Monday, December 4, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പത്തൊമ്പതാം നൂറ്റാണ്ട് പറയുന്നത്‌

ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും

Janmabhumi Online by Janmabhumi Online
Sep 17, 2022, 06:40 pm IST
in Mollywood
FacebookTwitterWhatsAppTelegramLinkedinEmail

പ്രകാശ്  

തമസ്‌ക്കരിക്കപ്പെട്ട ചരിത്രത്തെ അഭ്രപാളിയില്‍ പുനരാവിഷ്‌കരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വിനയന്‍. ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹ്യ പരിസരമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ ചേകവരുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  

തിരുവിതാംകൂറിലെ ഒരു ബ്രിട്ടീഷ് ആസ്ഥാനത്തുനിന്നാണ് ചിത്രത്തിന്റെ തുടക്കം. സായിപ്പിന്റെ പ്രീതിക്കായി സവര്‍ണ്ണര്‍ അവര്‍ണരെ വേശ്യാവൃത്തിക്കും മരണം പുല്‍കേണ്ടുന്ന ആയോധന കലകള്‍ക്കും ഉപയോഗിക്കുന്നു. അതിനോട് പ്രതികരിക്കുന്ന വേലായുധനെ അവിടെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പുരോഗമിക്കുന്നത്. അപ്പോള്‍ വേലായുധന്‍ ഒരു യോദ്ധാവും വ്യവസായിയുമാണ്. അക്കാലത്ത് തിരുവിതാംകൂറിനെ അലട്ടിയിരുന്ന പ്രശ്‌നം കായംകുളം കൊച്ചുണ്ണി കൊള്ളയടിച്ച പത്മനാഭന്റെ തിരുവാഭരണങ്ങള്‍ തിരിച്ചെടുക്കുക എന്നതായിരുന്നു. അതിനായി വേലായുധന്റെ സാഹായം തേടാന്‍ രാജാവ് തീരുമാനിക്കുന്നു. ഇതിനെ അയിത്തത്തിന്റെ പേര് പറഞ്ഞ് മുടക്കുന്നു രാജസദസ്സിലുള്ളവര്‍. എന്നാല്‍ നായര്‍ പട്ടാളം കൊച്ചുണ്ണിക്ക് മുന്നില്‍ തോല്‍ക്കുമ്പോള്‍ രാജ്ഞി വേലായുധന്റെ സഹായം തേടുന്നു. ദൗത്യം ഏറ്റെടുക്കുന്ന വേലായുധന്‍ കൊച്ചുണ്ണിയെ പിടിച്ചുകെട്ടി ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നു. ഇതുമൂലം കൊച്ചുണ്ണിയുമായി അടുപ്പം സുക്ഷിച്ചിരുന്ന രാജസഭയിലെ അംഗങ്ങള്‍ ഭയക്കുകയും വേലായുധനെ ചതിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു.  

ഈഴവ സമൂഹം ഉള്‍പ്പടെയുള്ള തഴ്ന്ന സമൂഹത്തിനായി വേലായുധന്‍ പണംകൊണ്ടും കരുത്തുകൊണ്ടും പോരാടിയ കഥയാണ് ചിത്രം പറയുന്നത്. കഥകളിയും അമ്മച്ചി പുടവയും (മുട്ടിന് താഴെയിറക്കമുള്ള മുണ്ട്) സവര്‍ണ്ണര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന കാലത്ത് അവ അവര്‍ണ്ണര്‍ക്ക് നല്‍കി വ്യവസ്ഥിതിയെ വേലായുധന്‍ വെല്ലുവിളിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മുലക്കരം, മീശക്കരം, അയിത്തം തുടങ്ങിയ അനാചാരങ്ങളെ കാലത്തിന്റെ വേദന ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു. മാറുമറയ്‌ക്കാന്‍ അനുവാദമില്ലാത്ത ഒരു കാലത്തെ അവതരിപ്പിച്ചപ്പോള്‍ അത് അശ്ലീലത്തിലൊതുങ്ങാതിരുന്നത് സംവിധാനമികവ് തന്നെ. സാങ്കേതികത്തികവില്‍ മികച്ച് നില്‍ക്കുന്നു ചിത്രം. എന്നാല്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സംഭാഷണവും കുറെക്കൂടി മികച്ചതാക്കാമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പില്‍ നീലി മാത്രമാണ് നീതി പുലര്‍ത്താനായത്. ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും.

മുലക്കരം ആവശ്യപ്പെട്ട പ്രമാണിമാര്‍ക്ക് മുല മുറിച്ച് നല്‍കുന്ന നീലിയിലാണ് ചിത്രം അവസാനിക്കുന്നത്. ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവതരണ മികവുകൊണ്ട് സിനിമയിലെ ഈ ദൃശ്യം പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ട്. 1812 ല്‍ നിരോധിച്ച നിയമം പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഴുവനായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്നു എന്ന് ചിത്രം പറയുന്നു. രാജാവ് നിരോധിച്ചിട്ടും പ്രമാണിമാര്‍ അത് അനുസരിച്ചില്ലെന്നും ചിത്രം പറഞ്ഞുവയ്‌ക്കുന്നു.  

