Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ: മോട്ടിവേഷൻ സെമിനാറിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്

ഞാനിപ്പോൾ ചെയ്യുന്നത് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുളള പ്രൊജക്ടാണ്. അതിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊണ്ട് വരുവാൻ വേണ്ടിയാണു ഇത്. നൂറു ശതമാനവും അതിലേക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്റെ എല്ലാ സ്വത്തുക്കളും ഈ പ്രോജക്ടിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് പക്ഷേ ഇനിയും പലരുടെയും സഹായങ്ങൾ ഉണ്ടെകിൽ മാത്രമേ മുന്നോട്ടുപോകുവാൻ കഴിയു

ശ്രീകുമാർ ഉണ്ണിത്താൻbyശ്രീകുമാർ ഉണ്ണിത്താൻ
Jul 11, 2022, 09:59 am IST
inUS

ഒർലാണ്ടോ: ഫൊക്കാന കൺവൻഷൻ വേദിയിൽ മാജിക് അവതരിപ്പിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് . ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷണൽ സെമിനാറിലാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്. നമ്മുടെ സ്വഭാവമാണ് നമ്മുടെ ഭാവിയുടെ ഭാഗധേയം നിർണ്ണയിക്കുന്നത് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം മാജിക് അവതരിപിച്ചത്. ഫൊക്കാനയുമായുള്ള ഹൃദയ ബന്ധത്തിന്റെ പേരിലാണ്  ഫൊക്കാന വേദിയിൽ മാജിക് അവതരിപ്പിക്കുന്നത് എന്ന ആമുഖത്തോടെയാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്.

വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി തുടങ്ങിയ മാജിക്കിൽ നിന്ന് അറിവിന്റെ വാതായനങ്ങൾ ഫൊക്കാന കൺവൻഷന് എത്തിയ പ്രതിനിധികൾക്ക് മുൻപിൽ തുറന്നിടുകയായിരുന്നു അദ്ദേഹം. വാക്കിലാണ് എല്ലാം തുടങ്ങുന്നത്. സൃഷ്ടിയുടെ താക്കോലാണ് വാക്കുകൾ . ആദിയിൽ വചനമുണ്ടായി എന്ന് ബൈബിൾ പറയുന്നു. എല്ലാം ഉണ്ടാവട്ടെ പറഞ്ഞപ്പോൾ എല്ലാം ഉണ്ടായി എന്ന് ഖുറാൻ പറയുന്നു. പ്രപഞ്ചത്തിന്റെ തുടക്കം ഓം കാരത്തിൽ നിന്നാണെന്ന് ഹിന്ദുമതം പറയുന്നു. എല്ലാവരും പറയുന്നത് ഒന്നാണ്. വാക്കിലാണ് തുടക്കം.

ഒരു കുഞ്ഞു വാക്കു കൊണ്ട് നമ്മുടെ കുട്ടികളുടെ ആഴങ്ങളിലേക്ക് പോയി സാധ്യതകളുടെ ചെപ്പ് തുറക്കുവാൻ നമുക്ക് സാധിക്കും. അപ്പോൾ എന്തു പറയണം എന്ത് പറയരുത് എന്നുള്ളതാണ് ജീവിതത്തിൽ പ്രധാനം. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, എന്തെല്ലാമാണെന്ന് ചിന്തിക്കണം. നമ്മൾ പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ്. മാതാപിതാക്കൾ മക്കളോട് സംസാരിക്കുമ്പോൾ എന്ത് സംസാരിക്കരുത് അതി പ്രധാനമാണ്. നമ്മൾ പറയുന്ന വാക്കിലൂടെ കുട്ടികളുടെ മനസിലേക്ക് പോസിറ്റീവായ ആശയങ്ങൾ നൽകുവാൻ കഴിയണം. നമ്മൾ പറയുന്ന വാക്കുകൾ മറ്റുള്ളവർക്ക് മാറ്റം ഉണ്ടാക്കാൻ കഴിയുന്ന വാക്കുകളാണോ എന്നതും പ്രധാനമാണ്.

