Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് പ്രതിയെ രക്ഷിച്ചു; ആന്റണി രാജുവിന്റെ കേസില്‍ നിര്‍ണായകമായി ഇന്റര്‍പോളിന്റെ കത്ത്; സുപ്രധാന തെളിവ് പുറത്ത്

ഗതാഗത മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ തൊണ്ടി ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മാറ്റിയെന്ന കേസിലെ സുപ്രധാന തെളിവാണ് ഇന്റര്‍പോളിന്റെ ഈ കത്ത്. കേസില്‍ നിന്ന് രക്ഷപെട്ട പ്രതി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി തിരികെ ഓസ്‌ട്രേലിയയിലെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തിലെ കേസില്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 09:38 am IST
inKerala

തിരുവനന്തപുരം: കേരള പോലീസിന് ഇന്റര്‍പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങി. മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാന്‍ വിദേശ പൗരന്‍ കൈക്കൂലി നല്‍കിയെന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ടും പുറത്ത് വന്നു.

ഗതാഗത മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ തൊണ്ടി ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മാറ്റിയെന്ന കേസിലെ സുപ്രധാന തെളിവാണ് ഇന്റര്‍പോളിന്റെ ഈ കത്ത്. കേസില്‍ നിന്ന് രക്ഷപെട്ട പ്രതി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി തിരികെ ഓസ്‌ട്രേലിയയിലെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തിലെ കേസില്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്.

ആന്റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതോടെയാണ് ഹൈക്കോടതി ആന്‍ഡ്രൂ വിനെ വെറുതെവിട്ടത്. 1991 ല്‍ ഇന്ത്യ വിട്ട ആന്‍ഡു ഓസ്‌ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസില്‍ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ കൂട്ടുപ്രതി വെസ്‌ളി ജോണിനോട് ജയിലില്‍ കിടക്കുമ്പോള്‍ കേരളത്തിലെ കേസില്‍ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലര്‍ക്കിന് കൈക്കൂലി നല്‍കി തൊണ്ടി മുതല്‍ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചില്‍. വെസ്‌ളി ഇക്കാര്യം മെല്‍ബെണ്‍ പോലീസിനോട് പറഞ്ഞു. മെല്‍ബെണ്‍ പോലീസ് ഇന്റര്‍പോള്‍ വഴി ആന്‍ഡ്രു രക്ഷപ്പെട്ട കാര്യം കേരള പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.  

ഓസ്‌ട്രേലിയന്‍ പോലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് കിട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ ഈ രേഖ 26 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് കിട്ടുന്നത്.

1996 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആ സമയത്ത് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഏറെക്കാലം പോലീസ് ആസ്ഥാനത്ത് പൂഴ്‌ത്തിവെച്ചു. പിന്നീട് സര്‍ക്കാര്‍ മാറിയതോടെ ദക്ഷിണമേഖാല ഐജി ടിപി സെന്‍കുമാറാണ് ഇന്റര്‍പോള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊണ്ടി മുതല്‍ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ അന്വേഷണത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തിയത്. തൊണ്ടി മുതല്‍ നശിപ്പിച്ചതിന് ആന്റണിരാജുവിനെയും കോടതി ക്ലര്‍ക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നല്‍കി.  

1996 ജനുവരിയില്‍ ഇത്രയും ശക്തമായൊരു തെളിവ് ലഭിച്ചിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി പോലീസ് നടത്തിയില്ല. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കാലമേറെ കഴിഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും  പറഞ്ഞാണ് 2002ല്‍ എം.എം. തമ്പി എന്ന ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്.

Tags: റിപ്പോര്‍ട്ട്ആന്‍റണി രാജുഇന്റര്‍പോള്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.