Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് പ്രഗ്നാനന്ദ; എതിരാളിയില്ലെന്ന് ഇനി കാള്‍സന്‍ പറയില്ല ; ഒരു പോയിന്‍റ് മുന്നിലുള്ള കാള്‍സന് കിരീടം

അമേരിക്കയില്‍ നടക്കുന് നഎഫ് ടി എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. നാല് റാപിഡ് ഗെയിമുള്ള മത്സരം 2-2ന് സമനിലയില്‍ അവസാനച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വേഗതയില്‍ കരുനീക്കേണ്ടിവരുന്ന ബ്ലിറ്റ്സ് ഗെയിമില്‍ പ്രഗ്നാനന്ദ ലോകചാമ്പ്യനെ അട്ടിമറിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 04:16 pm IST
inSports

മയാമി: അമേരിക്കയില്‍ നടക്കുന് നഎഫ് ടി എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. നാല് റാപിഡ് ഗെയിമുള്ള മത്സരം 2-2ന് സമനിലയില്‍ അവസാനച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വേഗതയില്‍ കരുനീക്കേണ്ടിവരുന്ന ബ്ലിറ്റ്സ് ഗെയിമില്‍ പ്രഗ്നാനന്ദ ലോകചാമ്പ്യനെ അട്ടിമറിക്കുകയായിരുന്നു. പ്രഗ്നാനന്ദ വിജയം തട്ടിയെടുത്തപ്പോള്‍ ഒരു നിമിഷം വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ച് മാഗ്നസ് കാള്‍സന്‍ സീറ്റില്‍ ഇരുന്നു. (വീഡിയോ കാണൂ)

പിന്നീട് പ്രഗ്നാനന്ദയ്‌ക്ക് കൈകൊടുത്ത് പരാജയത്തിന്റെ കയ്‌പ് നിറഞ്ഞ മുഖവുമായി പിരിഞ്ഞു.  

16 പോയിന്‍റുകളുള്ള കാള്‍സന് തന്നെയാണ് പക്ഷെ ടൂര്‍ണ്ണമെന്‍റ് കിരീടം. പ്രഗ്നാനന്ദ 15 പോയിന്‍റുകളോടെ രണ്ടാം സ്ഥാനം നേടി. ടൂര്‍ണ്ണമെന്‍റില്‍ നിന്ന് ആകെ അഞ്ച് കളികളില്‍ വിജയിച്ച പ്രഗ്നാനന്ദയ്‌ക്ക് 37,500 ഡോളര്‍ സമ്മാനമായി ലഭിയ്‌ക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ എഫ് ടിഎക്സാണ് ഈ ടൂര്‍ണ്ണമെന്‍റ് സ്പോണ്‍സര്‍. 

തോറ്റെങ്കിലും എങ്ങിനെ മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായി?

(പ്രഗ്നാനന്ദ- മാഗ്നസ് കാള്‍സന്‍ മത്സരം ബ്ലിറ്റ്സ് ഗെയിമിലേക്ക് നീണ്ടതാണ് പ്രഗ്നാനന്ദയ്‌ക്ക് ജയിച്ചിട്ടും കിരീടം നഷ്ടപ്പെടാന്‍ കാരണമാക്കിയത്. ആദ്യ നാല് റാപ്പിഡില്‍ ജയിച്ചാല്‍ മൂന്ന് പോയിന്‍റ് ലഭിച്ചേനെ. എങ്കില്‍ 13 പോയിന്‍റ് നേടി നില്‍ക്കുന്ന പ്രഗ്നാനന്ദയ്‌ക്ക് 16 പോയിന്‍റോടെ കിരീടം നേടാമായിരുന്നു. എന്നാല്‍ റാപിഡ് ഗെയിമുകള്‍ 2-2 സമനിലയില്‍ കലാശിച്ചതിനാല്‍ പിന്നീട് അതിവേഗം കരുനീക്കേണ്ടിവരുന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമിലെ മികവ് നേടിയ ആള്‍ വിജയിയാകും. റാപ്പിഡ് ഗെയിമിന്‍ ഒരു കരുനീക്കത്തിന് 15മിനിറ്റ് നല്‍കുമെങ്കില്‍ റാപ്പിഡില്‍ ഒരു കരുനീക്കത്തിന് അഞ്ച് മിനിറ്റേ സമയം അനുവദിക്കൂ. പക്ഷെ ബ്ലിറ്റ്സില്‍ വിജയിച്ചാലും ജയിച്ചയാള്‍ക്ക് രണ്ട് പോയിന്‍റേ ലഭിയ്ക്കൂ. തോറ്റയാള്‍ക്ക് ഒരു പോയിന്‍റും ലഭിക്കും. ഇതാണ് പ്രഗ്നാനന്ദയ്‌ക്ക് പാരയായത്. പ്രഗ്നാനന്ദ ബ്ലിറ്റ്സില്‍ വിജയിച്ചെങ്കിലും രണ്ട് പോയിന്‍റേ ലഭിച്ചുള്ളൂ. അതോടെ പ്രഗ്നാനന്ദയുടെ ആകെ പോയിന്‍റ് നില 15 ആയി. 15 പോയിന്‍റ് നേടി നില്‍കുന്ന മാഗ്നസ് കാള്‍സന്‍ ബ്ലിറ്റ്സില്‍ തോറ്റെങ്കിലും ഒരു പോയിന്‍റ്  കൂടി ലഭിച്ചതോടെ ആകെ 16 പോയിന്‍റുകളോടെ കിരീടം നേടി. )

