Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

2040 ല്‍ അര്‍ബുദരോഗികളുടെ എണ്ണം 2.84 കോടിയാകും;ഇന്ത്യക്ക് നേരിടേണ്ടി വരിക അര്‍ബുദമടക്കം ഗുരുതരരോഗങ്ങളുടെ സുനാമി:  യുഎസ് അര്‍ബുദരോഗ വിദഗ്ധന്‍

ഗ്ലോബോകാന്‍ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2040 ല്‍ അര്‍ബുദരോഗികളുടെ എണ്ണം 2.84 കോടിയാകും. 2020 ലേക്കാള്‍ 47% വളര്‍ച്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 07:28 am IST
inHealth

 

തിരുവനന്തപുരം: അര്‍ബുദമടക്കം ഗുരുതരരോഗങ്ങളുടെ സൂനാമിയാണ് വരുംകാലങ്ങളില്‍ ഇന്ത്യ നേരിടേണ്ടി വരികയെന്ന് യുഎസ് അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. ജെയിം ഏബ്രഹാം മുന്നറിയിപ്പ് നല്‍കി. ആഗോളവത്കരണം, വളരുന്ന സമ്പദ്ഘടന, വയോജനസംഖ്യയിലെ വളര്‍ച്ച, മാറിയ ജീവിതശൈലി എന്നിവയാണിതിനു കാരണമെന്ന് ഓഹായോയിലെ ക്ലീവ്ലാന്‍റ് ക്ലിനിക്കിലെ മെഡിക്കല്‍ ഓങ്കോളജി, ഹീമാറ്റോളജി വിഭാഗം ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. 2023 മനോരമ ഇയര്‍ബുക്കിലെഴുതിയ ലേഖനത്തിലാണ് ഡോ. ജെയിമിന്റെ മുന്നറിയിപ്പ്.

സാങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാരീതികളിലൂടെ ഈ വെല്ലുവിളി മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ബുദരോഗം തടയാനും ചികിത്സിക്കാനുമുള്ള വാക്സീനുകള്‍, നിര്‍മിതബുദ്ധി, ഡേറ്റാ ഡിജിറ്റല്‍ ടെക്നോളജി, സ്രവ ബയോപ്സിയിലൂടെയുള്ള അര്‍ബുദനിര്‍ണയം എന്നിവ  ചികിത്സയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരും.

ജീനോമിക് പ്രൊഫൈലിങ്, ജനിതക എഡിറ്റിങ്, രോഗപ്രതിരോധചികിത്സ, സിഎആര്‍ടി കോശചികിത്സ എന്നിവയും അര്‍ബുദചികിത്സയില്‍ നിര്‍ണായകമാണ്. ഡിജിറ്റല്‍ ടെക്നോളജി, ഐടി, ടെലി ഹെല്‍ത്ത് എന്നിവ രോഗിയും വിദഗ്ധ ഡോക്ടറും തമ്മിലുള്ള അകലം കുറയ്‌ക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വസിക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്ക് ഇതുവഴി മെച്ചപ്പെട്ട ചികിത്സാസേവനം എത്തിച്ചേരും.

എന്നാല്‍, ഇത്തരത്തിലുള്ള നൂതന ചികിത്സാമാര്‍ഗങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ എങ്ങനെ ലഭ്യമാക്കാമെന്നതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും ഡോ. ജെയിം ഏബ്രഹാം  പറഞ്ഞു.

ഗ്ലോബോകാന്‍ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2040 ല്‍  അര്‍ബുദരോഗികളുടെ എണ്ണം 2.84 കോടിയാകും. 2020 ലേക്കാള്‍ 47% വളര്‍ച്ച.

ലോകത്ത് 2020ല്‍ 1.93 കോടി പുതിയ അര്‍ബുദരോഗബാധിതരുണ്ടായെന്നും ഒരു കോടി ആളുകള്‍ അര്‍ബുദം മൂലം മരിച്ചെന്നുമാണ് കണക്ക്. ഏറ്റവും കൂടുതല്‍പേരെ ബാധിക്കുന്നത് സ്തനാര്‍ബുദമാണ്. ഏറ്റവുമധികം മരണകാരണമാകുന്നത് ശ്വാസകോശ അര്‍ബുദവും. ശ്വാസകോശ അര്‍ബുദം 1.8 കോടി പേര്‍ക്ക് (18%) മരണകാരണമാണ്. മലാശയ അര്‍ബുദം (9.4%), കരള്‍ (8.3%), ആമാശയം (7.7%), സ്ത്രീകളിലെ സ്തനാര്‍ബുദം (6.9%) എന്നിവയും വെല്ലുവിളിയുയര്‍ത്തുന്നു.

