Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാരിനെ തുരത്തി കോടതി ഉത്തരവുകള്‍

പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 06:00 am IST
inEditorial

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസ് സിപിഎമ്മുകാര്‍ ആക്രമിച്ച കേസിലും, ബ്രൂവറി അഴിമതിക്കേസിലും കോടതികൡനിന്നേറ്റ തിരിച്ചടി അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികൃത മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവും ഉള്‍പ്പെടുന്ന പ്രതികള്‍ ബിജെപി  ഓഫീസായ മാരാര്‍ജിഭവന്‍ അടിച്ചുതകര്‍ത്ത കേസ് സംസ്ഥാനത്തിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്ന വിചിത്രവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ ആവശ്യമാണ് സര്‍ക്കാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി കുറ്റം ചുമത്തുന്നതിനു മുന്‍പ് പ്രതികള്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിക്കുകയും, ഒരു പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സ്വതന്ത്ര മനസ്സ് അര്‍പ്പിക്കാതെയാണ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും, കേസ് പിന്‍വലിക്കുന്നത് പൊതുനീതിക്കെതിരാണെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചത്. സര്‍ക്കാര്‍ ഹര്‍ജിക്ക് യാതൊരു ഉദ്ദേശ്യശുദ്ധിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരാണ് അബ്കാരി നിയമങ്ങള്‍ ലംഘിച്ച് നാല് സ്വകാര്യ ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിനെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതികരണം. ഇതിനെതിരെ ഗവര്‍ണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ്  വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയും, കോടതി പരാതിക്കാരന്റെ മൊഴിയെടുക്കുകയും സാക്ഷിവിസ്താരത്തിന് നോട്ടീസയയ്‌ക്കുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെയും മറ്റും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്. അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബ്രൂവറി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യമാണ് പ്രതേ്യക വിജിലന്‍സ് കോടതി നിരസിച്ചത്. ആരോപണങ്ങള്‍ ഹര്‍ജിക്കാരന് തെളിയിക്കാനാവാതെ വരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ തള്ളാനാവൂ എന്ന നിലപാടെടുത്ത കോടതി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. ഫയല്‍ നികുതിവകുപ്പില്‍നിന്ന് വിളിച്ചുവരുത്താന്‍ അധികാരമില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരിക്കുന്നു.

അഴിമതിയോടും അക്രമരാഷ്‌ട്രീയത്തോടുമുള്ള പിണറായി സര്‍ക്കാരിന്റെ നിയമവിരുദ്ധവും ജനവിരുദ്ധവുമായ സമീപനമാണ് ഈ രണ്ട് കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ചതിലൂടെ വ്യക്തമായത്. അധികാരം ലഭിച്ചിരിക്കുന്നത് അഴിമതി നടത്താന്‍കൂടിയുള്ളതാണെന്ന ഉറച്ച ധാരണയാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും ഈ അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്. അധികാരത്തുടര്‍ച്ച ലഭിച്ചതിനാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. ഒരു കേസുപോലും ഇല്ലാതായിട്ടില്ല. മുഖ്യമന്ത്രിയടക്കം ആരും ഗുരുതരമായ ആരോപണങ്ങളുടെ കരിനിഴലില്‍നിന്ന് പുറത്തുവന്നിട്ടില്ല. നിയമത്തെ അനുസരിക്കുകയും വിചാരണ നേരിടുകയും ചെയ്യാതെ ഇക്കൂട്ടര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralacpmPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.