Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഖാര്‍ഗെ ചെന്നു, കണ്ടു, കീഴടക്കി

1967-69, 1980-81 കാലം ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്രഭരണത്തെ അനുകൂലിക്കുന്ന സര്‍ക്കാരായിരുന്നു കേരളത്തില്‍. അതുകൊണ്ടുതന്നെ അല്ലലും അലട്ടലുമില്ലാതെ കാര്യങ്ങള്‍ നീങ്ങി. കേരളത്തിലും കേന്ദ്രത്തിലും ഒരേ സര്‍ക്കാരുണ്ടായാലല്ലെ കാര്യങ്ങള്‍ നടക്കൂ എന്നാണല്ലോ കോണ്‍ഗ്രസിന്റെ ന്യായം. ഇതിനിടയില്‍ ചുരുങ്ങിയ കാലം കേന്ദ്രത്തില്‍ ജനതാഭരണവും വന്നു. 1987-91 കാലത്തെ നായനാര്‍ സര്‍ക്കാര്‍ 4 ഗവര്‍ണര്‍മാരെ കണ്ടു. ആരുമായും ഉരസിയില്ല. ഇവരില്‍ രാംദുലാരി സിന്‍ഹ കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ ചില രാഷ്‌ട്രീയ നിയമനങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ സിപിഎം അംഗം പ്രമേയം കൊണ്ടുവരികയും പ്രതിപക്ഷം എതിര്‍ത്ത് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. വി.പി.സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും പ്രധാനമന്ത്രി പരീക്ഷണങ്ങളും ഇക്കാലത്തായിരുന്നു. അടിക്കടി കേന്ദ്രമന്ത്രിസഭ മാറിയതിനാല്‍ കേന്ദ്രത്തിനു ഗവര്‍ണര്‍മാരുടെ മേല്‍ നിയന്ത്രണം ലഭിച്ചില്ല.

ഉത്തരന്‍ by ഉത്തരന്‍
Nov 2, 2022, 05:34 am IST
in Article

ഔദാര്യത്തില്‍ കിട്ടിയതാണ് അധ്യക്ഷ പദവി. സോണിയാ കുടുംബത്തിന്റെ തിട്ടൂരത്തിനപ്പുറം ഒരു തുണ്ടുപോലും സഞ്ചരിക്കാനില്ല. ശശി തരൂരിന് എന്തു കൊമ്പുണ്ടായാലും അതിനേക്കാള്‍ വമ്പാണ് തന്റെ സോണിയാ വിധേയത്വം എന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഖാര്‍ഗെ. കേരളത്തിലെ തലതൊട്ടപ്പന്മാരെല്ലാം തരൂരിനോടൊപ്പം നിന്നില്ലെങ്കിലും അതില്‍ തരിമ്പും അമ്പരപ്പില്ലെന്നാണ് ഖാര്‍ഗെയുടെ പക്ഷം. സോണിയോടൊപ്പമേ മലയാളികള്‍ നില്‍ക്കൂ എന്നാര്‍ക്കാണ് അറിയാത്തത്. പ്രസിഡന്റായാല്‍ പിന്നെ പറയാനുണ്ടോ? പറയുന്നത് കേള്‍ക്കുക.  

കേരളത്തിലെ കോണ്‍ഗ്രസ് എന്തു നിലപാടെടുത്താലും തന്റെ നിലപാട് സോണിയയുടെ മനസ്സിലിരിപ്പെന്നാണ് പ്രസിഡന്റിന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് ദേശീയ നേതാക്കളിലോരോനേതാവിനെയും കാണാനിറങ്ങിയത്. ആദ്യം കാണാന്‍ തിട്ടൂരം കിട്ടിയത് സീതാറാം യച്ചൂരിയെ. ചെന്നു. കണ്ടു. യച്ചൂരി പറയുന്നതനുസരിച്ച് ചെയ്യാനുറച്ചു. യച്ചൂരിക്ക് മറ്റൊരിടത്തെ കാര്യവും പറയാനില്ലല്ലൊ. കേരളക്കാര്യം മാത്രം. കേരളത്തിലെ കോണ്‍ഗ്രസ് എന്തു പറഞ്ഞാലും ചെയ്താലും ഖര്‍ഗെയ്‌ക്ക് ഒരൊറ്റ നിലപാട്. കോണ്‍ഗ്രസ്, ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഗവര്‍ണറെ പിന്തുണയ്‌ക്കില്ലെന്ന് ഖര്‍ഗെ വ്യക്തമാക്കിയത്. ഖര്‍ഗെയ്‌ക്കു പുറമെ എന്‍സിപി നേതാവ് ശരദ് പവാറുമായും വിഷയത്തില്‍ യച്ചൂരി ചര്‍ച്ച നടത്തി. പവറാനും ഇന്നത്തെ സാഹചര്യത്തില്‍ മറിച്ചൊരു അഭിപ്രായമില്ല.

സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറോട് സമവായത്തിന്റെ പാത വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊതു രാഷ്‌ട്രീയ സാഹചര്യത്തിന്മേലുള്ള ചര്‍ച്ചയില്‍ പല അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ  നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്‌ക്കും എതിരാണെന്ന് വിമര്‍ശനവും ഉയര്‍ന്നു.

കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയ കേന്ദ്ര കമ്മിറ്റി, ഗവര്‍ണറുടെ നടപടികളില്‍ രാഷ്‌ട്രീയമായി പ്രതിരോധം തീര്‍ക്കാനും തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായാണ് യച്ചൂരി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. യച്ചൂരിയെ കാണാന്‍ ഖര്‍ഗെ എത്തി, പ്രശ്‌നം എളുപ്പമാക്കി.  

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുമായി തുടര്‍ച്ചയായി ഉരസുന്ന ഗവര്‍ണര്‍ക്കു കോണ്‍ഗ്രസ് നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഗവര്‍ണറെ പരസ്യമായി പിന്തുണയ്‌ക്കുന്ന സമീപനമാണ്. അതൊന്നും ഖര്‍ഗെയ്‌ക്ക് പ്രശ്‌നമായില്ല. ഏറ്റവുമൊടുവില്‍, കേരളത്തിലെ 9 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോട് (വിസി) രാജിവയ്‌ക്കണമെന്ന് നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. അതേസമയം, കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഗവര്‍ണറോടുള്ള സമീപനം കേരള നിലപാടിന് എതിരായിരുന്നു.

കേരളത്തിലെ ഗവര്‍ണര്‍ സര്‍ക്കാരുമായി ഭിന്ന ചേരിയിലായിട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യ ഏറ്റുമുട്ടല്‍ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടുമായി തന്നെ. പോണാല്‍ പോകട്ടും പോടാ എന്ന മട്ടില്‍ 1959ല്‍ ഗവര്‍ണര്‍ രാമകൃഷ്ണറാവു ഒരു നിലപാടെടുത്തു. സര്‍ക്കാര്‍ പരാജയം. ഒരു മന്ത്രിയോടു മാത്രമല്ല സര്‍ക്കാരിനോടു തന്നെ പ്രീതിയില്ലെന്നറിയിച്ചു. നെഹ്രു പ്രധാനമന്ത്രി. ഇന്ദിര കോണ്‍ഗ്രസ് അധ്യക്ഷ. ഇന്നത്തെ മൃദു സമീപനമല്ല അന്ന് ഇന്ദിരയ്‌ക്ക്-സര്‍ക്കാരിനെ പിരിച്ചുവിടാനായി സമ്മര്‍ദ്ദം.  

