Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി

ദേശാഭിമാനിയും സീതാറാം യെച്ചൂരിയും എല്‍ഐസി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചതിനെ എന്തോ വലിയ അബദ്ധം കാണിച്ചു എന്ന നിലയിലാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 05:57 pm IST
in Business

ന്യൂദല്‍ഹി: ദേശാഭിമാനിയും സീതാറാം യെച്ചൂരിയും എല്‍ഐസി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചതിനെ എന്തോ വലിയ അബദ്ധം കാണിച്ചു എന്ന നിലയിലാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.  

ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് പറയുന്നത്. എല്‍ ഐസി അദാനി ഓഹരികളില്‍ 36,475 കോടി നിക്ഷേപിച്ചു എന്ന് മാത്രമാണ് ദേശാഭിമാനി വാര്‍ത്തയില്‍. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.  

സീതാറാം യെച്ചൂരിയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നത്. അദാനി ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആയുസ്സുകൊണ്ട് നേടിയ സമ്പാദ്യം മുഴുവനായി നശിപ്പിക്കുന്നുവെന്നായിരുന്നു യെച്ചൂരിയുടെ വാദം.  

വാസ്തവത്തില്‍ എല്‍ഐസി അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ മാത്രമല്ല, മറ്റ് പലകമ്പനികളുടെയും ഓഹരികളിലും കടപ്പത്രങ്ങളിലും പണം നിക്ഷേപിക്കുന്നുണ്ട്. എല്‍ഐസി വിവിധ കമ്പനികളിലും മറ്റുമായി ആകെ മുടക്കിയിരിക്കുന്നത് 41.66 ലക്ഷം കോടിയാണ്. ഇതിന്റെ 0.975 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പില്‍ മുടക്കിയിരിക്കുന്നത് എന്ന് ദേശാഭിമാനിയും യെച്ചൂരിയും മനസ്സിലാക്കിയാല്‍ നന്ന്.  

മാത്രമല്ല, ഇവര്‍ അദാനി ഓഹരികളില്‍ നിന്നും എല്‍ ഐസി ഉണ്ടാക്കിയ ലാഭമെത്രയെന്നതിനെക്കുറിച്ച് വെളിയില്‍ പറയുന്നുമില്ല. അദാനി ഗ്രൂപ്പ് ഓഹരികളില്‍ മാത്രം എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത് 30,127 കോടി രൂപയാണ്. ഈ ഓഹരികളുടെ ഇപ്പോഴത്തെ വിപണി മൂല്യം 56,142 കോടി രൂപയാണ്. അതായത് അദാനി ഓഹരികളില്‍ നിക്ഷേപിച്ചതുവഴി എല്‍ഐസി ഉണ്ടാക്കിയ നേട്ടം 26,015 കോടി രൂപയാണ്.  

അദാനിഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് പുറമെ കടപ്പത്രങ്ങളില്‍ കൂടി എല്‍ഐസി നിക്ഷേപിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താല്‍ അദാനി ഗ്രൂപ്പിലെ എല്‍ഐസി നിക്ഷേപം ഡിസംബര്‍ 2022 വരെ 35,917 കോടിയാണ്. ജനവരിയില്‍ നിക്ഷേപിച്ച 554 കോടി കൂടി ചേര്‍ത്താല്‍ ഇതുവരെയുള്ള നിക്ഷേപം 36,474.78 കോടിയാണ്.  

കഴിഞ്ഞ ദിവസം അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പനയില്‍ എല്‍ഐസി 300 കോടി മുടക്കി ഏകദേശം 9.15 ലക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു.  

പക്ഷെ അദാനി ഗ്രൂപ്പില്‍ എല്‍ ഐസി മുടക്കിയ നിക്ഷേപം ആകെ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിന് താഴേ (കൃത്യമായി പറഞ്ഞാല്‍ 0.975 ശതമാനം)  മാത്രമേ വരൂ. ഐആര്‍ഡിഎഐയുടെ (ഇര്‍ഡെയ്) മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് മാത്രമാണ് എല്‍ഐസി അദാനി ഗ്രൂപ്പില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എല്‍ ഐസി വ്യക്തമാക്കിയിട്ടുണ്ട്.  

സാധാരണ ഗതിയില്‍ എല്‍ ഐസി ഏതെല്ലാം കമ്പനികളില്‍ എത്ര പണം നിക്ഷേപിച്ചു എന്ന് വെളിപ്പെടുത്താറില്ല. എന്നാല്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കെതിരെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് എല്‍ഐസി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.  

Tags: sitaram yechuryഅദാനി എന്‍റര്‍പ്രൈസസ്എല്‍ഐസിഅദാനിഅദാനി ഗ്രൂപ്പ്വാര്‍ത്തcpimവിമര്‍ശനംഹിന്‍ഡെന്‍ബെര്‍ഗിdeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുന്ന ടി.കെ. ഗോവിന്ദനെയും ഭാര്യയെയും കൂക്കിവിളിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

എന്തുകൊണ്ട് പിണറായി തോറ്റു…കെ. സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോ വൈറല്‍

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 120 പേരുടെ പിന്തുണ ഉറപ്പാക്കി

ഏത് പാർട്ടിയിലാണ് ഇത്രയും വേഗത്തിൽ പ്രോസ്സസ് നടന്നിട്ടുള്ളത് , ചർച്ചയിൽ തൃപ്തനാണെന്ന് വി ഡി സതീശൻ

മോദി 96കാരനായ മുതിര്‍ന്ന നേതാവ് മഖന്‍ലാല സ‍ര്‍ക്കാരിന്‍റെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുന്നു (ഇടത്ത്) മോദി സ്റ്റേജില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു (വലത്ത്)

ഗുരുദക്ഷിണയുടെ ആഴം… ഹിന്ദുസംസ്കാരത്തിന്റെ പുണ്യം… ചര്‍ച്ചയായി മോദി ബംഗാളിലെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സൃഷ്ടിച്ച രണ്ട് സുന്ദരനിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.