Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യയുടെ ബാലിവിജയം

ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം നടത്താനാവില്ല. എന്നാല്‍ അഭിപ്രായ സമന്വയത്തിലൂടെ അതിനു കഴിഞ്ഞു എന്നതുതന്നെ മാറ്റത്തെ കുറിക്കുന്നു. വിട്ടുനിന്നാല്‍ ഒറ്റപ്പെടുമെന്ന ബോധം വിയോജിക്കുന്നവക്കുപോലും ഉണ്ടായി എന്നാണ് കരുതേണ്ടത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 18, 2022, 05:00 am IST
inEditorial

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ സമാപിണ്ടച്ച പതിനേഴാമത് ജി-20 ഉച്ചകോടിക്ക് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇന്ത്യയും അമേരിക്കയും ചൈനയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ജി-20 യുടെ അടുത്ത അധ്യക്ഷ പദവി ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഈ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനനിരതവുമായ ഒന്നായിരിക്കും ഇന്ത്യയുടെ അജïയെന്നും, ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും അധ്യപക്ഷ പദവിയേറ്റെടുത്ത് പ്രധാനമന്ത്രി മോദി പറഞ്ഞത് പുതിയൊരു തുടക്കത്തിന്റെ ആശയും ആവേശവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ലോകം ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളിലും സാമ്പത്തിക മാന്ദ്യത്തിലും അവശ്യ സാധനങ്ങളുടെ വില വര്‍ധനയിലും ഊര്‍ജപ്രതിസന്ധിയിലും ഉഴലുകയും, കൊവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യ ജി-20 അധ്യക്ഷ പദവി ഏറ്റെടുക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായാണ് താന്‍ കാര്യങ്ങളെ കാണുന്നതെന്ന് വ്യക്തമാക്കുന്നു. പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ല, പരസ്പര സഹകരണത്തിലൂടെ അതിനെ നേരിടുകയാണ് വേïതെന്ന സമീപനമാണ് മോദി പിന്തുടരുന്നത്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേïപ്പോള്‍ തന്നെ പൊതുവായ ലക്ഷ്യങ്ങള്‍ക്കുവേïി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ക്കു കഴിയുമെന്നും കഴിയണമെന്നുമുള്ള സന്ദേശമാണ് അധ്യക്ഷപ്രസംഗത്തില്‍ മോദി നല്‍കിയത്.

ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രമേയത്തിലും ഇന്ത്യയുടെ ആശയങ്ങളും നിലപാടുകളുമാണ് പ്രതിഫലിക്കുന്നത്. ഈ യുഗം യുദ്ധത്തിന്റേതല്ലെന്നും, സമാധാനപരമായ സംഭാഷണങ്ങളിലൂടെയാണ് രാജ്യങ്ങള്‍  തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേïതെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതേ നിലപാടാണ് ജി-20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഗോള സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുന്ന ഉക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യ നിരുപാധികം പിന്മാറണമെന്ന അംഗരാജ്യങ്ങളുടെ ആവശ്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുï്. ഇതു സംബന്ധിച്ച് റഷ്യയും ചൈനയും ചില വിയോജിപ്പുകള്‍ ഉയര്‍ത്തിയിരുന്നു. സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കേï വേദിയല്ല ജി-20 ഉച്ചകോടി എന്നതായിരുന്നു ഇതില്‍ പ്രധാനം. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. ഇതും പ്രമേയത്തിലുï്. ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുïായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം നടത്താനാവില്ല. എന്നാല്‍ അഭിപ്രായ സമന്വയത്തിലൂടെ അതിനു കഴിഞ്ഞു എന്നതുതന്നെ മാറ്റത്തെ കുറിക്കുന്നു. വിട്ടുനിന്നാല്‍ ഒറ്റപ്പെടുമെന്ന ബോധം വിയോജിക്കുന്നവര്‍ക്കുപോലും ഉïായി എന്നാണ് കരുതേïത്.

മറ്റു പല രാജ്യാന്തര വേദികളിലുമെന്നപോലെ പ്രധാനമന്ത്രി മോദി തന്നെയായിരുന്നു ഉച്ചകോടിയിലെ താരം. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ഇന്തോനേഷ്യയില്‍ മോദി നടത്തിയത്. വിമാനത്താവളത്തില്‍ മോദിക്ക് നല്‍കിയ പരമ്പരാഗതമായ സ്വീകരണത്തില്‍ ആവേശം അലയടിച്ചു. ആദ്യ ദിവസം ബാലിയില്‍ കഴിയുന്ന ഇന്ത്യക്കാരുമായി സംവദിച്ചപ്പോള്‍ ഇന്തോനേഷ്യയും  ഇന്ത്യയും തമ്മില്‍ നൂറ്റാïുകളായി നിലനില്‍ക്കുന്ന സാംസ്‌കാരിക ബന്ധത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചും മോദി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളുടെയും ആകാശത്ത് വര്‍ണമനോഹരമായ പട്ടങ്ങള്‍ പാറിക്കളിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കെത്തിയ  ലോകനേതാക്കളുമായി മോദി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ തത്സമയം ലോകമെമ്പാടുമെത്തിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സ് തുടങ്ങിയവരുമായി മോദി നടത്തിയ ചര്‍ച്ചകളില്‍ ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും, വിവിധ രംഗങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാനുമുള്ള ധാരണയിലെത്തി. ഇന്ത്യയില്‍നിന്നുള്ള 3000 പേര്‍ക്കാണ് ഋഷി സുനക് വിസ അനുവദിച്ചത്. ജനാധിപത്യത്തിന്റെ കേദാരമായ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ജി-20 ഉച്ചകോടിക്ക് അംഗരാജ്യങ്ങളെ മോദി ക്ഷണിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം സപ്തംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന ഈ രാജ്യാന്തര സമ്മേളനം ഇന്ത്യയുടെ നായകത്വം അരക്കിട്ടുറപ്പിക്കുന്ന ഒന്നായിരിക്കുമെന്ന് പ്രത്യാശിക്കാം.

Tags: indiaജി20 ഉച്ചകോടിസമ്മേളനംജി20 ഇന്തോനേഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.