Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിഞ്ഞ് വീണത് യഥാര്‍ത്ഥ വില്ലന്റെ മുഖം മൂടി; ശരത് പവാര്‍ ഇനി മഹാരാഷ്‌ട്രയിലെ ഹിന്ദുത്വയ്‌ക്ക് ചെകുത്താന്‍

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തെറിച്ചതോടെ മറ്റൊന്ന് കൂടി സംഭവിച്ചു. മഹാവികാസ് അഘാഡി എന്ന അവിശുദ്ധകൂട്ടുകെട്ടിന് പിന്നില്‍ ഒളിഞ്ഞിരുന്ന ഒരു വില്ലന്‍ മുഖവും വെളിച്ചത്ത് വന്നു. അത് മറ്റാരുമല്ല, എന്‍സിപി നേതാവ് ശരത് പവാര്‍. മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരിനെ പിളര്‍ത്തി, വീഴ്‌ത്തി 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ തന്ത്രങ്ങളുടെയും കുതികാല്‍വെട്ടിന്റെയും രാഷ്‌ട്രീയനേതാവ് ശരത് പവാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 11:26 pm IST
inIndia

മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തെറിച്ചതോടെ മറ്റൊന്ന് കൂടി സംഭവിച്ചു. മഹാവികാസ് അഘാഡി എന്ന അവിശുദ്ധകൂട്ടുകെട്ടിന് പിന്നില്‍ ഒളിഞ്ഞിരുന്ന ഒരു വില്ലന്‍ മുഖവും വെളിച്ചത്ത് വന്നു. അത് മറ്റാരുമല്ല, എന്‍സിപി നേതാവ് ശരത് പവാര്‍. മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരിനെ പിളര്‍ത്തി, വീഴ്‌ത്തി 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ തന്ത്രങ്ങളുടെയും കുതികാല്‍വെട്ടിന്റെയും രാഷ്‌ട്രീയനേതാവ് ശരത് പവാര്‍.  

ഏക് നാഥ് ഷിന്‍ഡെ വിമതനീക്കം തുടങ്ങി ഗുവാഹത്തിയില്‍ എത്തിയതോടെ ശിവസേനയുടെ വിമത എംഎല്‍എമാര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ശിവസേനയുടെ ഹിന്ദുത്വത്തെ തകര്‍ത്തതിന് ഉത്തരവാദിയായി ചൂണ്ടിക്കാണിച്ചത് ശരത് പവാറിനേയാണ്. വിമത എംഎല്‍എമാരുടെ വക്താവായ ദീപക് കേസര്‍കറും ഏകനാഥ് ഷിന്‍ഡേയും ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡേ എംപിയും അടിവരയിട്ട് പറഞ്ഞത് ശരത് പവാറിന്റെ കുടില ബുദ്ധിയെക്കുറിച്ചാണ്.  

ഉദ്ധവ് താക്കറെയെ വഷളാക്കുന്നത് ശരത് പവാറാണെന്നായിരുന്നു ഏക്നാഥ് ഷിന്‍ഡേയുടെ വലംകൈയായ  എംഎല്‍എ ദീപക് കേസര്‍കറുടെ പരാതി. തുടക്കത്തില്‍ രണ്ട് തവണ രാജിവെയ്‌ക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെയെ പിന്നീട് അതില്‍ നിന്നും പിന്‍മാറിയത് ശരത് പവാറിനെ കണ്ടശേഷമാണ്. അതിന്റെ പേരിലാണ് ഇപ്പോള്‍ ഈ നിയമയുദ്ധങ്ങള്‍ മുഴുവന്‍  നടന്നത്. – ദീപക് കേസര്‍കര്‍ പറഞ്ഞു.  

ഉദ്ധവ് താക്കറെയ്‌ക്ക് മുഖ്യമന്ത്രി ക്കസേര വലിച്ചുനീട്ടിയത് പവാറിന്റെ ബുദ്ധിയായിരുന്നു. ഈ ഭരണം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയത് പവാറാണ്. പക്ഷെ ബിജെപി പവാറിന്റെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിച്ചു. മഹാരാഷ്‌ട്രയിലെ ഡാന്‍സ് ബാറുകളില്‍ 100 കോടി പിരിക്കാനുള്ള കുതന്ത്രം മെനഞ്ഞത് പവാറാണ്. അതിന്റെ പേരില്‍ ഉന്നത പൊലീസുദ്യോഗസ്ഥരുടെയും ആഭ്യന്ത്രരമന്ത്രിയുടെയും തല തെറിച്ചു. എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ജയിലിലുമായി.  

മുകേഷ് അംബാനിയില്‍ നിന്നും പണം തട്ടാന്‍ ബോംബ് നിറച്ച വാഹനം ആന്‍റില എന്ന അംബാനിവസതിക്ക് മുന്‍പില്‍ അര്‍ദ്ധരാത്രി കൊണ്ടിട്ടതും പവാറിന്റെ ബുദ്ധി തന്നെയാണെന്ന വിമര്‍ശനം മഹാരാഷ്‌ട്രയിലെ ബിജെപിക്കാര്‍ക്കിടയിലുണ്ട്. . ബിജെപി അതും പൊളിച്ചു. പിന്നീട് ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള അധോലോക നായകരെ വെച്ച് കോടീശ്വരനായ നവാബ് മാലിക്കിനെയും പൂട്ടി.  

ഏക്നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ  കല്യാണില്‍ നിന്നുള്ള എംപിയാണ്. ഇദ്ദേഹവും സാധാരണ ശിവസൈനികരും മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട ശേഷം എന്‍സിപിയില്‍ നിന്നും ഒട്ടേറെ ക്രൂരതകള്‍ അനുഭവിച്ചു. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് ശരത് പവാറിന്റെ എന്‍സിപിയാണ്. ശിവസേന എംഎല്‍എമാര്‍ക്ക് അവരുടെ നിയോജകമണ്ഡലങ്ങള്‍ക്ക് വേണ്ട ഫണ്ട് തടഞ്ഞുവെയ്‌ക്കുക എന്‍സിപിയുടെ ക്രൂരവിനോദമായിരുന്നു. ഇതിനെതിരെ ശിവസേന യോഗം ചേര്‍ന്നിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇതാണ് ഇത്രയും വിമത ശിവസൈനികരെ ഉദ്ധവ് താക്കറെയ്‌ക്കും ശരത് പവാറിനും എതിരെ തിരിച്ചത്. ഇതുവഴി ഇത്രയും മണ്ഡലങ്ങളിലെ ശിവസേന എംഎല്‍എമാരെ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുന്നില്‍ കഴിവുകെട്ടവരാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂത്തെറിയാമെന്നും പവാര്‍ സ്വപ്നം കണ്ടിരുന്നെന്ന് കേസര്‍കര്‍ ആരോപിക്കുന്നു. 

രാജിവെയ്‌ക്കാതെ ശിവസൈനികരെ തെരുവില്‍ അഴിച്ച് വിട്ട് ഭീതി പരത്താനുള്ള ഉപദേശം നല്‍കിയതും ശരത് പവാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. “മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി നിര്‍ത്തി ഭരിയ്‌ക്കുന്നത് ശരത്പവാറിന്റെ തന്ത്രമാണ്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി എന്‍സിപി ഉണ്ടാക്കി. അദ്ദേഹം എപ്പോഴും ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന വ്യക്തിയാണ്. പാര്‍ട്ടികളെ പിളര്‍ത്തുക വഴി തനിക്ക് നേട്ടമുണ്ടാക്കുക. അതാണ് ശരത് പവാറിന്റെ ലൈന്‍. പവാര്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപിയുടെ നേട്ടത്തിനാണ്. എന്നാല്‍ സഞ്ജയ് റാവുത്ത് വിചാരിക്കുന്നത് പവാര്‍ ശിവസേനയെ രക്ഷിയ്‌ക്കുമെന്നാണ്. ശിവസേനയെ പല തവണ പിളര്‍ത്തിയ നേതാവ് ശരത് പവാര്‍”. -കേസര്‍കര്‍ പറയുന്നു.    

“മഹാരാഷ്‌ട്ര  തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം ജനങ്ങളെ  നേരിട്ടതാണ് ശിവസേന. പിന്നീട് നടന്നതെല്ലാം ഞങ്ങളെ വേദനിപ്പിച്ചു. പവാര്‍ തന്നെ ശിവസേനയെ ബിജെപിയുമായി തെറ്റിച്ചു. അധികാരമേറ്റെടുക്കാന്‍ തയ്യാറില്ലാതിരുന്ന ഉദ്ധവ് താക്കറെയെ ബലമായി മുഖ്യമന്ത്രി പദം നല്‍കിയതും പവാറാണ്. ഇപ്പോള്‍ എന്‍സിപിയുടെ മഹാരാഷ്‌ട്ര അധ്യക്ഷന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോയി അടുത്ത എംഎല്‍എയെ പ്രഖ്യാപിക്കുകയാണ്. അയാള്‍ എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എ ആയിരിക്കും. അതായത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പവാര്‍. “- കേസര്‍കര്‍ പറഞ്ഞു.  

