Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ നീക്കവുമായി രാജ കുടുംബാംഗങ്ങള്‍, കരാറില്‍ ഏര്‍പ്പെട്ടു; കൈമാറ്റ വാര്‍ത്ത അവാസ്തവമെന്ന് കേരള സര്‍ക്കാര്‍

8.195 ഏക്കറിലെ ട്രാവന്‍കൂര്‍ ഹൗസ് ബംഗ്ലാവിന്റെ പകുതി ഉടമസ്ഥാവകാശവും ബെംഗളൂരുവിലെ 55 ഏക്കര്‍ വരുന്ന സ്ഥലവും വില്‍ക്കാമെന്നാണ് കരാര്‍. എന്നാല്‍ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖയും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കണമെന്നും കരാറില്‍ പ്രതിപാദിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 10:27 am IST
in India

ന്യൂദല്‍ഹി : കേരള സര്‍ക്കാരിന്റെ കൈവശമുള്ള ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ചെന്നൈയിലെ സഹാന റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന കമ്പനിക്ക് കൈമാറുന്നതിനായി 250 കോടി രൂപയുടെ വില്‍പ്പനക്കരാറിലേര്‍പ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.  

ഇതു പ്രകാരം 8.195 ഏക്കറിലെ ട്രാവന്‍കൂര്‍ ഹൗസ് ബംഗ്ലാവിന്റെ പകുതി ഉടമസ്ഥാവകാശവും ബെംഗളൂരുവിലെ 55 ഏക്കര്‍ വരുന്ന സ്ഥലവും വില്‍ക്കാമെന്നാണ് കരാര്‍. എന്നാല്‍ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖയും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കണമെന്നും കരാറില്‍ പ്രതിപാദിക്കുന്നുണ്ട്. രാജകുടംബത്തിലെ 17 പേരാണ് കരാറിലെ കക്ഷികള്‍. ഇതില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന വേണുഗോപാല്‍ വര്‍മയെയാണ് നടപടിക്രമങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണിയായി കരാറില്‍ ഒപ്പുവെച്ചവര്‍ നിയമിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഒരു താഴ്വഴിയില്‍ കവടിയാര്‍ കൊട്ടാരത്തിനൊപ്പം തങ്ങള്‍ക്കും ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസില്‍ അവകാശമുണ്ടെന്ന് കരാറില്‍ ഒപ്പുവെച്ചവര്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്.  

എന്നാല്‍ ട്രാവന്‍കൂര്‍ ഹൗസ് കൈമാറുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അവാസ്തവമാണെന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് എത്തി. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണ്. കെട്ടിടത്തിന്റെ പൈതൃകത്തനിമ നിലനിര്‍ത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം അറിയിച്ചു.  

കഴിഞ്ഞമാസം 21-നാണ് ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കുന്നതിനായി രാജകുടുംബാംഗങ്ങളു ചെന്നൈയിലെ സ്വകാര്യ കമ്പനിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. രജിസ്റ്റര്‍ചെയ്ത ഈ കരാര്‍പ്രകാരം മുന്‍കൂറായി ഒരുകോടിരൂപ നല്‍കിയതായും ബാക്കി 249 കോടിരൂപ ആറുമാസത്തിനുള്ളില്‍ നല്‍കണമെന്നും കരാറില്‍ വ്യക്തമാക്കുന്നു. എന്തെങ്കിലും കാരണവശാല്‍ വില്‍പ്പന നടക്കാതെവന്നാല്‍ കരാര്‍ റദ്ദാക്കാമെന്നും അപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും ഇതില്‍ പറയുന്നുണ്ട്.  

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു 2019 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം അവകാശവാദം ഉയര്‍ത്തിയിരുന്നതാണ്. ദല്‍ഹിയിലെ കപൂര്‍ത്തല പ്ലോട്ടിന്റെയും ട്രാവന്‍കൂര്‍ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് തന്നെയാണെന്നായിരുന്നു അന്ന് ഔദ്യോഗിക മറുപടി നല്‍കിയത്. എന്നാല്‍ 14 ഏക്കറോളം വരുന്ന 2 ഭൂമിയിലും സര്‍ക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണ് കൊട്ടാരത്തിന്റെ നിലപാട്.  

അതേസമയം ദല്‍ഹി ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥതയില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ സര്‍ക്കാരിന്റെ കൈവശമില്ല. ഇക്കാര്യം സംബന്ധിച്ച സര്‍ക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവന്‍കൂര്‍ ഹൗസിന്റെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിന്റെ കൈവശമാണെന്നും ഇത് വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. പിന്നാലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപിച്ച കത്ത് പുറത്തായതോടെ ഉടമസ്ഥത സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്ന് പുറത്തുവന്നത്.

Tags: Travancore Palacekeralahouseകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Thiruvananthapuram

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.