തിരുവനന്തപുരം:”ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു?” കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിൽ ആയിരുന്നു ഈ ചോദ്യം.
ഇതിന്റെ ശരിയുത്തരത്തില്‍ സതീശന്‍ സര്‍ക്കാര്‍ വിറകൊള്ളുകയാണ്. സിപിഎമ്മും ഈ ഉത്തരത്തിന് മുന്നില‍് മുട്ടിടിയ്‌ക്കുന്നു. ഈചോദ്യത്തിന്റെ ശരിയുത്തരം വീര്‍ സവര്‍ക്കര്‍ എന്നതാണ്. 1911 മുതല്‍ 1921 വരെ പത്ത് വര്‍ഷക്കാലമാണ് വീര്‍ സവര്‍ക്കറെ കാലാപാനി ജയിലില്‍ അടച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റവുമധികം ഭയന്ന സ്വാതന്ത്ര്യസമരപോരാളി ആയിരുന്നു സവര്‍ക്കര്‍.
വീർസവർക്കറുടെ ത്യാഗങ്ങളെക്കുറിച്ചുള്ള സത്യം മറച്ചുവെക്കുന്നത് നമ്മുടെ വിദ്യാർത്ഥികളോടുള്ള അനീതിയാണെന്ന് അഭിപ്രായമാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍.രാജീവ് ചന്ദ്രശേഖറിനുള്ളത്. “ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സെല്ലുലാർ ജയിലിൽ (കാലാപാനി) ബ്രിട്ടീഷുകാരുടെ കീഴിൽ വീർ സവർക്കർ ജി സങ്കൽപ്പിക്കാനാവാത്ത പീഡനം അനുഭവിച്ചു എന്നത് നന്നായി രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്ര വസ്തുതയാണ്.ഇത് സ്കൂളുകളില്‍ പഠിപ്പിക്കുകയാണ് വേണ്ടത് “- ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
പക്ഷെ സതീശന്‍ സര്‍ക്കാര്‍ എന്താണ്ചെയ്തതെന്നോ?. ഈ ക്വിസ് മത്സരം തന്നെ റദ്ദാക്കി. നേരത്തെ , മുസ്ലീം ലീഗ് ഈ ക്വിസ് മത്സരത്തിനെതിരെ പ്രതിഷേധം ആരംഭിച്ചുിരുന്നു. ചരിത്രം പഠിപ്പിച്ചതിന് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഭയപ്പെട്ട് സതീശന്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
കാസർഗോഡ് എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്‌ത്തിക്കൊണ്ടുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ പറഞ്ഞിരിക്കുന്നത്.
ഇടതുപക്ഷ-കോൺഗ്രസ് ആവാസവ്യവസ്ഥയെ മുഴുവൻ ഇളക്കിമറിക്കാൻ ഒരൊറ്റ ക്വിസ് ചോദ്യം മതി എന്നതാണ് സ്ഥിതിയെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.മുഗള്‍രാജവംശത്തിലെ ചക്രവര്‍ത്തിമാര്‍ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതും ഹിന്ദുക്കളായ സാധാരണ പൗരന്മാര്‍ക്ക് നേരെ മതം മാറാത്തതിന് പ്രത്യേകനികുതി ജസിയ എന്ന പേരില്‍ ഏര്‍പ്പെടുത്തിയതും ഒന്നും ഇന്ത്യയിലെ ചരിത്രപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നില്ല. പകരം ഷാജഹാന്റെയും മറ്റും ഭരണപരിഷ്കാരങ്ങളും മറ്റുമാണ് വിശദമായി പഠിപ്പിക്കുന്നത്.
















