Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എഐ ക്യാമറകളില്‍ പിണറായിയുടെ മുഖം

ഐഎ ക്യാമറാ അഴിമതി വിവാദത്തില്‍ ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ബ്രഹ്മപുരം അഴിമതിയുടെ കാര്യത്തിലേതുപോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അഴിമതി നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതാണിത്‌

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 4, 2023, 05:00 am IST
in Editorial

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ സംശയിച്ചതുപോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെയും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ലഭിച്ച കരാര്‍ ഉപകരാറുകളിലൂടെ പല കമ്പനികള്‍ മറിഞ്ഞ് പ്രസാദിയോ എന്ന സ്വകാര്യ കമ്പനിക്ക് ലഭിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുള്ള കമ്പനിയാണ് പ്രസാദിയോയെന്നും, കമ്പനിയുടെ നടത്തിപ്പുകാരന്‍ ഇയാളുടെ ബിനാമിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെല്‍ട്രോണിന്റെ മറ ഉപയോഗിച്ച് സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടവര്‍ക്ക് വന്‍ അഴിമതി നടത്താനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് തെളിയിക്കുന്ന രേഖകള്‍ അനുദിനം പുറത്തുവരികയാണ്. വിവാദത്തിന്റെ തുടക്കത്തില്‍ കരാറിനെ ന്യായീകരിച്ചും, അഴിമതിയാരോപണങ്ങളെ നിഷേധിച്ചും സിപിഎമ്മും സര്‍ക്കാരും ഉന്നയിച്ച വാദഗതികളെല്ലാം പൊളിഞ്ഞിരിക്കുന്നു. അഴിമതിക്ക് മറയിടാന്‍ കെല്‍ട്രോണ്‍ ഉന്നയിച്ച അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയുകയാണ്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച കരാര്‍ നിയമവിരുദ്ധമായി സ്വകാര്യകമ്പനികള്‍ക്ക് മറിച്ചു നല്‍കിയതിന്റെ രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവയ്‌ക്കുകയായിരുന്നു. കരാറില്‍ അഴിമതി നടന്നിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

റോഡ് സുരക്ഷയുടെ പേരില്‍ ആസൂത്രിതമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ധനകാര്യവകുപ്പിന്റെ അനുമതിയും, മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരവും ഇല്ലാതിരുന്നിട്ടും ഇങ്ങനെയൊരു കരാറിന് മന്ത്രിസഭ അനുമതി നല്‍കാന്‍ കാരണം മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കരാറിലെ ക്രമക്കേടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ധനവകുപ്പ് പിന്നീട് ഫയല്‍ കാണുകപോലും ചെയ്തില്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ ഒഴിവാക്കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടാണ് കരാര്‍ നല്‍കിയത് കെല്‍ട്രോണിനാണെന്നും, അതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും, വിശദീകരിക്കേണ്ടത് കെല്‍ട്രോണ്‍ അധികൃതരാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു തുടക്കത്തില്‍ തന്നെ പറഞ്ഞൊഴിഞ്ഞത്. കരാറിലെ അഴിമതിയുടെ ഗുണഭോക്താവ് ആരാണെന്ന് അറിയാമെന്നതിനാലാണ് സിപിഎമ്മും മൗനം പാലിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യതയൊന്നും പാര്‍ട്ടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും പിണറായിയുടെ ഡെപ്യൂട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന വ്യവസായ മന്ത്രി പി.രാജീവ് ന്യായീകരണവുമായി രംഗപ്രവേശം ചെയ്തതിന്റെ പശ്ചാത്തലവും ഇതാണ്. മറച്ചുവച്ച വിവരങ്ങളൊക്കെ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണ്. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അഴിമതിയിലൂടെ വഴിതിരിച്ചുവിട്ടിട്ടും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പൊടിപോലും കാണുന്നില്ല.  

അഴിമതിയുടെ ഒരു പരമ്പരയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടന്നിട്ടുള്ളത്. ഇതിന്റെയൊക്കെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നതിന്റെ പ്രത്യക്ഷവും പരോക്ഷവുമായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതാണ്. എന്നിട്ടും നിയമത്തിന്റെ സാങ്കേതികത്വവും അധികാരത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് പിടിച്ചുനില്‍ക്കുകയാണ്. പല കേസുകളുടെയും അങ്ങേയറ്റത്ത് മുഖ്യമന്ത്രിയാണെന്ന നിഗമനമാണ് അന്വേഷണ ഏജന്‍സികളായ സിബിഐയ്‌ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമുള്ളത്.  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെപ്പോലുള്ള അനുചരന്മാര്‍ പ്രതികളായ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുകയാണല്ലോ. എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിക്ക് പിടിവീഴാം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ ഒരുക്കമാണെന്നു കാണിച്ച് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കേസിന്റെ അന്വേഷണം അട്ടിമറിച്ചത്  മുഖ്യമന്ത്രിയാണെന്ന് പറയുന്നുണ്ട്. ഇത്രയേറെ അഴിമിതികളില്‍ പ്രതിക്കൂട്ടിലായിട്ടും പിന്മാറാന്‍ കൂട്ടാക്കാത്തതാണ് പിണറായിയെ ഒരു ഭരണാധികാരിയെന്ന നിലയ്‌ക്ക് വ്യത്യസ്തനാക്കുന്നത്. ഐഎ ക്യാമറാ അഴിമതി വിവാദത്തില്‍ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ബ്രഹ്മപുരം അഴിമതിയുടെ കാര്യത്തിലേതുപോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അഴിമതി നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ കേരളം കണ്ടണ്ടുകൊണ്ടിരിക്കുന്നതാണിത്.

Tags: keralatrafficpinarayiഎഐ ക്യാമറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.