Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാരിനെ തുരത്തി കോടതി ഉത്തരവുകള്‍

പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 06:00 am IST
inEditorial

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസ് സിപിഎമ്മുകാര്‍ ആക്രമിച്ച കേസിലും, ബ്രൂവറി അഴിമതിക്കേസിലും കോടതികൡനിന്നേറ്റ തിരിച്ചടി അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികൃത മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവും ഉള്‍പ്പെടുന്ന പ്രതികള്‍ ബിജെപി  ഓഫീസായ മാരാര്‍ജിഭവന്‍ അടിച്ചുതകര്‍ത്ത കേസ് സംസ്ഥാനത്തിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്ന വിചിത്രവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ ആവശ്യമാണ് സര്‍ക്കാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി കുറ്റം ചുമത്തുന്നതിനു മുന്‍പ് പ്രതികള്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിക്കുകയും, ഒരു പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സ്വതന്ത്ര മനസ്സ് അര്‍പ്പിക്കാതെയാണ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും, കേസ് പിന്‍വലിക്കുന്നത് പൊതുനീതിക്കെതിരാണെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചത്. സര്‍ക്കാര്‍ ഹര്‍ജിക്ക് യാതൊരു ഉദ്ദേശ്യശുദ്ധിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരാണ് അബ്കാരി നിയമങ്ങള്‍ ലംഘിച്ച് നാല് സ്വകാര്യ ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിനെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതികരണം. ഇതിനെതിരെ ഗവര്‍ണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ്  വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയും, കോടതി പരാതിക്കാരന്റെ മൊഴിയെടുക്കുകയും സാക്ഷിവിസ്താരത്തിന് നോട്ടീസയയ്‌ക്കുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെയും മറ്റും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്. അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബ്രൂവറി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യമാണ് പ്രതേ്യക വിജിലന്‍സ് കോടതി നിരസിച്ചത്. ആരോപണങ്ങള്‍ ഹര്‍ജിക്കാരന് തെളിയിക്കാനാവാതെ വരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ തള്ളാനാവൂ എന്ന നിലപാടെടുത്ത കോടതി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. ഫയല്‍ നികുതിവകുപ്പില്‍നിന്ന് വിളിച്ചുവരുത്താന്‍ അധികാരമില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരിക്കുന്നു.

അഴിമതിയോടും അക്രമരാഷ്‌ട്രീയത്തോടുമുള്ള പിണറായി സര്‍ക്കാരിന്റെ നിയമവിരുദ്ധവും ജനവിരുദ്ധവുമായ സമീപനമാണ് ഈ രണ്ട് കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ചതിലൂടെ വ്യക്തമായത്. അധികാരം ലഭിച്ചിരിക്കുന്നത് അഴിമതി നടത്താന്‍കൂടിയുള്ളതാണെന്ന ഉറച്ച ധാരണയാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും ഈ അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്. അധികാരത്തുടര്‍ച്ച ലഭിച്ചതിനാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. ഒരു കേസുപോലും ഇല്ലാതായിട്ടില്ല. മുഖ്യമന്ത്രിയടക്കം ആരും ഗുരുതരമായ ആരോപണങ്ങളുടെ കരിനിഴലില്‍നിന്ന് പുറത്തുവന്നിട്ടില്ല. നിയമത്തെ അനുസരിക്കുകയും വിചാരണ നേരിടുകയും ചെയ്യാതെ ഇക്കൂട്ടര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralacpmPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

പുതിയ വാര്‍ത്തകള്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.