അതേസമയം, അര്‍ബുദ വാക്സിന്‍ ഗവേഷണം ആവേശം പകരുന്നു. കൊവിഡ് വാക്സീന്‍ വികസിപ്പിച്ചതില്‍ ഗവേഷകര്‍ അദ്ഭുതകരമായ വിജയമാണ് കൈവരിച്ചത്. ആദ്യ എംആര്‍എന്‍എ അടിസ്ഥാനമാക്കിയ അര്‍ബുദ വാക്സീന്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചെറിയതോതില്‍ പരീക്ഷണം നടത്തി വരികയാണ്. ആദ്യ ഫലം പ്രതീക്ഷ നല്‍കുന്നു. നിലവില്‍ ഏറ്റവും അപകടസാധ്യതയുള്ള സ്തനാര്‍ബുദത്തിനെതിരായ വാക്സീനിന്റെ ഗവേഷണങ്ങളാണ് ക്ലീവ്ലാന്‍റ് ക്ലിനിക്കില്‍ നടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ക്ക് ബയോപ്സിയിലെ വ്യതിയാനങ്ങള്‍ മനുഷ്യനെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തമായി അറിയാനാകും. ഏറ്റവും കൃത്യതയോടെയും മികവോടെയും പ്രവര്‍ത്തിക്കുന്ന റേഡിയോളജിസ്റ്റുകളും പാതോളജിസ്റ്റുകളുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായുള്ളത്.

കുഴപ്പക്കാരായ ജീനുകളെ കണ്ടെത്തി സ്തനാര്‍ബുദം, മലാശയ അര്‍ബുദം എന്നിവ വളരെ നേരത്തേ തിരിച്ചറിയുന്നതിനായി ജനിതക പ്രൊഫൈലിങ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാം. ഭാവിയില്‍ ജീനോം പരിശോധന രക്തപരിശോധനപോലെ സാധാരണമായി മാറാം. അപകടസാധ്യത തിരിച്ചറിയുന്നതിനും അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കുന്നതിനുമുള്ള ചികിത്സ നിലവില്‍ വരും. അപകടസാധ്യത കൂടിയവരില്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നതിലൂടെ അര്‍ബുദരോഗം തടയാനും സാധിക്കും.

സ്കാനിങ്, മാമോഗ്രാം, കോളോണോസ്കോപി എന്നിവയാണ് അര്‍ബുദരോഗ നിര്‍ണയത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. പലപ്പോഴും മുഴകള്‍ കണ്ടെത്തുമ്പോഴേക്കും വൈകിപ്പോയിരിക്കും. അതിനാല്‍ തന്നെ ചികിത്സാരീതികള്‍ ചടുലമാകണം. ഒരു തുള്ളി രക്തത്തില്‍നിന്ന് അര്‍ബുദരോഗമോ സാധ്യതയോ കണ്ടെത്താന്‍ സ്രവ ബയോപ്സിയിലൂടെ സാധിക്കും.

ജീനുകള്‍കൊണ്ടു തന്നെ രോഗബാധിത ജീനുകളെ ചികിത്സിക്കുന്ന ഗവേഷണമാണ് ജനിതക എഡിറ്റിങ്ങിലൂടെ നടക്കുന്നത്. പാരമ്പര്യരോഗങ്ങള്‍ ചികിത്സിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. മുഴകള്‍, ഹൃദ്രോഗം, പ്രമേഹം, ഹീമോഫീലിയ, അരിവാള്‍ രോഗം, എയ്ഡ്സ് എന്നിവ ചികിത്സിക്കുന്നതിന് ഈ രീതി അവലംബിക്കാറുണ്ട്.

അര്‍ബുദരോഗചികിത്സയില്‍ ഇമ്യൂണോതെറാപ്പി ലോകത്തിന്റെ പല ഭാഗത്തും സാധാരണ ചികിത്സാരീതിയായി മാറിക്കഴിഞ്ഞു. സിഎആര്‍ ടി തെറപ്പിയും ഉപയോഗിക്കുന്നുണ്ട്. ടി കോശങ്ങളെ വേര്‍തിരിച്ച് അതിനെ ലാബില്‍ മെച്ചപ്പെടുത്തി അര്‍ബുദ കോശങ്ങളെ ആക്രമിക്കാന്‍ പാകപ്പെടുത്തുകയാണു ചെയ്യുന്നത്.

നൂതന ചികിത്സാരീതികള്‍ പലതും ഉണ്ടാകുന്നുണ്ടെങ്കിലും അര്‍ബുദ രോഗപ്രതിരോധത്തില്‍നിന്നു ശ്രദ്ധ മാറരുതെന്ന് ഡോ. ഏബ്രഹാം മുന്നറിയിപ്പു നല്‍കുന്നു. പുകയില, മദ്യം, ഭക്ഷണശീലങ്ങള്‍ എന്നിവയാണ് ഏറ്റവും അപകടകാരികള്‍. പുകയില, മദ്യനിരോധനം എന്നിവ ദേശീയ പ്രാധാന്യമുള്ള നയമാകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.