Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവാജിയുടെ മണ്ണില്‍ ഔറംഗസീബുമാര്‍ വളരില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ വിഘടനവാദ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ഇന്ത്യയിലെ ഒരു മുസ്ലിമും ഔറംഗസേബിന്റെ പിന്‍ഗാമിയല്ലെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ത്തിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് അംബേഡ്കറുടെ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 09:19 pm IST
in India

മുംബൈ: ശിവാജിയുടെ നാട്ടില്‍ ഔറംഗസേബിന്റെ അനുയായികളെ വളര്‍ത്താനാണ് ഉദ്ധവ് താക്കറെയും കൂട്ടരും ശ്രമിക്കുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവിന്റെ സഖ്യകക്ഷിയായ വഞ്ചി ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേഡ്കര്‍ ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്.

ഇന്ത്യയിലെ ഒരു മുസ്ലിമും ഔറംഗസേബിന്റെ പിന്‍ഗാമിയല്ലെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ത്തിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് അംബേഡ്കറുടെ നടപടി.  

അകോല, സംഭാജിനഗര്‍, കോലാപൂര്‍ എന്നിവിടങ്ങളില്‍ നടന്ന സംഘട്ടനങ്ങള്‍ യാദൃച്ഛികമല്ല, അതൊരു പരീക്ഷണമാണ്. എങ്ങനെയാണ് ഔറംഗസേബിന്റെ പേരില്‍ കലാപത്തിനൊരുമ്പെടാന്‍ ഇത്രയധികംപേര്‍ സംസ്ഥാനത്ത് ഉണ്ടായതെന്ന് അകോലയില്‍ നടന്ന പൊതു റാലിയില്‍ ഫഡ്‌നാവിസ് ചോദിച്ചു.  

‘ഔറംഗസേബല്ല നമ്മുടെ നേതാവ്,  അത് ഛത്രപതി ശിവജി മഹാരാജ് ആണ്… ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഔറംഗസേബിന്റെ പിന്‍ഗാമികളല്ല. ഔറംഗസേബും അദ്ദേഹത്തിന്റെ പൂര്‍വ്വികരും പുറത്തുനിന്ന് വന്നവരാണ്. കോണ്‍ഗ്രസുകാരന്റെ സ്‌ക്രിപ്റ്റിന് അനുസരിച്ചാണ് ഉദ്ധവ് പ്രവര്‍ത്തിക്കുന്നതെന്ന് ഫഡ്നാവിസ് കളിയാക്കി.  

ഉദ്ധവ് ബിജെപിയെ പിന്നില്‍ നിന്ന് കുത്തി, കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തിരിച്ചുവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ തിരിച്ചെത്തി എന്ന് മാത്രമല്ല, ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൈകോര്‍ക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി അടച്ചുപൂട്ടുന്നതാണെന്ന് അന്തരിച്ച ബാലാസാഹേബ് താക്കറെ ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ഉദ്ധവ് അദ്ദേഹത്തെയും വഞ്ചിച്ചു. വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുകയാണ് ഉദ്ധവ് ചെയ്യുന്നത്. പുറത്ത് നടക്കുന്നതിനെപ്പറ്റിയൊന്നും അദ്ദേഹത്തിന് കാര്യമായ വിവരമില്ല.  

ജൂണ്‍ 23ന് നിരവധി പ്രതിപക്ഷ നേതാക്കള്‍ പാട്‌നയില്‍ വേദി പങ്കിടാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത. 2019ല്‍ എടുത്ത അതേ നേതാക്കളുടെ ഫോട്ടോയില്‍ 52 നേതാക്കളുണ്ടായിരുന്നു, എന്നിട്ടും കോണ്‍ഗ്രസ് നേടിയത് 48 സീറ്റുകള്‍ മാത്രമാണ്. വള്ളിച്ചെടികള്‍ കൂട്ടിക്കെട്ടിയാല്‍ ആല്‍മരത്തിന് പകരമാവില്ല,  ഫഡ്നാവിസ് പറഞ്ഞു.

Tags: Shiv Senaഛത്രപതി ശിവാജി മഹാരാജ്മഹാരാഷ്ട്രlandUddhav Thackeray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

പുതിയ വാര്‍ത്തകള്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.