Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് പ്രഗ്നാനന്ദ; എതിരാളിയില്ലെന്ന് ഇനി കാള്‍സന്‍ പറയില്ല ; ഒരു പോയിന്‍റ് മുന്നിലുള്ള കാള്‍സന് കിരീടം

അമേരിക്കയില്‍ നടക്കുന് നഎഫ് ടി എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. നാല് റാപിഡ് ഗെയിമുള്ള മത്സരം 2-2ന് സമനിലയില്‍ അവസാനച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വേഗതയില്‍ കരുനീക്കേണ്ടിവരുന്ന ബ്ലിറ്റ്സ് ഗെയിമില്‍ പ്രഗ്നാനന്ദ ലോകചാമ്പ്യനെ അട്ടിമറിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 04:16 pm IST
in Sports

മയാമി: അമേരിക്കയില്‍ നടക്കുന് നഎഫ് ടി എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. നാല് റാപിഡ് ഗെയിമുള്ള മത്സരം 2-2ന് സമനിലയില്‍ അവസാനച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വേഗതയില്‍ കരുനീക്കേണ്ടിവരുന്ന ബ്ലിറ്റ്സ് ഗെയിമില്‍ പ്രഗ്നാനന്ദ ലോകചാമ്പ്യനെ അട്ടിമറിക്കുകയായിരുന്നു. പ്രഗ്നാനന്ദ വിജയം തട്ടിയെടുത്തപ്പോള്‍ ഒരു നിമിഷം വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ച് മാഗ്നസ് കാള്‍സന്‍ സീറ്റില്‍ ഇരുന്നു. (വീഡിയോ കാണൂ)

പിന്നീട് പ്രഗ്നാനന്ദയ്‌ക്ക് കൈകൊടുത്ത് പരാജയത്തിന്റെ കയ്‌പ് നിറഞ്ഞ മുഖവുമായി പിരിഞ്ഞു.  

16 പോയിന്‍റുകളുള്ള കാള്‍സന് തന്നെയാണ് പക്ഷെ ടൂര്‍ണ്ണമെന്‍റ് കിരീടം. പ്രഗ്നാനന്ദ 15 പോയിന്‍റുകളോടെ രണ്ടാം സ്ഥാനം നേടി. ടൂര്‍ണ്ണമെന്‍റില്‍ നിന്ന് ആകെ അഞ്ച് കളികളില്‍ വിജയിച്ച പ്രഗ്നാനന്ദയ്‌ക്ക് 37,500 ഡോളര്‍ സമ്മാനമായി ലഭിയ്‌ക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ എഫ് ടിഎക്സാണ് ഈ ടൂര്‍ണ്ണമെന്‍റ് സ്പോണ്‍സര്‍. 

തോറ്റെങ്കിലും എങ്ങിനെ മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായി?

(പ്രഗ്നാനന്ദ- മാഗ്നസ് കാള്‍സന്‍ മത്സരം ബ്ലിറ്റ്സ് ഗെയിമിലേക്ക് നീണ്ടതാണ് പ്രഗ്നാനന്ദയ്‌ക്ക് ജയിച്ചിട്ടും കിരീടം നഷ്ടപ്പെടാന്‍ കാരണമാക്കിയത്. ആദ്യ നാല് റാപ്പിഡില്‍ ജയിച്ചാല്‍ മൂന്ന് പോയിന്‍റ് ലഭിച്ചേനെ. എങ്കില്‍ 13 പോയിന്‍റ് നേടി നില്‍ക്കുന്ന പ്രഗ്നാനന്ദയ്‌ക്ക് 16 പോയിന്‍റോടെ കിരീടം നേടാമായിരുന്നു. എന്നാല്‍ റാപിഡ് ഗെയിമുകള്‍ 2-2 സമനിലയില്‍ കലാശിച്ചതിനാല്‍ പിന്നീട് അതിവേഗം കരുനീക്കേണ്ടിവരുന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമിലെ മികവ് നേടിയ ആള്‍ വിജയിയാകും. റാപ്പിഡ് ഗെയിമിന്‍ ഒരു കരുനീക്കത്തിന് 15മിനിറ്റ് നല്‍കുമെങ്കില്‍ റാപ്പിഡില്‍ ഒരു കരുനീക്കത്തിന് അഞ്ച് മിനിറ്റേ സമയം അനുവദിക്കൂ. പക്ഷെ ബ്ലിറ്റ്സില്‍ വിജയിച്ചാലും ജയിച്ചയാള്‍ക്ക് രണ്ട് പോയിന്‍റേ ലഭിയ്ക്കൂ. തോറ്റയാള്‍ക്ക് ഒരു പോയിന്‍റും ലഭിക്കും. ഇതാണ് പ്രഗ്നാനന്ദയ്‌ക്ക് പാരയായത്. പ്രഗ്നാനന്ദ ബ്ലിറ്റ്സില്‍ വിജയിച്ചെങ്കിലും രണ്ട് പോയിന്‍റേ ലഭിച്ചുള്ളൂ. അതോടെ പ്രഗ്നാനന്ദയുടെ ആകെ പോയിന്‍റ് നില 15 ആയി. 15 പോയിന്‍റ് നേടി നില്‍കുന്ന മാഗ്നസ് കാള്‍സന്‍ ബ്ലിറ്റ്സില്‍ തോറ്റെങ്കിലും ഒരു പോയിന്‍റ്  കൂടി ലഭിച്ചതോടെ ആകെ 16 പോയിന്‍റുകളോടെ കിരീടം നേടി. )