മാഗ്നസ് കാള്‍സനെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രഗ്നാനന്ദ ചെസ് ബേസ് ഇന്ത്യ എന്ന ചെസ് വാര്‍ത്താപോര്‍ട്ടലിന് നല്‍കിയ അഭിമുഖം കാണൂ.

എങ്കിലും ഈ മത്സരത്തിലൂടെ ഒരു കാര്യം ലോകമറിഞ്ഞു. അഞ്ച് തവണ ലോകചാമ്പ്യനായ കാള്‍സന് എതിരാളിയായി ലോകത്ത് ഒരേയൊരു കൗമാരക്കാരന്‍ ജീവിച്ചിരിക്കുന്നു. അത് മറ്റാരുമല്ല, ഭാരതത്തിലെ ആര്‍. പ്രഗ്നാനന്ദ. മൂന്ന് തവണ കൊമ്പുകോര്‍ത്തതില്‍ മൂന്നിലും പ്രഗ്നാനന്ദയാണ് വിജയിച്ചത്. 

പോയിന്‍റ് നില കാണാം:

ചെസ്സില്‍ എതിരാളികളില്ലാത്തതിനാല്‍ ഇനി ലോകചെസ്സില്‍ മത്സരിക്കാനില്ലെന്ന് ഈയിടെ ഒരു പോഡ് കാസ്റ്റില്‍ മാഗ്നസ് കാള്‍സന്‍ പ്രസ്താവിച്ചിരുന്നു. എതിരാളികളില്‍ നിന്നും തനിക്ക് പ്രചോദനമൊന്നും കിട്ടുന്നില്ലെന്നായിരുന്നു മാഗ്നസ് കാള്‍സന്റെ വിശദീകരണം. പക്ഷെ ഇപ്പോള്‍ കാള്‍സനെ പ്രചോദിപ്പിക്കാന്‍ ഒരാളുണ്ട്- അത് പ്രഗ്നാനന്ദയാണ്.  

ആകെ ഏഴ് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദ രണ്ട് തോല്‍വിയും അഞ്ച് വിജയവും നേടി. ആദ്യ നാല് റൗണ്ടുകളില്‍  തുടര്‍ച്ചയായ ജയം നേടിയ  പ്രഗ്നാനന്ദ പക്ഷെ അഞ്ചും ആറും റൗണ്ടില്‍ തോല്‍വി അറിഞ്ഞു. അഞ്ചാം റൗണ്ടില്‍ വിയറ്റ്നാമിന്റെ ലിയം ലെയോടും ആറാം റൗണ്ടില്‍ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോടും പ്രഗ്നാനന്ദ അടിയറവ് പറഞ്ഞിരുന്നു. ആദ്യ നാല് റൗണ്ടുകളില്‍ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെയും ഇറാന്റെ ഗ്രാന്‍റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയും  ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്‍റ്സിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെയും  യുവ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയും പ്രഗ്നാനന്ദ തോല്‍പിച്ചു.  

31 കാരന്‍ മാഗ്നസ് കാള്‍സനും രണ്ട് കളി തോറ്റു. ഏഴാം റൗണ്ടില്‍ പ്രഗ്നാനന്ദയുമായും ആറാം റൗണ്ടില്‍ ഡ്യൂഡയുമായും തോറ്റു. എങ്കിലും മൊത്തം പ്രകടനങ്ങളിലെ മികവാണ് കാള്‍സന് കിരീടം നേടിക്കൊടുത്തത്.  

ഇറാനിലെ അറിറെസ് ഫിറൂജയാണ് മൂന്നാം സ്ഥാനക്കാരന്‍. ലിയെം ലെ നാലാം സ്ഥാനവും ‍ഡ്യൂഡ അഞ്ചാം സ്ഥാനവും നേടി.  

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.