റി രണ്ടുപതിറ്റാണ്ടായി ബീഹാര്‍ രാഷ്‌ട്രീയത്തില്‍ പിടിച്ചു നില്‍ക്കുകയെന്ന തന്ത്രമാണ് നിതീഷ്‌കുമാറിനെ ഇപ്പോഴും പ്രസക്തനായി നിലനിര്‍ത്തുന്നത്. ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലുപ്രസാദ് യാദവിനൊപ്പമാണ് നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ രാഷ്‌ട്രീയം. ഇനി അവശേഷിക്കുന്ന ഏക മോഹം പ്രധാനമന്ത്രി പദം മാത്രമാണ്. അതു നന്നായി അറിയുന്ന കോണ്‍ഗ്രസ് നേതൃത്വം നിതീഷിനെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന നാടകം മാത്രമാണ് പ്രതിപക്ഷ മഹാസഖ്യം. പ്രധാനമന്ത്രി പദത്തിലേക്ക് ആരും തന്നെ നിതീഷ്‌കുമാറിനെ അംഗീകരിക്കുന്നില്ലെങ്കിലും നിതീഷിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചാല്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടില്ല എന്നതു തന്നെ കാരണം. ഇതൊരു തട്ടിക്കൂട്ട് കമ്പനിയാണെന്ന് കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും മുതല്‍ സിപിഐ നേതാവ് ഡി. രാജയ്‌ക്കും വരെയറിയാം. എന്നാല്‍ പ്രധാനമന്ത്രി പദമോഹവുമായി ജീവിക്കുന്ന നിതീഷ് കുമാറിന് മാത്രം തന്നെ മുന്നില്‍ നിര്‍ത്തിയുള്ള ഈ നാടകത്തെപ്പറ്റി വലിയ ധാരണയില്ലെന്ന് തോന്നും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള ഒരു വേദിയായി നിതീഷ്‌കുമാറും ബീഹാറും മാറുമെന്ന പ്രഖ്യാപനത്തോടെയാണ് കഴിഞ്ഞയാഴ്ച പാട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം സംഘടിപ്പിച്ചത്. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒരു വിഭാഗം വിട്ടുനിന്ന യോഗത്തില്‍, പങ്കെടുത്തവര്‍ പോലും കോണ്‍ഗ്രസുമായി യോജിക്കാനാവില്ലെന്ന നിലപാടുകാരാണെന്നതാണ് ശ്രദ്ധേയം.

പതിനാല് പാര്‍ട്ടികളാണ് പാട്‌നയിലെ പ്രതിപക്ഷ യോഗത്തിനെത്തിയത്. പ്രാദേശികമായ എല്ലാ ഭിന്നതകളും മറന്ന് ദേശീയ തലത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് സഖ്യം ലക്ഷ്യമിടുന്നതെങ്കിലും പ്രാദേശിക വിഷയങ്ങളില്‍ തട്ടി ആദ്യ യോഗത്തില്‍ തന്നെ ഭിന്നത പ്രകടമായി. ആം ആദ്മി പാര്‍ട്ടിയാണ് ആദ്യ വെടിപൊട്ടിച്ചത്. ദല്‍ഹിയിലെ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തണമെന്നായിരുന്നു ആപ്പിന്റെ ആവശ്യം. ആപ്പിന്റെ ദുര്‍ഭരണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന് കോണ്‍ഗ്രസിന്റെ കൂടി പിന്തുണ ലഭിച്ചിരുന്നു. ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് തള്ളിപ്പറയണമെന്നും അതുചെയ്തില്ലെങ്കില്‍ സഖ്യത്തിനില്ലെന്നും ആപ് പറഞ്ഞു. ദല്‍ഹി വിഷയം പാട്‌നയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും സ്വീകരിച്ചത്. ആപ്പിന്റെ ആവശ്യം പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും തള്ളിക്കളഞ്ഞു. ഇതോടെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സഖ്യനേതൃത്വത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ച ആപ്പിന്റെ നടപടി തുടക്കത്തിലേ കല്ലുകടിയായി.

ബംഗാളിലും പ്രതിപക്ഷ സഖ്യം പാളുമെന്നുറപ്പായിക്കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ യോഗത്തിനെത്തിയെങ്കിലും കോണ്‍ഗ്രസുമായും സിപിഎമ്മുമായും യാതൊരു തരത്തിലുമുള്ള സഖ്യത്തിനും മമത തയ്യാറല്ല. പ്രതിപക്ഷ സഖ്യം ബംഗാളില്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിട്ടുണ്ട്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലാണ്. കഴിഞ്ഞ രണ്ടു മൂന്നു തെരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ ഈ സഖ്യം യോജിച്ചു മത്സരിച്ചെങ്കിലും വലിയ പരാജയമാണ് നേരിട്ടത്. ക്ലച്ചുപിടിക്കാന്‍ സാധിക്കാത്ത സിപിഎം കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇരുവര്‍ക്കും ബാധ്യതയാണുതാനും. ഇതിനിടെയാണ് കേരളത്തിലെ ഇടതുകോണ്‍ഗ്രസ് പോര്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ മുഴുവന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കേസുകളില്‍ പെടുത്തി ഉപദ്രവിക്കുകയാണെന്നാണ് കേരളാ ഘടകം ഹൈക്കമാന്റിന് മുന്നില്‍ പരാതിയായി ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും രാഹുല്‍ഗാന്ധിയെ കണ്ട് വിഷയം പറഞ്ഞെങ്കിലും തല്‍ക്കാലം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലിന് ഹൈക്കമാന്റിന് താല്‍പ്പര്യക്കുറവുണ്ട്. പ്രതിപക്ഷ ഐക്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ദേശീയ തലത്തില്‍ ഉന്നയിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പോലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നതില്‍ സിപിഎം ദേശീയ നേതൃത്വവും നിസ്സഹായരാണ്. കേരളത്തിലെ സിപിഎം-കോണ്‍ഗ്രസ് പോര് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

തെലങ്കാനയില്‍ ബിആര്‍എസിനെ പിളര്‍ത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ്. 35 ബിആര്‍എസ് നേതാക്കളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ പ്രവേശിച്ചത്. മുന്‍ എംപി പൊന്‍ഗുലതി ശ്രീനിവാസ റെഡ്ഡിയുടെയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവിന്റെയും നേതൃത്വത്തില്‍ ബിആര്‍എസ് ചെറുതായി പിളര്‍ന്നുകഴിഞ്ഞു. മുന്‍ എംഎല്‍എമാരടക്കമാണ് ബിആര്‍എസ് വിട്ടത്. തെലങ്കാനയില്‍ മുഖ്യകക്ഷിയായി ഉയര്‍ന്നുവരുന്ന ബിജെപിയുടെ സാധ്യതകളെ ശക്തമാക്കുന്നതാണ് ഈ പിളര്‍പ്പ്.

യാതൊരു ഐക്യവുമില്ലാത്ത അസംതൃപ്തരുടെ കൂട്ടം എന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി നേതാവ് മായാവതിയും ഇല്ലാത്ത പ്രതിപക്ഷ യോഗത്തിനെന്തു പ്രസക്തിയെന്നാണ് ബിജെപിയുടെ പരിഹാസം. മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡയും ജെഡിഎസും പ്രതിപക്ഷകൂട്ടായ്‌മയില്‍ ഇല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ നേതാക്കളുടെ അസാന്നിധ്യം തന്നെ ബിജെപിക്കെതിരെ യോജിച്ച തെരഞ്ഞെടുപ്പ് പോരാട്ടം നടക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് സ്മൃതി ഇറാനി പറയുന്നു. സ്വാര്‍ത്ഥതയും അഴിമതിയുമാണ് പ്രതിപക്ഷ സഖ്യനേതാക്കളെ യോജിപ്പിച്ചു നിര്‍ത്തുന്ന ഘടകമെന്നും യാതൊരുവിധ പ്രത്യയശാസ്ത്ര ഐക്യവും അവര്‍ക്കിടയിലില്ലെന്നും ഇറാനി കുറ്റപ്പെടുത്തുന്നു. അടുത്ത പ്രതിപക്ഷ യോഗം ഷിംലയിലാണ്. അതിന് മുമ്പ് പ്രതിപക്ഷത്തെ എത്ര പാര്‍ട്ടികള്‍ കൂടി പ്രാദേശികമായി തമ്മില്‍ തല്ലി വേര്‍പിരിയുമെന്ന് കണ്ടറിയണം.

Tags: narendramodiപ്രതിപക്ഷംഅഴിമതികമ്പനിരാഷ്ട്രീയ പാര്‍ട്ടികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.