Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; ‘ഇന്ദ്രനീല’മായെത്തും ‘ചന്ദ്രകാന്ത’ത്തിലെ ഓര്‍മ്മകള്‍

വൈകി ഉറങ്ങിയാലും നേരത്തെ ഉണര്‍ന്ന് പ്രഭാതസവാരിക്കിറങ്ങും. നാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു നടത്തം. ആ നടത്തത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളും അവരുമായുള്ള സംഭാഷണങ്ങളുമെല്ലാം പിന്നീട് കഥകളായി പുനര്‍ജനിക്കും.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 6, 2022, 02:01 pm IST
in Literature
എസ്.കെ. പൊറ്റെക്കാട്ടിന്റെ ഡയറിയുമായി മകള്‍ സുമിത്ര ജയപ്രകാശ്‌

എസ്.കെ. പൊറ്റെക്കാട്ടിന്റെ ഡയറിയുമായി മകള്‍ സുമിത്ര ജയപ്രകാശ്‌

കോഴിക്കോട്: മനസ്സില്‍ മായാതെ പതിഞ്ഞുകിടക്കുന്ന ‘ചന്ദ്രകാന്ത’ത്തിലെ ഓര്‍മ്മകള്‍ അക്ഷരങ്ങളായി പിറക്കുമ്പോള്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് അതിന് നല്കിയ പേര് ‘ഇന്ദ്രനീലം’ എന്നാണ്. അതിന് കാരണമുണ്ട്, എസ്.കെ. പൊറ്റെക്കാട്ട് എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്‍ തന്റെ എഴുപതോളം പുസ്തകങ്ങളുടെ പകര്‍പ്പവകാശം നാല് മക്കള്‍ക്കായി വീതിച്ചുകൊടുക്കുമ്പോള്‍ ഏറ്റവും ഇളയവളായ സുമിത്രക്ക് കിട്ടിയ പുസ്തകങ്ങളിലൊന്ന് ‘ഇന്ദ്രനീലം’ എന്ന കഥാസമാഹാരമാണ്. അതുകൊണ്ടാണ് അവര്‍ തന്റെ വീടിന് ഇന്ദ്രനീലം എന്ന് പേരിട്ടത്. അച്ഛനെക്കുറിച്ച് അവര്‍ ഇപ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന് ഇന്ദ്രനീലം എന്ന് പേരിട്ടതും അതുകൊണ്ടു തന്നെ. പൊറ്റെക്കാട്ടിന് രത്‌നങ്ങളോട്, അല്ലെങ്കില്‍ രത്‌നങ്ങളുടെ പേരുകളോട് എന്തോ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ മൂന്നെണ്ണത്തിന് രത്‌നക്കല്ലുകളുടെ പേരാണ്. ചന്ദ്രകാന്തം, ഇന്ദ്രനീലം, പത്മരാഗം. അദ്ദേഹം തന്റെ വീടിന് പേരിട്ടത് ചന്ദ്രകാന്തം എന്നും. ഏറെക്കാലം അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ത്ഥാടനകേന്ദ്രമായിരുന്നു ചന്ദ്രകാന്തം. ആ പഴയ വീട് ഇപ്പോഴില്ലെങ്കിലും ആ സ്ഥാനത്ത് ചന്ദ്രകാന്തം എന്ന പേരില്‍ തന്നെ പുതിയ വീട് വച്ച് അദ്ദേഹത്തിന്റെ മകന്‍ താമസിക്കുന്നു.  

സുമിത്രക്ക് 22 വയസ്സുള്ളപ്പോഴാണ് പൊറ്റെക്കാട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. 1982 ആഗസ്ത് ആറിന്. നിത്യവും ഡയറി എഴുതുമായിരുന്ന പൊറ്റെക്കാട്ടിന്റെ ഡയറിക്കുറിപ്പുകള്‍ ഒന്നൊന്നായി വായിച്ചുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ അറിഞ്ഞതിനേക്കാള്‍ അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞതെന്നും ആ വേര്‍പാട് എത്രവലിയ ശൂന്യതയാണെന്ന് മനസ്സിലായതെന്നും സുമിത്ര പറയുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ആ ഡയറികളിലൂടെ സഞ്ചരിക്കുകയായിരുന്നു അവര്‍. അതില്‍ സാഹിത്യസമ്മേളനവിവരങ്ങള്‍ തൊട്ട് കടയില്‍ നിന്ന് സാധനം വാങ്ങിയതിന് ചെലവായ തുക വരെ ഉണ്ടാകും. വ്യക്തിപരമായ കാര്യങ്ങള്‍ മലയാളത്തിലും മറ്റുള്ളവ ഇംഗ്ലീഷിലുമായിരുന്നു എഴുതിയിരുന്നത്.  

രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷമാണ് അദ്ദേഹം കൂടുതലും എഴുതിയിരുന്നതെന്ന് സുമിത്ര ഓര്‍ക്കുന്നു. വൈകി ഉറങ്ങിയാലും നേരത്തെ ഉണര്‍ന്ന് പ്രഭാതസവാരിക്കിറങ്ങും. നാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു നടത്തം. ആ നടത്തത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളും അവരുമായുള്ള സംഭാഷണങ്ങളുമെല്ലാം പിന്നീട് കഥകളായി പുനര്‍ജനിക്കും. നടത്തം കഴിഞ്ഞു വന്ന് നോട്ടുപുസ്തകത്തില്‍ കുറിപ്പുകളായി എഴുതിയിടും. അച്ഛന്റെ അടുത്ത സുഹൃത്തായ മാധവേട്ടന്റെ മിഠായിത്തെരുവിലെ മോഡേണ്‍ ബേക്കറിയില്‍ സ്ഥിരമായി പോയി ഇരിക്കുമായിരുന്നു. അവിടെയിരുന്ന് തെരുവിനെ വീക്ഷിച്ചും നിരീക്ഷിച്ചുമാണ് ‘തെരുവിന്റെ കഥ’ എഴുതിയത്.

പൊറ്റെക്കാട്ടിന്റെ മിക്ക കഥാപാത്രങ്ങളും ആ കഥകള്‍ പുറത്തിറങ്ങുമ്പോള്‍ പച്ചമനുഷ്യരായി ജീവിച്ചിരുന്നവരായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ പലരും വീട്ടില്‍ ഇടയ്‌ക്കിടെ വരാറുണ്ടെന്ന് സുമിത്ര ഓര്‍ക്കുന്നു. അവര്‍ വീട്ടില്‍ വന്നു പോയിക്കഴിഞ്ഞാലാണ് പറയുക, ഇപ്പോള്‍ പോയത് ഇന്ന കഥയിലെ ഇന്ന കഥാപാത്രമായിരുന്നു എന്ന്. ‘ഒരു തെരുവിന്റെ കഥ’യിലെ അതിരാണിപ്പാടം കോഴിക്കോട് ഫ്രാന്‍സിസ് റോഡിനപ്പുറമുള്ള തോട്ടൂളിപ്പാടം എന്ന സ്ഥലമാണ്. അവിടെ ജീവിച്ചിരുന്ന ആളുകളാണ് അതിലെ കഥാപാത്രങ്ങളെല്ലാം. അതുപോലെ തന്നെയാണ് തെരുവിന്റെ കഥയിലെ കഥാപാത്രങ്ങളും. ജ്ഞാനപീഠം കിട്ടിയപ്പോള്‍ കോഴിക്കോട്ട് നടന്ന ഒരു സ്വീകരണപരിപാടിയില്‍ സ്റ്റേജില്‍ ഒരു വലിയ ചെടിച്ചട്ടി വച്ചിരന്നു. അതാരാണ് കൊണ്ടുവച്ചത് എന്ന് പൊറ്റെക്കാട്ടിനോട് ചോദിച്ചപ്പോള്‍ മറുപടി ‘ഓമഞ്ചി’ ആണെന്നായിരുന്നു!

‘ദേശത്തിന്റെ കഥ’യുടെ അമ്പതാം വര്‍ഷംകൂടിയാണിത്. ജ്ഞാനപീഠമേറിയ എഴുത്തുകാരന്റെ നാല്‍പതാം ചരമവാര്‍ഷികവും ജ്ഞാനപീഠത്തിനര്‍ഹമായ കൃതിയുടെ അമ്പതാം വാര്‍ഷികവും ഒന്നിച്ചെത്തുകയാണ്. എഴുത്തല്ലാതെ മറ്റൊരു ജോലിയും ചെയ്യാതെ ലോകം ചുറ്റിസഞ്ചരിക്കുകയും സ്വന്തം കുടുംബം പുലര്‍ത്തുകയും ചെയ്ത ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ അടുക്കിവച്ച് മകളൊരുക്കിയ ‘ഇന്ദ്രനീലം’ ഇരുപത്തൊന്നിന് പ്രകാശിതമാകുകയാണ്, പുതിയറ എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച്.

Tags: deathLiteratureS.K. Potekkad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.