Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൊച്ചിക്ക് വേണം ഒരു ആഞ്ഞിലിത്തറ തുരുത്ത്

കേരളത്തില്‍ ഗുസ്തിയാണ്. കേരളം വിട്ടാല്‍ ദോസ്തിയും. ത്രിപുരയില്‍ കണ്ടതല്ലെ. അതിനു ശേഷവും അടങ്ങിയില്ലല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റമനസ്സും ഒറ്റശരീരവും പോലെയല്ലെ. അവിടെ ആര്‍ക്കൊക്കെ നട്ടെല്ലുണ്ടെന്ന് റിയാസ് തപ്പിനോക്കിയിട്ടുണ്ടോ ആവോ. തിരുവനന്തപുരത്ത് പരസ്പരം തമ്മിലടിക്കുമ്പോള്‍ പല സ്ഥലത്തും തോളില്‍ കയ്യിട്ടല്ലെ നടപ്പ്. ഇതിനിടയില്‍ പടയപ്പയെപോലെ കൊമ്പും കുലുക്കി നടക്കുന്നതല്ലാതെ മിണ്ടാന്‍ മടിച്ച് മുഖ്യമന്ത്രി. ഒടുവില്‍ മിണ്ടിയപ്പോള്‍ അന്വേഷണ കമ്മീഷന്‍. ആര്‍ക്കുവേണമത്. ഇരുപക്ഷവും ഏറ്റുപിടിച്ചത് ബ്രഹ്മപുരത്തെ ചൊല്ലിയാണ്. കൊച്ചിയിലെ മാലിന്യം തള്ളാന്‍ എന്തിന് ബ്രഹ്മപുരം. ഹിന്ദുക്കളെ ആക്ഷേപിക്കാനോ അവഹേളിക്കോനോ? ബ്രഹ്മാവ് ഹിന്ദുക്കളെ സംബന്ധിച്ച് ദൈവമാണ്. പരബ്രഹ്മമാണ്. സൃഷ്ടികര്‍ത്താവാണ്. അങ്ങിനെയുള്ള ഒരാളുടെ സ്മരണനിലനില്‍ക്കുന്ന സ്ഥലം തന്നെ വേണോ മാലിന്യം തള്ളാന്‍.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 18, 2023, 05:33 am IST
inArticle

തെരുവു ചന്തയെ തോല്‍പ്പിക്കുന്ന പോര്‍വിളി. തെറിവിളി. രാവണന്‍കോട്ട പോലെ കെട്ടിപ്പൊക്കിയ നിയമസഭയുടെ പല കോണിലുമാണിതൊക്കെ. ബാനര്‍ ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷം. സഭാനാഥനെ മറയ്‌ക്കാന്‍ പാടില്ലെന്ന ചട്ടത്തിനെല്ലാം പുല്ലുവില. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്പീക്കര്‍. കണ്ടാല്‍ ഞങ്ങള്‍ക്ക് പുല്ലാണെന്ന മട്ടില്‍ പ്രതിപക്ഷം. ‘നിങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തിന് ജയിച്ചവരാണ്. അടുത്തസഭയില്‍ കാണില്ല’ സ്പീക്കര്‍ ഇങ്ങനെ പറഞ്ഞത് പലര്‍ക്കും കൊണ്ടു. ചിലരുടെ പേരെടുത്ത് പറയാനും സ്പീക്കര്‍ മറന്നില്ല.

ഷാഫി പറമ്പില്‍ അടുത്ത തവണ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. ടി.ജെ.വിനോദ്, എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖംമറയ്‌ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്്. റോജി, ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. 16-ാം സഭയില്‍ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഷാഫി, അടുത്ത തവണ തോല്‍ക്കും. അവിടെ തോല്‍ക്കും’ -സ്പീക്കര്‍ പറഞ്ഞതാണ് പലര്‍ക്കും കൊണ്ടത്. ഞാന്‍ തോറ്റിട്ട് അവിടെ ആര് ജയിക്കുമെന്ന് പറയണമെന്നും ഷാഫി.