വാക്കിൽ തുടങ്ങി കഥകളിലൂടെ നമ്മുടെയൊക്കെ ജീവിതത്തിന്റെ അർത്ഥതലങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സദസ്സ് നിശബ്ദമായി കേട്ടിരിക്കയും ആദരവോട്  എഴുനേറ്റ് നിന്ന്  കൈയ്യടികളോടെ ആണ്  സ്വീകരിച്ചത്‌. അദ്ദേഹത്തിന്റെ കഥകൾ കേൾവിക്കാരെ മറ്റൊരുലോകത്തേക്ക്  എത്തിച്ചു. ഇനിയുളള തന്റെ ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് എന്ന്  ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. തനിക്ക് സ്റ്റേ്ജ് മിസ്സ് ചെയ്യുന്നുണ്ട്. മാജികിന് വേണ്ടിയുളള വിലപിടിപ്പുളള സാധനങ്ങളെല്ലാം കഴിഞ്ഞ അഞ്ചു  വര്‍ഷമായി പൊടി പിടിച്ച് കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പുഴ വഴി മാറി ഒഴുകുന്നത് പോലെ ജീവിതം മാറുകയാണ്.

എഴാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മാജിക് പഠിക്കുന്നത്. പത്താമത്തെ വയസ്സിലാണ് ആദ്യമായി മാജിക് അവതരിപ്പിക്കുന്നത്. പിന്നീടുളള 46  വര്‍ഷം മാജികില്‍ മാത്രമാണ് ശ്രദ്ധിച്ചത്. പുതിയ വിദ്യകള്‍ കണ്ടെത്താനും മറ്റുമുളള ശ്രമങ്ങളില്‍ ആയിരുന്നു. ഒരു ജാലവിദ്യയ്‌ക്കിടെയുണ്ടായ സംഭവമാണ് മാജിക് നിര്‍ത്താനുളള തീരുമാനത്തിന് പിന്നിലെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. ഇനി ഈ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷിയുളള മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ കേരളത്തിലുണ്ട് അത് പഴയ സെൻസസ്  പ്രകാരമാണ്. അതില്‍ ഒരു ഇരുനൂറിൽ ലധികം കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്നതിൽ  ഞാൻ സന്തോഷവാനാണ്.  

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട് പക്ഷേ നമ്മുടെ ഇന്ത്യയിൽ ഇങ്ങനെയുള്ള കുട്ടികൾക്ക്  മാതാപിതാക്കൾ  അല്ലാത്  മറ്റാരും ഇല്ല.  അവരിൽ ചിലരെയെങ്കിലും  ചേർത്ത് നിർത്താൻ കഴിഞ്ഞതിൽ  ഞാൻ വളരെ സന്തോഷിക്കുന്നു. ഇന്ന്  ഞാൻ സന്തോഷവാനാണ് എനിക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നല്ലോ? ഇന്ന് ഞാൻ സ്വപ്നം കാണുന്നു എന്റെ ആ ഇരുനൂറ് കുട്ടികളുടെ ഭാവിയാണ്.  

സ്വപ്‌നം കാണാന്‍ കഴിയാത്ത ആ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ സ്വപ്‌നം കാണുക, ആ സ്വപ്‌നം യാഥാർഥ്യമാക്കുക  എന്നതാണ് ആഗ്രഹിക്കുന്നത്. ഇനിയൊരു മാജിക്കും ചെയ്യില്ല എന്നതല്ല തീരുമാനം. പ്രൊഫഷണല്‍ മാജിക് ഷോ ചെയ്യില്ല എന്നതാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഞാനിപ്പോൾ  ചെയ്യുന്നത് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുളള പ്രൊജക്ടാണ്. അതിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊണ്ട് വരുവാൻ വേണ്ടിയാണു ഇത്. നൂറു  ശതമാനവും അതിലേക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്റെ എല്ലാ സ്വത്തുക്കളും ഈ  പ്രോജക്ടിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന്  പക്ഷേ  ഇനിയും  പലരുടെയും  സഹായങ്ങൾ ഉണ്ടെകിൽ മാത്രമേ മുന്നോട്ടുപോകുവാൻ കഴിയു ഗോപിനാഥ് മുതുകാട് പറഞ്ഞു.

 ഒരു  അസുലഭ നിമിഷമാണ് ഫൊക്കാന കൺവൻഷനിലെ മോട്ടിവേഷൻ സെമിനാറിൽ കണ്ടത്. അദ്ദേഹത്തിന്റെ ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം ഫൊക്കാന കൺവൻഷന്റെ നിറഞ്ഞ സംഭാവനയായിരുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ് പറഞ്ഞു. ഗോപിനാഥ് മുതുകാടിനെ ഫൊക്കാനയ്‌ക്ക് ലഭിച്ചത് ഒരു നന്മയുടെ തണലായി ഫൊക്കാന കാണുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മാജിക്ക് പ്ലാനറ്റിന് വീണ്ടും സഹായഹസ്തമായി മാറുകയാണ് ഫൊക്കാനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags: americaമാജിക്Fokanaഗോപിനാഥ് മുതുകാട്;
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.