Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു

125 കോടിയോളം രൂപ ബാങ്കിലെ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും കേസിലെ പ്രതികളില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 10:56 pm IST
inKerala

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ് പ്രതിയുടെ കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജപ്തി ചെയ്തു. കമ്മീഷന്‍ ഏജന്റായ ബിജോയിയുടെ വസ്തുവകകളാണ് ജപ്തി ചെയ്തത്. ബാങ്കിന് 22 ലക്ഷം രൂപയുടെ ബാധ്യത വരുത്തിയ കേസിലാണ് നടപടി. 125 കോടിയോളം രൂപ ബാങ്കിലെ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും കേസിലെ പ്രതികളില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ചുമതല. ബാങ്ക് ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ 25 പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കളക്ടര്‍ നേരിട്ടെത്തി കരുവന്നൂര്‍ സഹകരണ ബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റായിരുന്ന ബിജോയിയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി ആഡംബര കാര്‍ ജപ്തി ചെയ്തത്. 15-20 ലക്ഷത്തിന് ഇടയില്‍ വിലയുള്ള കാറാണ് ജപ്തി ചെയ്ത്. ബിജോയിയുടെ പേരില്‍ 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിലുണ്ട്.

വീട്ടുപകരണങ്ങളും ജപ്തി ചെയ്തുവെന്നാണ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചത്. ഇവ ലേലത്തില്‍ വയ്‌ക്കും. ലേലത്തില്‍ ബിജോയ് വരുത്തിയ ബാധ്യത തിരിച്ചുപിടിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. മറ്റ് ഭരണസമിതി അംഗങ്ങളുടേയും വീടും വസ്തുക്കളുമടക്കം ജപ്തി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മറ്റു പ്രതികള്‍ക്കെതിരെ റവന്യൂ റിക്കവറി നടന്നുവരികയാണ്. ഇതാദ്യമായാണ് ഈ കേസിന്റെ ഭാഗമായി ഒരു കാര്‍ ജപ്തി ചെയ്തത്.

സിപിഎം നിയന്ത്രണത്തില്‍ ഭരണം നടത്തിയിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 300 കോടിയില്‍പരം രൂപയുടെ അഴിമതിയാണ് നടന്നത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് ഈ വന്‍ തട്ടിപ്പ് നടത്തിയത്. ജീവനക്കാരടക്കമുള്ള അഞ്ചു പേരാണ് മുഖ്യപ്രതികള്‍. തട്ടിപ്പിന് സഹായം നല്കിയെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളടക്കമുള്ള 11 ഭരണസമിതി അംഗങ്ങളെയും കേസില്‍ പ്രതിയാക്കിയിരുന്നു.

2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് ഇ ഡിയും അന്വേഷണം തുടങ്ങി. മുഖ്യപ്രതികളായ അഞ്ചു പേരുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. നിക്ഷേപം തിരികെ നല്കാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. നിക്ഷേപങ്ങള്‍ തിരികെ നല്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടന്നില്ല.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍വാഹനംകരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.