Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപം: 13 വരെ ഇന്റര്‍നെറ്റ് വിലക്ക്; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; അക്രമികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

അക്രമം നടത്തിയവരെ മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അക്രമം നേരിടാതെ സഹായിച്ച സര്‍ക്കാര്‍ ജീവനക്കാരെയും കൃത്യമായി പുറത്തുകൊണ്ടുവരും, അദ്ദേഹം പറഞ്ഞു. ദുരൂഹത സൃഷ്ടിക്കുന്ന സന്ദേശങ്ങളില്‍ ജനങ്ങള്‍ കുടുങ്ങരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 09:30 pm IST
in India

ഇംഫാല്‍: കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 13 വരെ നീട്ടി. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. കലാപം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

അക്രമം നടത്തിയവരെ മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അക്രമം നേരിടാതെ സഹായിച്ച സര്‍ക്കാര്‍ ജീവനക്കാരെയും കൃത്യമായി പുറത്തുകൊണ്ടുവരും, അദ്ദേഹം പറഞ്ഞു. ദുരൂഹത സൃഷ്ടിക്കുന്ന സന്ദേശങ്ങളില്‍ ജനങ്ങള്‍ കുടുങ്ങരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മണിപ്പൂരിനെ ശാന്തമാക്കാന്‍ ഒപ്പം നിന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിരേന്‍ സിങ് നന്ദി പറഞ്ഞു. മെയ് 3 വരെ തുടര്‍ന്ന രണ്ട് ദിവസത്തെ അക്രമസംഭവങ്ങളില്‍ അറുപത് പേരാണ് മരിച്ചത്. 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ അഗ്നിക്കിരയാക്കി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഇടപെടലാണ് നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് കാര്യങ്ങള്‍ നിരീക്ഷിച്ചു. കേന്ദ്രസേനയുടെ ഇടപടലും കലാപം നേരത്തെ ഒതുക്കുന്നതിന് സഹായകമായി, മുഖ്യമന്ത്രി പറഞ്ഞു.

1593 വിദ്യാര്‍ഥികളടക്കം 35655 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനായി. പതിനായിരം പേരെങ്കിലും ഒറ്റപ്പെട്ട നിലയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കെല്ലാം സാധ്യമായ എല്ലാ സുരക്ഷിതത്വവും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കും വരെ വിശ്രമിക്കില്ലെന്ന് ബിരേന്‍ സിങ് പറഞ്ഞു.

ജനങ്ങള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ചിതറിപ്പോയ കുടുംബങ്ങള്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സഹായിക്കണം. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ദിവസം മുതല്‍ ഇതുവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൃത്യമായ മേല്‍നോട്ടവും സഹായവും മണിപ്പൂരിലെ സമാധാന പുനഃസ്ഥാപന പരിശ്രമങ്ങള്‍ക്ക് ലഭിച്ചു. അദ്ദേഹത്തോട് മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും നന്ദിയുള്ളവരാണ്, ബിരേന്‍ സിങ് പറഞ്ഞു.

Tags: മണിപ്പൂര്‍മണിപ്പൂര്‍ കലാപംഎന്‍. ബിരെന്‍ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.