കേരളത്തില്‍ ഭരണനിര്‍വഹണം താറുമാറായെന്നും ക്രമസമാധാനം തകര്‍ന്നെന്നുമുള്ള റിപ്പോര്‍ട്ട് ആധാരമാക്കിയായിരുന്നു പിരിച്ചുവിടല്‍. പിന്നീട് മൂന്ന് പതിറ്റാണ്ടിനിടയില്‍ 1967-69, 1980-81 കാലം ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്രഭരണത്തെ അനുകൂലിക്കുന്ന സര്‍ക്കാരായിരുന്നു കേരളത്തില്‍. അതുകൊണ്ടുതന്നെ അല്ലലും അലട്ടലുമില്ലാതെ കാര്യങ്ങള്‍ നീങ്ങി. കേരളത്തിലും കേന്ദ്രത്തിലും ഒരേ സര്‍ക്കാരുണ്ടായാലല്ലെ കാര്യങ്ങള്‍ നടക്കൂ എന്നാണല്ലോ കോണ്‍ഗ്രസിന്റെ ന്യായം. ഇതിനിടയില്‍ ചുരുങ്ങിയ കാലം കേന്ദ്രത്തില്‍ ജനതാഭരണവും വന്നു. 1987-91 കാലത്തെ നായനാര്‍ സര്‍ക്കാര്‍ 4 ഗവര്‍ണര്‍മാരെ കണ്ടു. ആരുമായും ഉരസിയില്ല. ഇവരില്‍ രാംദുലാരി സിന്‍ഹ കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ ചില രാഷ്‌ട്രീയ നിയമനങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ സിപിഎം അംഗം പ്രമേയം കൊണ്ടുവരികയും പ്രതിപക്ഷം എതിര്‍ത്ത് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. വി.പി.സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും പ്രധാനമന്ത്രി പരീക്ഷണങ്ങളും ഇക്കാലത്തായിരുന്നു. അടിക്കടി കേന്ദ്രമന്ത്രിസഭ മാറിയതിനാല്‍ കേന്ദ്രത്തിനു ഗവര്‍ണര്‍മാരുടെ മേല്‍ നിയന്ത്രണം ലഭിച്ചില്ല.

1999 മുതല്‍ 2004 വരെ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി ഭരിച്ച ഘട്ടത്തില്‍ ഗവര്‍ണര്‍മാര്‍ ചിലപ്പോഴെങ്കിലും സര്‍ക്കാരുമായി കോര്‍ത്തിരുന്നു. അതു പക്ഷേ, ബിജെപിയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടില്ല. ജനതാദള്‍ സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ട സുഖ്‌ദേവ് സിങ് കാങ് ആയിരുന്നു, ബിജെപി അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന കാങ്ങിനു ന്യായാധിപന്റെ കാര്‍ക്കശ്യങ്ങളുണ്ടായിരുന്നു. ആന്റണി സര്‍ക്കാരിന്റെ കാലത്തു നയപ്രഖ്യാപന പ്രസംഗത്തില്‍ തനിക്കു ബോധ്യപ്പെടാത്ത ഭാഗം വായിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതു വിവാദമായി. തൊട്ടുമുന്‍പത്തെ ഇ.കെ.നായനാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗമാണു വിട്ടുകളഞ്ഞത്.

ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ നിയമിച്ച ആദ്യത്തെ ഗവര്‍ണറായ സിക്കന്തര്‍ ബക്തില്‍നിന്ന് അല്‍പം കൂടി കടുത്ത നടപടികളുണ്ടായി. ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി വനം ബില്‍ തിരിച്ചയച്ചും ഏകീകൃത സര്‍വകലാശാല ബില്‍ വിശദ പരിശോധനയ്‌ക്കായി മാറ്റിവച്ചതുമായിരുന്നു അത്. എന്നിരുന്നാലും കടുത്ത തീരുമാനത്തിലേക്കൊന്നും എത്തിയില്ല. ഇന്നത്തെ പ്രശ്‌നം അതല്ല. രണ്ടും കല്പിച്ച് ഗവര്‍ണര്‍. അതിനെ കടത്തിവെട്ടാന്‍ സര്‍ക്കാര്‍. എന്തും സംഭവിച്ചേക്കാമെന്ന സാഹചര്യം. ഗവര്‍ണര്‍ കാര്യത്തില്‍ ഒരേ നിലപാടെന്ന അവസ്ഥ വന്നാല്‍ പെന്‍ഷന്‍ പ്രായം 60 ആക്കിയതിനോടും കോണ്‍ഗ്രസ് യോജിച്ചേക്കാം. വെറുതെ തെരുവിലിറങ്ങി അഴുക്കു വെള്ളത്തില്‍ കുളിച്ചു സമയം കളയണോ ഷാഫി പറമ്പിലേ, എന്നാര്‍ക്കും ചോദിക്കാന്‍ തോന്നും. ഡിവൈഎഫ്‌ഐയും യൂത്തു കോണ്‍ഗ്രസും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാരിനെ വാഴ്‌ത്തുന്ന കാലം വരുമോ? കാണാം കാത്തിരിക്കാം.

Tags: അധ്യക്ഷന്‍congressമല്ലികാര്‍ജുന്‍ ഖാര്‍ഗെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.