Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജയറാം രമേഷ് ചൈനീസ് ചാരന്‍; കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതില്‍ ഇന്ത്യയെ പ്രതിയാക്കിയത് ഇന്ത്യയുടെ മരുന്ന് വ്യവസായം തകര്‍ക്കാന്‍’

ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 09:10 pm IST
in India

ന്യൂദല്‍ഹി: ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.  

ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കാതെയാണെന്ന് ഇന്ത്യയിലെ‍ ഡ്രഗ് കണ്‍ട്രോളര്‍ കണ്ടെത്തിയിരിക്കുകയാണ്. ലോകാരോഗ്യസംഘടന ഈ ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അതിന് ഇന്ത്യയില്‍ വന്‍പ്രചാരണം നല്‍കുകയായിരുന്നു.    

കോവി‍ഡ് വാക്സിന്‍ നിര്‍മ്മിച്ചതിലൂടെയാണ് ഇന്ത്യ മരുന്ന് നിര്‍മ്മാണ രംഗത്ത് ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയത്. ഈ നാളുകളില്‍ ഇന്ത്യയ്‌ക്ക് അമേരിക്കയുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന  പ്രസ്താവന  നടത്തുക വഴി ഇന്ത്യയുടെ  മരുന്ന് നിര്‍മ്മാണമേഖലയിലെ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ നശിപ്പിക്കാനാണ് ജയറാം രമേഷും കോണ്‍ഗ്രസും ശ്രമിച്ചത്.  

വേണ്ടത്ര പരിശോധനകള്‍ നടത്തി വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പാണെന്ന് ആരോപിച്ച്  ഇന്ത്യയുടെ  ഡ്രഗ് കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ചൈനയുടെ ഗൂഢാലോചനയ്‌ക്ക് ലോകാരോഗ്യ സംഘടനയും കൂട്ട് നിന്നു എന്ന സംശയം ബലപ്പെടുകയാണ്. കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തിടുക്കപ്പെട്ടാണ് ജയറാം രമേഷ് ഇന്ത്യയുടെ കഫ് സിറപ്പിനും അത് നിര്‍മ്മിച്ച കമ്പനികള്‍ക്കും നേരെ ആഞ്ഞടിച്ചത്. ഇതുവഴി ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ പ്രതിച്ഛായ തകര്‍ക്കുക എന്ന ചൈനയുടെ അജണ്ട നടപ്പാക്കുകയാണ് ജയറാം രമേഷ് ചെയ്തത്.  ഇത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കിയതിന് പിന്നിലും കോണ്‍ഗ്രസിനും ജയറാം രമേഷിനും കയ്യുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.  

ഒക്ടോബര്‍ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികള്‍ മരിച്ചത് ഇന്ത്യയിലെ കമ്പനി ഉല്‍പാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് തിടുക്കപ്പെട്ടാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചത്. ചുമയ്‌ക്കുള്ള മരുന്നില്‍ ‍ഡൈ എതിലീന്‍ ഗ്ളൈക്കോളോ, എതിലീന്‍ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) പരിശോധിച്ചപ്പോള്‍ ചുമയ്‌ക്കുള്ള മരുന്നില്‍ ഈ വിഷാംശം കണ്ടെത്താനായില്ല. ഇതോടെയാണ് ഇതിന് പിന്നില്‍ ചൈനയുടെ ഗൂഢാലോചനയുണ്ടോ എന്ന സംശയം ബലപ്പെടുന്നത്.    

2022 ഒക്ടോബര്‍ 15, ഒക്ടോബര്‍ 20, ഒക്ടോബര്‍ 29 തീയതികളില്‍ ചുമയുടെ മരുന്നില്‍ വിഷാംശമുള്ളതിന്റെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നല്‍കാതിരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിപ്പിക്കുകയാണ്.  

“ഇതില്‍ മാത്രല്ല, പല കാര്യങ്ങളിലും ജയറാം രമേഷ് ചൈന ഇന്ത്യയ്‌ക്കെതിരെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജവാര്‍ത്തകളുടെ നാവായി മാറുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പട്ടാളത്തെ കുറ്റപ്പെടുത്താന്‍ മുമ്പിലാണ് ജയറാം രമേഷും കോണ്‍ഗ്രസും.  ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് സഹായകരമാവുന്ന പ്രധാനമേഖലയിലൊന്നാണ് മരുന്ന് നിര്‍മ്മാണരംഗം. കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചു എന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നിരിക്കെ ജയറാം രമേഷ് ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ തിടുക്കപ്പെട്ട് കുറ്റപ്പെടുത്തുന്നത് എന്തിനാണ്?”- മഹേഷ് ജെത് മലാനി ചോദിക്കുന്നു.  

Tags: chinaMaheshഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംജയറാം രമേഷ്കഫ് സിറപ്പ്കഫ് സിറപ്പിമഹേഷ് ജെത് മലാനി.ചൈനീസ് പ്രേമികള്‍ചൈനയുടെ നുണപ്രചാരണംdeathലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Kerala

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.