Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാസലഹരി പുതിയ വില്ലന്‍; മെഡിക്കല്‍ ഷോപ്പില്‍ സുലഭം, 46 രൂപ വിലയുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് മറിച്ച് വില്‍ക്കുന്നത് 1000 രൂപയ്‌ക്ക്

ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 10:24 am IST
inKerala

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നസാഹചര്യത്തില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പോലീസും എക്സൈസും. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നര്‍കോട്ടിക്‌സ്, എക്‌സൈസ് വകുപ്പുകള്‍ ഈ വര്‍ഷം പിടിച്ചെടുത്ത രാസലഹരി ഉല്‍പന്നങ്ങളുടെയും ലഹരി ഗുളികകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയാണ്. നെട്രോസെപാം ഗുളികകള്‍ വാങ്ങി വില്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് എക്‌സൈസ് നല്‍കുന്ന വിവരം.  

ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും. ഒരു രസത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് ജീവിതമാണ്. ഇതിനെല്ലാം തടയിടാന്‍ സര്‍ക്കാര്‍ തന്നെ ആരംഭിച്ചതാണ് ലഹരി വിമുക്ത കേന്ദ്രങ്ങള്‍. പക്ഷേ, ശരിയായി പ്രവര്‍ത്തിക്കാത്ത ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ലഹരിയെക്കാള്‍ ഉപദ്രവകരമാണ്. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയുടെ ഭാഗമായി ലഹരി ഗുളികകള്‍ ഡോസ് കുറച്ചു നല്‍കാറുണ്ട്. ലഹരിക്കടിമയായവര്‍ക്ക് ഒറ്റയടിക്ക് അതില്‍ നിന്നും മോചനം നേടാന്‍ കഴിയാത്തതു കൊണ്ടാണിത്. പൊടിച്ചു പൊടിയായാണ് ഗുളിക നല്‍കുക. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഗുളികകള്‍ ഇവര്‍ക്ക് നേരിട്ടു നല്‍കുകയാണ് ചെയ്യുന്നത്. ലഹരി വസ്തുക്കള്‍ കുത്തിവയ്‌ക്കുന്നവര്‍ ഈ ഗുളികയ്‌ക്കൊപ്പം മറ്റു ദ്രാവകങ്ങള്‍ കൂടി ചേര്‍ത്ത് ലഹരി വസ്തുവായി മാറ്റി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.  

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ ഒരു മാസം മുന്‍പ് ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് ഗുളികകളുടെ വില്‍പന ഇപ്പോഴും തുടരുന്നുണ്ടെന്ന വിവരം പുറത്തു വന്നത്. ഗുളികകള്‍ നേരിട്ടു കിട്ടിത്തുടങ്ങിയതോടെ പലരും അതു മറിച്ചു വില്‍ക്കാനും തുടങ്ങി. എപ്പോഴെങ്കിലും അന്വേഷണം വന്നാലും ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നു ലഭിച്ചതാണെന്നു പറഞ്ഞു രക്ഷപ്പെടാം. 46 രൂപ മാത്രമുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഇവര്‍ പുറത്തു വില്‍ക്കുന്നത് 1000 രൂപയ്‌ക്കാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത് ഫോണ്‍ കോള്‍ വഴിയാണ്. ഗുളിക ആവശ്യമുള്ളവരെപ്പോലെ സംസാരിച്ചപ്പോള്‍ 1000 രൂപയ്‌ക്കു ഗുളിക തരാമെന്നായിരുന്നു മറുപടി. ഒരു പ്രദേശത്തെ മുഴുവന്‍ പേരെയും ലഹരി കുരുക്കില്‍ വീഴ്‌ത്താന്‍ ഇങ്ങനെയുള്ള ഒരാള്‍ മതിയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുളികകള്‍ ധാരാളം ലഭിക്കുന്നുണ്ടെന്നാണ് വിവരം. കര്‍ശന നിയന്ത്രണമുള്ളതും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ലഭിക്കാത്തതുമായ ഇത്തരം ഗുളികകള്‍ വാങ്ങുന്നതിന് ഇവര്‍ തന്നെയാണ് ഡോക്ടറുടെ കുറിപ്പടി തയാറാക്കുക. സംശയം തോന്നാതിരിക്കാന്‍ ചില മരുന്നുകള്‍ കൂടി വ്യാജ കുറിപ്പടിയില്‍ എഴുതും. ആവശ്യമില്ലാത്ത മരുന്നുകള്‍ ടിക് ഇട്ടു കൂടി നല്‍കുന്നതോടെ പല മെഡിക്കല്‍ ഷോപ്പുകാരും വിശ്വസിക്കും. എന്നാല്‍, ചില താലൂക്കുകളിലെ മെഡിക്കല്‍ ഷോപ്പുകാര്‍ അറിഞ്ഞുകൊണ്ടു തന്നെ ഇവര്‍ക്കു മരുന്നുകള്‍ കൊടുക്കുന്നുണ്ട്. 50 രൂപയുടെ സ്ട്രിപ്പിന് മെഡിക്കല്‍ ഷോപ്പുകാരന്‍ 200 രൂപ ഈടാക്കും. വില്‍ക്കുന്നവനാകട്ടെ അതിന്റെ അഞ്ചിരട്ടിയോളം ലാഭമുണ്ടാക്കും.

Tags: StudentsDrug MafiaMedical shop
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

പുതിയ വാര്‍ത്തകള്‍

നാലമ്പല യാത്ര നടത്താനൊരുങ്ങി സിപിഎം; വിവാദമായതോടെ പരിപാടി ഉപേക്ഷിച്ച് തടിതപ്പി വായനശാലാ ഭാരവാഹികള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.