മാഗ്നസ് കാള്‍സനെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രഗ്നാനന്ദ ചെസ് ബേസ് ഇന്ത്യ എന്ന ചെസ് വാര്‍ത്താപോര്‍ട്ടലിന് നല്‍കിയ അഭിമുഖം കാണൂ.

എങ്കിലും ഈ മത്സരത്തിലൂടെ ഒരു കാര്യം ലോകമറിഞ്ഞു. അഞ്ച് തവണ ലോകചാമ്പ്യനായ കാള്‍സന് എതിരാളിയായി ലോകത്ത് ഒരേയൊരു കൗമാരക്കാരന്‍ ജീവിച്ചിരിക്കുന്നു. അത് മറ്റാരുമല്ല, ഭാരതത്തിലെ ആര്‍. പ്രഗ്നാനന്ദ. മൂന്ന് തവണ കൊമ്പുകോര്‍ത്തതില്‍ മൂന്നിലും പ്രഗ്നാനന്ദയാണ് വിജയിച്ചത്. 

പോയിന്‍റ് നില കാണാം:

ചെസ്സില്‍ എതിരാളികളില്ലാത്തതിനാല്‍ ഇനി ലോകചെസ്സില്‍ മത്സരിക്കാനില്ലെന്ന് ഈയിടെ ഒരു പോഡ് കാസ്റ്റില്‍ മാഗ്നസ് കാള്‍സന്‍ പ്രസ്താവിച്ചിരുന്നു. എതിരാളികളില്‍ നിന്നും തനിക്ക് പ്രചോദനമൊന്നും കിട്ടുന്നില്ലെന്നായിരുന്നു മാഗ്നസ് കാള്‍സന്റെ വിശദീകരണം. പക്ഷെ ഇപ്പോള്‍ കാള്‍സനെ പ്രചോദിപ്പിക്കാന്‍ ഒരാളുണ്ട്- അത് പ്രഗ്നാനന്ദയാണ്.  

ആകെ ഏഴ് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദ രണ്ട് തോല്‍വിയും അഞ്ച് വിജയവും നേടി. ആദ്യ നാല് റൗണ്ടുകളില്‍  തുടര്‍ച്ചയായ ജയം നേടിയ  പ്രഗ്നാനന്ദ പക്ഷെ അഞ്ചും ആറും റൗണ്ടില്‍ തോല്‍വി അറിഞ്ഞു. അഞ്ചാം റൗണ്ടില്‍ വിയറ്റ്നാമിന്റെ ലിയം ലെയോടും ആറാം റൗണ്ടില്‍ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോടും പ്രഗ്നാനന്ദ അടിയറവ് പറഞ്ഞിരുന്നു. ആദ്യ നാല് റൗണ്ടുകളില്‍ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെയും ഇറാന്റെ ഗ്രാന്‍റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയും  ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്‍റ്സിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെയും  യുവ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയും പ്രഗ്നാനന്ദ തോല്‍പിച്ചു.  

31 കാരന്‍ മാഗ്നസ് കാള്‍സനും രണ്ട് കളി തോറ്റു. ഏഴാം റൗണ്ടില്‍ പ്രഗ്നാനന്ദയുമായും ആറാം റൗണ്ടില്‍ ഡ്യൂഡയുമായും തോറ്റു. എങ്കിലും മൊത്തം പ്രകടനങ്ങളിലെ മികവാണ് കാള്‍സന് കിരീടം നേടിക്കൊടുത്തത്.  

ഇറാനിലെ അറിറെസ് ഫിറൂജയാണ് മൂന്നാം സ്ഥാനക്കാരന്‍. ലിയെം ലെ നാലാം സ്ഥാനവും ‍ഡ്യൂഡ അഞ്ചാം സ്ഥാനവും നേടി.  

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.