കായംകുളം കൊച്ചുണ്ണിയെ പിടിച്ചുകെട്ടിയ വേലായുധന് സമ്മാനങ്ങള്‍ നല്‍കുന്നതിനു പോലും സഭ അനുവദിച്ചിരുന്നില്ല. തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രാജാവെന്ന് സിനിമ പറയുന്നു. ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക് മുന്നേ വേലായുധന്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചിരുന്നെന്നാണ് ചിത്രത്തിന്റെ ഭാഷ്യം. ചരിത്ര സിനിമകളുടെ എല്ലാ മികവും അവകാശപ്പെടാനാകില്ലെങ്കിലും മലയാളത്തിലെ ചരിത്ര സിനിമകളില്‍ മികച്ച് നില്‍ക്കുന്നു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്.

Tags: malayalam cinemamovie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭർത്താവ് ഹിന്ദുവാണ്, എല്ലാ ദൈവങ്ങളും ഞങ്ങൾക്ക് ഒരുപോലെ; എന്റെ വീട്ടിലെ പൂജാമുറിക്കും പ്രത്യേകതയുണ്ട് ശരണ്യ പൊൻവണ്ണൻ .
Entertainment

ഭർത്താവ് ഹിന്ദുവാണ്, എല്ലാ ദൈവങ്ങളും ഞങ്ങൾക്ക് ഒരുപോലെ; എന്റെ വീട്ടിലെ പൂജാമുറിക്കും പ്രത്യേകതയുണ്ട് ശരണ്യ പൊൻവണ്ണൻ .

നടി ഫിലോമിനയുടെ ജീവിത പങ്കാളി ഗാന്ധി ഭവനില്‍ അഭയം തേടി
Kerala

നടി ഫിലോമിനയുടെ ജീവിത പങ്കാളി ഗാന്ധി ഭവനില്‍ അഭയം തേടി

രാഗം മാനവം
Varadyam

രാഗം മാനവം

ഒരു സിനിമയുടെ നവമാധ്യമങ്ങളില്‍ പ്രൊമോഷന് വാങ്ങുന്നത് 30 ലക്ഷം വരെ;സിനിമയുടെ ഡിജിറ്റല്‍ പ്രൊമോഷന്‍ നടത്തുന്ന സംഘങ്ങളുടെ തട്ടിപ്പ് അന്വേഷിക്കുന്നു
Kerala

ഒരു സിനിമയുടെ നവമാധ്യമങ്ങളില്‍ പ്രൊമോഷന് വാങ്ങുന്നത് 30 ലക്ഷം വരെ;സിനിമയുടെ ഡിജിറ്റല്‍ പ്രൊമോഷന്‍ നടത്തുന്ന സംഘങ്ങളുടെ തട്ടിപ്പ് അന്വേഷിക്കുന്നു

വ്യാജ സിനിമ: നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; ലിങ്ക് നീക്കാന്‍ ഇനി കോടതി ഉത്തരവ് വേണ്ട
Kerala

വ്യാജ സിനിമ: നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; ലിങ്ക് നീക്കാന്‍ ഇനി കോടതി ഉത്തരവ് വേണ്ട

പുതിയ വാര്‍ത്തകള്‍

സദ്ഭരണത്തിനുള്ള സമ്മതപത്രം

സദ്ഭരണത്തിനുള്ള സമ്മതപത്രം

ഭക്തരുടെ സുരക്ഷയ്‌ക്ക് പുല്ലുവില; പോലീസിന്റേതടക്കം ട്രാക്ടറുകള്‍ സഞ്ചരിക്കുന്നത് വലിയ നടപ്പന്തലിലൂടെ

ഭക്തരുടെ സുരക്ഷയ്‌ക്ക് പുല്ലുവില; പോലീസിന്റേതടക്കം ട്രാക്ടറുകള്‍ സഞ്ചരിക്കുന്നത് വലിയ നടപ്പന്തലിലൂടെ

ഗൂഢശ്രമങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ചു: പ്രധാനമന്ത്രി

ഗൂഢശ്രമങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ചു: പ്രധാനമന്ത്രി

രാജസ്ഥാനിലെ രണ്ടു സീറ്റുകളും സിപിഎമ്മിന് നഷ്ടം

രാജസ്ഥാനിലെ രണ്ടു സീറ്റുകളും സിപിഎമ്മിന് നഷ്ടം

കാവിപ്പടയുടെ അശ്വമേധം

കാവിപ്പടയുടെ അശ്വമേധം

ബിജെപിയുടെ ഉരുക്കുകോട്ടയായി മധ്യപ്രദേശ്

ബിജെപിയുടെ ഉരുക്കുകോട്ടയായി മധ്യപ്രദേശ്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് പ്രീണന രാഷ്‌ട്രീയവും തമ്മില്‍ത്തല്ലും

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് പ്രീണന രാഷ്‌ട്രീയവും തമ്മില്‍ത്തല്ലും

മഹാദേവ് അഴിമതിയില്‍ ഭൂപേഷ് ബാഗേല്‍ വീണു

മഹാദേവ് അഴിമതിയില്‍ ഭൂപേഷ് ബാഗേല്‍ വീണു

കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഭരണവിരുദ്ധവികാരവും കുടുംബാധിപത്യവും

കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഭരണവിരുദ്ധവികാരവും കുടുംബാധിപത്യവും

ഛത്തീസ്ഗഡിലെ പിന്നാക്കമാവോയിസ്റ്റ് മേഖലകളില്‍ ബിജെപി മുന്നേറ്റം

ഛത്തീസ്ഗഡിലെ പിന്നാക്കമാവോയിസ്റ്റ് മേഖലകളില്‍ ബിജെപി മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist