Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘വന്ദേ വാല്മീകി കോകിലം… ‘

'തോരാമഴ പെയ്യുന്ന കര്‍ക്കടകത്തില്‍ പുറത്തിറങ്ങാനാവാതെ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് കാലത്തും സന്ധ്യയ്‌ക്കും രാമായണം പാരായണം ചെയ്തിരുന്ന നാളുകള്‍ മലയാളിക്കുണ്ടായിരുന്നു. രാമകഥയിലെ ഉല്‍കൃഷ്ടമായ മാനുഷിക ബന്ധങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ അന്നുള്ളവര്‍ ശ്രമിച്ചിരുന്നു. മാനസികാരോഗ്യം കൈവരിക്കാനും, സരസമായും സഭ്യമായും സംസാരിക്കാനും, അക്ഷരശുദ്ധി കൈവരിക്കാനും, മാതൃഭാഷ നിലനിര്‍ത്താനും രാമായണ പാരായണം കൊണ്ടു സാധിച്ചിരുന്നതായി പഴമക്കാര്‍ പറയാറുണ്ട്.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 07:00 am IST
in Samskriti

മണി എടപ്പാള്‍

ലോകമെങ്ങും അംഗീകരിക്കപ്പെട്ടതും ഇന്നും പഠനവിഷയമാക്കുന്നതുമായ രാമായണവും മഹാഭാരതവും ഭാരതം ലോകത്തിനു നല്‍കിയ അമൂല്യരത്‌നങ്ങളാണ്. രാമായണം ലോകത്തിലെ ഏറ്റവും പുരാതന കാവ്യമാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ രചിക്കപ്പെട്ട രാമായണത്തിന് ഇന്നും പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ആ സൃഷ്ടി ശക്തിമത്തും മൂല്യവത്തും കാലാനുസൃതവുമാണെന്ന് മനസിലാക്കാം. രാജ്യത്ത് വിവിധയിനം രാമായണങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും, വാല്മീകി രാമായണത്തെ ആധാരമാക്കി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ തയ്യാറാക്കിയ അധ്യാത്മരാമായണമാണ് മലയാളികള്‍ ഇന്നും പാരായണം ചെയ്യുന്നത്.  

ദക്ഷിണായനത്തിന്റെ തുടക്കവും പെരുമഴക്കാലവുമായ കള്ളക്കര്‍ക്കടകം വരുന്നത് വറുതി സമ്മാനിച്ചാണ്. തോരാമഴ പെയ്യുന്ന കര്‍ക്കടകത്തില്‍ പുറത്തിറങ്ങാനാവാതെ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് കാലത്തും സന്ധ്യയ്‌ക്കും രാമായണം പാരായണം ചെയ്തിരുന്ന നാളുകള്‍ മലയാളിക്കുണ്ടായിരുന്നു. അന്ന് രാമയണം വായിക്കാത്ത ഹൈന്ദവഗൃഹങ്ങള്‍ വിരളമായിരുന്നു. രാമകഥയിലെ ഉല്‍കൃഷ്ടമായ മാനുഷിക ബന്ധങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ അന്നുള്ളവര്‍ ശ്രമിച്ചിരുന്നു. മാനസികാരോഗ്യം കൈവരിക്കാനും, സരസമായും സഭ്യമായും സംസാരിക്കാനും, അക്ഷരശുദ്ധി കൈവരിക്കാനും, മാതൃഭാഷ നിലനിര്‍ത്താനും രാമായണ പാരായണം കൊണ്ടു സാധിച്ചിരുന്നതായി പഴമക്കാര്‍ പറയാറുണ്ട്.  

അതിനിടെയാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങളേയും ആധ്യാത്മിക പ്രവര്‍ത്തനങ്ങളേയും തകിടം മറിച്ച ഇടപെടലുകളുടെ സ്വാധീനമേറിയത്. അതിനു വശംവദരായിഹൈന്ദവ സമൂഹം വഴി തെറ്റി പ്രയാണം തുടങ്ങി. അങ്ങനെയിരിക്കെ; 1982ലെ വിശാല ഹിന്ദുസമ്മേളനത്തില്‍ ഒരു കൂട്ടം ഹൈന്ദവ നേതാക്കന്മാരുടെ കൂട്ടായ ചിന്തയില്‍ നിന്നും  മഹത്തായൊരു ആഹ്വാനമുണ്ടായി: ‘ഇനി മുതല്‍ കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമായി ആചരിക്കുക.’ തുടര്‍ന്ന് ഓരോ ഗ്രാമങ്ങളിലും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ഭവനങ്ങളിലും കര്‍ക്കടകത്തിലെ രാമായണ പാരായണം പ്രചാരത്തില്‍ വന്നു.  

രാമായണമാസം ആചരിക്കാന്‍ ഇപ്പോള്‍ പല സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്. ചിലര്‍ ദുഷ്ടലാക്കോടുകൂടിയാണ് ഇറങ്ങിയിരിക്കുന്നതെന്നു കാണാം. അവര്‍ രാമായണത്തിലെ ചില പ്രത്യേകഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് രാമായണത്തേയും രാമനേയും വിശ്വാസികള്‍ വെറുക്കപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുന്നതായി കണ്ടുവരുന്നു. അവ പ്രതിരോധിക്കേണ്ടത് അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.  

രാമായണ പ്രചാരണം ശക്തിപ്പെടുത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയായി മാറണം. ഓരോഹിന്ദുവിന്റെ മനസിലും രാമനെ പ്രതിഷ്ഠിക്കുകയെന്ന കര്‍ത്തവ്യം നമുക്കോരോരുത്തര്‍ക്കുമുണ്ട്. അതിന് ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും സദ്‌സംഗങ്ങളും ഭജനകളും രാമായണ പാരായണങ്ങും സപ്താഹങ്ങളും നവാഹങ്ങളും സംഘടിപ്പിക്കണം.  

രാമായണത്തിലെ വിശേഷപ്പെട്ട, ഫലശ്രുതി നേടുന്ന ഭക്തി നിറഞ്ഞ ചെറിയ ശ്ലോകങ്ങള്‍ ഭക്തരെ പഠിപ്പിക്കണം. ഉദാഹരണത്തിന് മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും ബാലകാണ്ഡത്തിലെ ‘സല്‍ക്കാരയോഗ്യന്മാരാം രജപുത്രര്‍മാരെ…’ എന്നു തുടങ്ങി ‘രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും’ വരെയും ; സന്താനലബ്ധിക്ക് ‘തന്നുടെ ഗുരുവായ വസിഷ്ഠ നിയോഗത്താല്‍…’ എന്നു തുടങ്ങി ‘മര്‍ഭകന്‍മാര്‍ നാല്‍വര്‍ പിറന്നാരുടനുടന്‍’വരെയും; പരീക്ഷാവിജയത്തിന്  ഭാര്‍ഗവദര്‍പ്പശമനം എന്ന ഭാഗത്തെ ‘ഞാനൊഴിങ്ങുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍…’ എന്നു തുടങ്ങി ‘ശീരാമ രാമ! രാമ! കൗസല്ല്യാത്മജ! ഹരേ’ എന്നു വരേയും പഠിപ്പിക്കുക. ഇതുപോലെ സുഖപ്രസവത്തിനും ആപത്തൊഴിവാകാനും വേര്‍പിരിഞ്ഞവര്‍ ഒന്നിക്കാനും ഉദ്യോഗക്കയറ്റത്തിനും കുട്ടികള്‍ വഴിതെറ്റാതിരിക്കാനും ദുഃസ്വപ്‌നങ്ങള്‍ കാണാതിരിക്കാനുമെല്ലാം ചൊല്ലേണ്ടതായ പ്രത്യേക ശ്ലോകങ്ങള്‍ രാമായണത്തിലുണ്ട്.  

മഹാഭാരതം ധര്‍മമാര്‍ഗമാണ് കാണിച്ചു തരുന്നത്. ഭാഗവതം ഭക്തിമാര്‍ഗവും. ഇവ രണ്ടും ഉള്‍ക്കൊള്ളുന്നതാണ് രാമായണം എന്നതാണ് അതിന്റെ മാഹാത്മ്യം. ലോകത്തെ തിന്മയില്‍ നിന്നും നന്മയിലേയ്‌ക്ക് നയിക്കുവാന്‍ പര്യാപ്തമായ കഥയും കഥാപാത്രങ്ങളെയും നമുക്ക് പരിചയപ്പെടുത്തുകയാണ് രാമായണത്തിലൂടെ വാല്മീകി ചെയ്യുന്നത്. അതുകൊണ്ട് നാമോരോരുത്തരും രാമായണ പ്രചാരണം ഏറ്റെടുക്കണം. രാമനും രാമായണവും നിത്യജപമായെടുത്ത് നമുക്ക് മുന്നേറാം.

Tags: രാമായണംമഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Samskriti

ലോകം ഒരു കുടുംബം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.