നാടിനു വേണ്ടി, ശുദ്ധ വായുവിനു വേണ്ടി നിയമസഭയില്‍ ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് ഈ ഭീഷണി. ഷാഫി പറമ്പില്‍ തോല്‍ക്കും, ആല്ലെങ്കില്‍ തോല്‍പ്പിക്കും എന്ന് സിപിഎം പറയുമ്പോള്‍ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബിജെപിയെ ജയിപ്പിക്കും എന്നല്ലേ? ബിജെപിക്ക് ജയിക്കാന്‍ സിപിഎമ്മിന്റെ ചീട്ടും വേണ്ട, കോണ്‍ഗ്രസിന്റെ കൂട്ടും വേണ്ട എന്ന സത്യം ഇരിക്കട്ടെ. അമിത്ഷായും, പിണറായി വിജയനും പ്രചാരണത്തിന് വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീര്‍. വിജയന്‍ പറയും പോലെയല്ല’ എന്നാണ് കോണ്‍ഗ്രസുകാരുടെ വാശി. പ്രതിപക്ഷനേതാവിന്റെ അരിശം വേറെ ചെലവിലാണ്. സഭയില്‍ കുടുംബ അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് അങ്ങേരുടെ വാദം. റിയാസ് മരുമകന്‍ അമ്മാവന്‍ മുഖ്യമന്ത്രിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. മരുമകനത് കേട്ടാല്‍ സഹിക്കുമോ?

നട്ടെല്ല് വാഴപ്പിണ്ടിയിലായ ആളാണ്. സതീശനെ കുറ്റപ്പെടുത്തലും. അത് ആര്‍എസ്എസിന് പണയം വച്ച് വന്നിരിക്കുകയാണെന്നും ആക്ഷേപം. ധനാഭ്യര്‍ഥനയ്‌ക്ക് ക്ഷണിച്ചപ്പോഴും ഇതാവര്‍ത്തിച്ചു. വാഴപ്പിണ്ടി നട്ടെല്ല് വാടകയ്‌ക്ക് എടുക്കുകയും കൊടുക്കുകയും ചെയ്യുന്ന പണി സിപിഎം സ്വന്തമായി നടത്തിയാല്‍ മതിയല്ലോ. അതല്ലെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന് വാഴപ്പിണ്ടി പണയത്തിനെടുക്കുന്ന പണിയില്ലെന്നെങ്കിലും റിയാസ് മനസ്സിലാക്കേണ്ടെ. കോണ്‍ഗ്രസും കമ്യൂണിസ്റ്റും നാമൊന്ന് നമുക്കൊന്ന് എന്ന മട്ടിലല്ലെ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ഗുസ്തിയാണ്. കേരളം വിട്ടാല്‍ ദോസ്തിയും. ത്രിപുരയില്‍ കണ്ടതല്ലെ. അതിനു ശേഷവും അടങ്ങിയില്ലല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റമനസ്സും ഒറ്റശരീരവും പോലെയല്ലെ. അവിടെ ആര്‍ക്കൊക്കെ നട്ടെല്ലുണ്ടെന്ന് റിയാസ് തപ്പിനോക്കിയിട്ടുണ്ടോ ആവോ. തിരുവനന്തപുരത്ത് പരസ്പരം തമ്മിലടിക്കുമ്പോള്‍ പല സ്ഥലത്തും തോളില്‍ കയ്യിട്ടല്ലെ നടപ്പ്. ഇതിനിടയില്‍ പടയപ്പയെപോലെ കൊമ്പും കുലുക്കി നടക്കുന്നതല്ലാതെ മിണ്ടാന്‍ മടിച്ച് മുഖ്യമന്ത്രി. ഒടുവില്‍ മിണ്ടിയപ്പോള്‍ അന്വേഷണ കമ്മീഷന്‍. ആര്‍ക്കുവേണമത്. ഇരുപക്ഷവും ഏറ്റുപിടിച്ചത് ബ്രഹ്മപുരത്തെ ചൊല്ലിയാണ്. കൊച്ചിയിലെ മാലിന്യം തള്ളാന്‍ എന്തിന് ബ്രഹ്മപുരം. ഹിന്ദുക്കളെ ആക്ഷേപിക്കാനോ അവഹേളിക്കോനോ? ബ്രഹ്മാവ് ഹിന്ദുക്കളെ സംബന്ധിച്ച് ദൈവമാണ്. പരബ്രഹ്മമാണ്. സൃഷ്ടികര്‍ത്താവാണ്. അങ്ങിനെയുള്ള ഒരാളുടെ സ്മരണനിലനില്‍ക്കുന്ന സ്ഥലം തന്നെ വേണോ മാലിന്യം തള്ളാന്‍.

ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് ആദ്യമനുഷ്യനെയും അതിലൂടെ സകല മനുഷ്യരാശിയേയും സൃഷ്ടിച്ചതായും വിശ്വസിക്കുന്നു. രാമായണത്തിലും, മഹാഭാരതത്തിലും മാനവസൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തില്‍ പറയപ്പെടുന്ന ബ്രഹ്മം എന്നതിന് ഇതുമായി തുലനം ചെയ്യാനാകില്ല. കാരണമത് പുരുഷ സങ്കല്പമേയല്ല, അത് നിരാകാരമായതാണ്. സൃഷ്ടി നടത്താന്‍ അറിവ് ആവശ്യമായതിനാല്‍ ബ്രഹ്മപത്‌നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയെയാണ്. സരസ്വതിയുമായി ചേര്‍ന്നുനില്‍ക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റെയും സംസാരശക്തിയുടെയും മൂര്‍ത്തിയായും കരുതിവരുന്നു. രജോഗുണമൂര്‍ത്തിയാണ് ബ്രഹ്മാവ്. ബ്രഹ്മാവിനെ പൊതുവേ ക്ഷേത്രങ്ങളിലോ അല്ലാതെയോ ആരാധിക്കാറില്ല. കാരണം സൃഷ്ടിക്ക് കാരണമായ എല്ലാത്തിനെയും സൃഷ്ടിച്ച ബ്രഹ്മാവിന് വേറൊരു അമ്പലം മനുഷ്യര്‍ സൃഷ്ടിക്കേണ്ട എന്നതുകൊണ്ടാണ്.

മഹാഭാഗവതവും, ഭഗവത്ഗീതയും, നാരായണീയവും മഹാവിഷ്ണുപുരാണവും അനുസരിച്ച് പരമാത്മാവായ സാക്ഷാല്‍ ആദിനാരായണന്റെ നാഭിയില്‍ നിന്നാണ് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍ നിന്ന് പരമശിവന്‍, എല്ലാ ദേവീദേവന്മാരും, സമസ്ഥ ബ്രഹ്മാണ്ഡവുമുണ്ടായി എന്ന് പറയുന്നു. ആദിയില്‍ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാല്‍ ‘ആദി’ എന്ന വാക്കും’. ‘മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം’ അല്ലെങ്കില്‍ നേരത്തെ അയനം ചെയ്യുന്നവന്‍ അഥവാ പ്രപഞ്ചത്തെ കറക്കിക്കൊണ്ടിരിക്കുന്ന ദൈവം എന്ന അര്‍ത്ഥത്തില്‍ ‘നാരായണന്‍’ ആദിനാരായണന്‍ എന്നും കരുതുന്നു. ഇങ്ങനെയുള്ള ഭഗവാന്റെ പേരിലെ സ്ഥലത്തുള്ള മാലിന്യം തള്ളല്‍ അവസാനിപ്പിക്കണം. കൊച്ചിക്കാര്‍ക്കായി പുതിയ സ്ഥലം കണ്ടെത്തണം. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ പറയുന്ന ഒരു പേരാണ് മനസ്സില്‍ വരുന്നത്. ആഞ്ഞിലിത്തറത്തുരുത്ത് അഥവാ തീട്ടപ്പറമ്പ്. പട്ടിയേയും പൂച്ചയേയും തള്ളുന്ന സ്ഥലം. അതൊന്നു പരീക്ഷിച്ചുനോക്കാവുന്നതല്ലേ. രണ്ടാഴ്ചയായി കൊച്ചിക്കാരെ വിഷപ്പുക തീറ്റിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടും സോണ്ട കമ്പനിയെ വെറുതെവിട്ടു. തൊട്ടതിനും പിടിച്ചതിനും അമേരിക്കയെ വെറുപ്പോടെ കാണുന്ന കമ്മ്യൂണിസ്റ്റുകാര്‍ അമേരിക്കയിലും തീ കത്തിയതായി ഓര്‍മ്മിപ്പിക്കുന്നു. എല്ലാ പാപവും തീര്‍ക്കാം. നമുക്ക് ബ്രഹ്മപുരത്തെ മോചിപ്പിക്കാം. അങ്ങിനെയെങ്കിലും മോക്ഷം കിട്ടുമോ എന്ന് നോക്കാം.

Tags: keralacpmcongressകേരള സര്‍ക്കാര്‍kochiBrahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംമറുപുറം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.