കഴിഞ്ഞ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഭരണ പ്രതിസന്ധിയുണ്ടായപ്പോള്‍ ശിവസേനയെ ഒരു പാഠം പഠിപ്പിക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാറിനെ അയച്ചത് പവാറിന്റെ ബുദ്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. . അന്ന് തിരക്കിട്ട് അജിത് പവാറിനെ കൂട്ടുപിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിനെക്കൊണ്ട് അര്‍ധരാത്രി സത്യപ്രതിജ്ഞ ചെയ്യിച്ചത് നാണം കെടുത്തിയതും ശരത് പവാറിന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമായിരുന്നു എന്ന ശക്തമായ ചിന്ത ബിജെപിയ്‌ക്കിടയിലുണ്ട്.. പിറ്റേന്നാണ് അത് ചതിയായിരുന്നുവെന്ന് ശുദ്ധനായ ദേവേന്ദ്ര ഫഡ്നാവിസ് തിരിച്ചറിഞ്ഞത്. 

വിമത എംഎല്‍എമാരുടെ പ്രതിസന്ധിയുണ്ടായപ്പോള്‍  രണ്ട് തവണ സമൂഹമാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെയെ രണ്ട് തവണയും പിന്തിരിപ്പിച്ചത് ശരത് പവാര്‍ ആണ് എന്ന് പറയപ്പെടുന്നു. . ശിവസേനയെ പിളര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു പവാറിന്റെ ലക്ഷ്യം.  അവിശ്വാസപ്രമേയം വരെ പ്രതിസന്ധി ദീര്‍ഘിപ്പിച്ച് നിതാന്ത ശത്രുത ബിജെപിയ്‌ക്കും ഉദ്ധവ് താക്കറെ കുടുംബത്തിനുമിടയില്‍ വളര്‍ത്തുക എന്നതും പവാറിന്റെ ലക്ഷ്യമായിരുന്നു. അതോടെ മഹാരാഷ്‌ട്രയില്‍ അധികാരത്തിലേക്ക് വരാന്‍ എന്‍സിപിയ്‌ക്കുള്ള സാധ്യത കൂടിയേക്കുമെന്ന കണക്കുകൂട്ടലാണ് പവാറിനുള്ളത്. ഈ കെണിയില്‍ വീഴുകയായിരുന്നു  ഉദ്ധവ് താക്കറെയെന്നും വിലയിരുത്തപ്പെടുന്നു. 

ഉദ്ധവ് താക്കറെ വിമതരായ 39 ശിവസേന എംഎല്‍എമാരെയും അദ്ദേഹത്തി്ന്റെ ഔദ്യോഗിക വസതിയും മുഖ്യമന്ത്രി പദവിയും കയ്യൊഴിച്ചെങ്കിലും ശരദ് പവാറിനെ കയ്യൊഴിഞ്ഞിട്ടില്ലെന്ന് വിമത ശിവസേന എംഎല്‍എമാര്‍ ഇപ്പോഴും പറയുന്നു. കാരണം പവാര്‍ സാധിപ്പിച്ച് കൊടുത്തത് അത്രയും വലിയ സ്വപ്നമാണ്. ബാല്‍ താക്കറെയുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മുഖ്യമന്ത്രിക്കസേര. രാഷ്‌ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മകന് മന്ത്രിക്കസേര. പക്ഷെ അത് ഒരു കെണിയായിരുന്നുവെന്നും ശിവസേനയെ പിളര്‍ത്താനുള്ള വലിയ രാഷ്‌ട്രീയ തന്ത്രമായിരുന്നുവെന്നും അറിയാന്‍ ഉദ്ധവ് താക്കറെയും കുടുംബവും ഇനിയും സമയമെടുക്കും.  

Tags: ശരദ് പവാര്‍മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിസഞ്ജയ് റാവത്ത്bjpഉദ്ധവ് താക്കറെമഹാരാഷ്ട്രശ്രീകാന്ത് ഷിന്‍ഡെ എംപിദേവേന്ദ്ര ഫഡ്‌നാവിസ്Hindutvaരാഷ്ട്രീയംപവാര്‍ശരത് പവാര്‍ഏക്നാഥ് ഷിന്‍‍ഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.