Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായല്‍ സമ്മേളനത്തിന് 109 വയസ്; രേഖകള്‍ ഇന്നു വെളിച്ചം കാണും

കൊച്ചിയിലെ പ്രണത ബുക്‌സാണ് പ്രസാധകര്‍. ഇന്ന് വൈകിട്ട് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ മുന്‍മന്ത്രി തോമസ് ഐസക്ക് ചരിത്ര ഗവേഷകനായ ഡോ. വിനീത് പോളിന് നല്‍കി പ്രകാശനം ചെയ്യും. പുലയരടക്കമുള്ള കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയെ നടക്കാനോ യോഗം ചേരാനോ അനുവാദമില്ലാത്ത കാലത്താണ് കായല്‍ സമ്മേളനം നടന്നത്. 1913 ഏപ്രില്‍ 21ന് കൊച്ചിയിലെ ബോള്‍ഗാട്ടി കായലാണ് സമ്മേളനത്തിന് വേദിയായത്.

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
Jun 30, 2022, 12:25 pm IST
inKerala

കൊച്ചി: അടിയാളന് സംഘം ചേരാന്‍ കരയില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന്, 109 വര്‍ഷം മുന്‍പ് കൊച്ചി കായലില്‍ സമ്മേളനം നടന്നതിന്റെ ചരിത്രരേഖകള്‍ ഇന്നു വെളിച്ചം കാണും. നവോത്ഥാനത്തിന്റെയും ദേശീയ സമരങ്ങളുടെയും ഭാഗമായ കായല്‍ സമ്മേളനത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട 232 പത്ര വാര്‍ത്തകളും 84 ആര്‍ക്കൈവ്‌സ് രേഖകളും കായല്‍ സമ്മേളത്തിലേക്കു നയിച്ച 18, 19 നൂറ്റാണ്ടുകളിലെ 21 പുരാരേഖകളുമാണ് പ്രസിദ്ധീകരിക്കുന്നത്.

കൊച്ചിയിലെ പ്രണത ബുക്‌സാണ് പ്രസാധകര്‍. ഇന്ന് വൈകിട്ട് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ മുന്‍മന്ത്രി തോമസ് ഐസക്ക് ചരിത്ര ഗവേഷകനായ ഡോ. വിനീത് പോളിന് നല്‍കി പ്രകാശനം ചെയ്യും. പുലയരടക്കമുള്ള കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയെ നടക്കാനോ യോഗം ചേരാനോ അനുവാദമില്ലാത്ത കാലത്താണ് കായല്‍ സമ്മേളനം നടന്നത്. 1913 ഏപ്രില്‍ 21ന് കൊച്ചിയിലെ ബോള്‍ഗാട്ടി കായലാണ് സമ്മേളനത്തിന് വേദിയായത്.  

പുലയ സമുദായഗംങ്ങളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കായി സഭ രൂപീകരിക്കാനായി പണ്ഡിറ്റ് കറുപ്പന്‍ നിര്‍ദേശിച്ചു. എന്നാല്‍, കരയില്‍ യോഗം ചേരാന്‍ അധികാരകേന്ദ്രങ്ങള്‍ സമ്മതിക്കില്ലെന്ന് വ്യക്തമായതോടെ അവരെ വെല്ലുവിളിച്ചാണ് കായലില്‍ യോഗം ചേരാന്‍ പണ്ഡിറ്റ് കറുപ്പന്‍ തീരുമാനിച്ചത്.  

എറണാകുളം, മുളവുകാട്, പനമ്പുകാട് പ്രദേശങ്ങളില്‍ നിന്നുള്ള പുലയ, ധീവര, സമുദായാംഗങ്ങള്‍ വള്ളങ്ങളില്‍ എറണാകുളത്തിനു പടിഞ്ഞാറു ഭാഗത്തെ കായലില്‍ അണിനിരന്നു. വള്ളങ്ങള്‍ കൂട്ടിക്കെട്ടി പലകയിട്ട് ചങ്ങാടം പോലെയാക്കി അതിനുമുകളിലായിരുന്നു സമ്മേളന വേദി. പിന്നീട് രാജേന്ദ്ര മൈതാനത്തിനും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളിനും മധ്യേയുള്ള പ്രദേശത്ത് മറ്റൊരു സമ്മേളനവും നടത്തി. പണ്ഡിറ്റ് കറുപ്പന്‍, കെ.പി. വള്ളോന്‍, കൃഷ്ണാദിയാശാന്‍, പി.സി. ചാഞ്ചന്‍ തുടങ്ങിയവര്‍ സംഘാടകരായി.  

കായലിനെ സാക്ഷിയാക്കി ചേര്‍ന്ന സമ്മേളനത്തിന്റെ തീരുമാന പ്രകാരം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ പണ്ഡിറ്റ് കറുപ്പന്‍ മുന്‍കൈയെടുത്ത് മറ്റൊരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ഇതിലാണ് പുലയമഹാസഭ രൂപീകരിച്ചത്. കൃഷ്ണാദിയാശാന്‍ പ്രസിഡന്റും പി.സി. ചാഞ്ചന്‍ സെക്രട്ടറിയും ആയി. പുലയ സമുദായംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു രൂപമെടുത്ത സംഘടിക്കാനുള്ള ബോധമാണ് കായല്‍സമ്മേളനത്തിനും വിത്തിട്ടത്.  

നിഷേധിക്കപ്പെട്ട സ്ഥലത്തേക്ക് സമുദായാംഗങ്ങളെ വിളിച്ചു കയറ്റി ചരിത്രം സൃഷ്ടിച്ചത് പണ്ഡിറ്റ് കറുപ്പനായിരുന്നു. ഇപ്പോഴത്തെ എറണാകുളം സുഭാഷ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1916ല്‍ കൊച്ചി സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനമായിരുന്നു വേദി. തങ്ങള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് പ്രദര്‍ശനത്തില്‍ വച്ചിരുന്നതെങ്കിലും അവിടെ പ്രവേശിക്കാന്‍ സമുദായാംഗങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇത് പണ്ഡിറ്റ് കറുപ്പന്‍ കൊച്ചി ദിവാനായിരുന്ന ജോസഫ് വില്യം ബോറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പ്രദര്‍ശന നഗരിയിലേക്ക് പവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇങ്ങനെ, ജാതിവ്യവസ്ഥ ഉയര്‍ത്തിയ നെടുങ്കോട്ടകള്‍ തകര്‍ന്നടിയുന്നതിലേക്കുള്ള പലനീക്കങ്ങള്‍ക്കും കായല്‍സമ്മേളനം തുടക്കം കുറിച്ചു.

Tags: kochi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.