Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള നവോത്ഥാനം എല്ലവരുടെയും ശ്രമഫലം; കേരളത്തിന്റെ മുന്നേറ്റം വായ്‌ത്താരി മാത്രമാകരുതെന്ന് വത്സന്‍ തില്ലങ്കേരി

ആധ്യാത്മിക ആചാര്യന്മാരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വത്തില്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്നു നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നവോത്ഥാനവും പരിവര്‍ത്തനവുമെല്ലാം. വൈക്കം സത്യഗ്രഹത്തിലും മറ്റും ജാതിഭേദമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ ഫലമായാണ് 1936ല്‍ ഇവിടെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 10:03 pm IST
inKerala

തൃശൂര്‍: കേരള നവോത്ഥാനമെന്നത് എല്ലവരുടെയും ശ്രമഫലമാണെന്നും ചിലയാളുകള്‍ തങ്ങളാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന നിലയില്‍ അട്ടിപ്പേറവകാശവുമായി രംഗത്തുവരുന്നത് ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. തൃശൂരില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആധ്യാത്മിക ആചാര്യന്മാരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വത്തില്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്നു നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നവോത്ഥാനവും പരിവര്‍ത്തനവുമെല്ലാം. വൈക്കം സത്യഗ്രഹത്തിലും മറ്റും ജാതിഭേദമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ ഫലമായാണ് 1936ല്‍ ഇവിടെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകുന്നത്.

1939ല്‍ പിണറായിയില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന അവകാശവാദം തെറ്റാണെന്നും തില്ലങ്കേരി പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂര്‍ രാജകുടുംബം നടത്തിയ ഒരുപാട് വികസന പ്രവര്‍ത്തനങ്ങളുണ്ട്. തിരുവനന്തപുരത്ത് കാണുന്ന എല്ലാ ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാതന്ത്ര്യത്തിനു മുമ്പേ ഉള്ളതാണ്. അതിന്റെ തുടര്‍ച്ചയായ വികസനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അന്ന് തിരുവിതാംകൂര്‍ എന്നത് ആതുരശുശ്രൂഷയിലും വിദ്യാഭ്യാസ കാര്യത്തിലും ഭാരതത്തിനാകെ മാതൃകയായിരുന്നു. അങ്ങനെയൊരു മാതൃകയാണോ ഇന്നുള്ളതെന്നു കൂടി ചിന്തിക്കണം.

കേരളത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മികച്ച വിദ്യാഭ്യാസവും തൊഴിലും കിട്ടണമെങ്കില്‍ നമ്മുടെ കുട്ടികള്‍ പുറത്തുപോകേണ്ട സാഹചര്യമാണ്. ആരോഗ്യരംഗത്ത് പുരോഗതി അവകാശപ്പെടുമ്പോഴും ഇതര സംസ്ഥാനത്തു നിന്നും രാജ്യത്തു നിന്നും എത്രപേരാണ് ഇവിടേക്കു ചികിത്സയ്‌ക്കു വരുന്നത്? ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് അവകാശപ്പെടുമ്പോഴും എത്രപേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു പഠിക്കാന്‍ വരുന്നത്? വളരെക്കുറവാണ് എന്ന് മനസിലാക്കണം.

നമ്മുടെ കുട്ടികള്‍ പഠിക്കാനും തൊഴിലെടുക്കാനും പുറത്തുപോവുകയാണ്. നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്ക് പരപ്പുണ്ട്. എന്നാല്‍ ആഴമില്ല. യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. ആഴം വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമങ്ങളും ചര്‍ച്ചകളും വേണം. വായ്‌ത്താരി കൊണ്ടൊന്നും കാര്യമില്ല. കേവല പ്രചാരണങ്ങളില്‍ മാത്രമല്ല, യാഥാര്‍ഥ്യങ്ങളിലും അതു പ്രതിഫലിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ദല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ 1500 മലയാളി വിദ്യാര്‍ഥികള്‍ ഡിഗ്രിക്ക് പ്രവേശനം നേടിയെന്നാണ് കഴിഞ്ഞ വര്‍ഷം വന്ന മാധ്യമ വാര്‍ത്തകള്‍. ഈ വര്‍ഷം അതേ കോളജ് ഒരു എന്‍ട്രന്‍സ് പരീക്ഷ നടത്തിയപ്പോള്‍ പത്തില്‍ താഴെ കുട്ടികളാണ് യോഗ്യത നേടിയത്. അടിസ്ഥാനപരമായ ഈ കുറവ് നാം തിരിച്ചറിയണം. കേരളം എല്ലാവരുടേതുമാണ്. കുറവുകളുണ്ടെങ്കില്‍ അത് എല്ലാവരുടേതുമാണ്. നേട്ടങ്ങളും എല്ലവരുടേതുമാണ്, വത്സന്‍ തില്ലങ്കേരി പറഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍വത്സൻ തില്ലങ്കേരിresult
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.